മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ചെലവഴിച്ചത് ബജറ്റില്‍ പല വകുപ്പുകള്‍ക്കും നീക്കിവെച്ചിരിക്കുന്ന തുകയെക്കാളും കൂടുതൽ ; അധികാരത്തിലേറിയതുമുതൽ ഇതുവരെയുള്ള കണക്കുകളുടെ വിവരാവകാശ രേഖ ഞെട്ടിക്കുന്നത്

നരേന്ദ്ര മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പരസ്യത്തിനായി മാത്രം ചെലവഴിച്ചത് കോടികള്‍. 2014മുതല്‍ 2018 വരെ ചെലവഴിച്ചത് 4343.26 കോടി രൂപ. സര്‍ക്കാരിന്റെ നയങ്ങള്‍, പദ്ധതികള്‍, തീരുമാനങ്ങള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ഇത്രയും രൂപ ചെലവഴിച്ചിരുന്നത്. സാമൂഹ്യ പ്രവർത്തക അനില്‍ഗാല്‍ഗലിയാണ് വിവരാവകാശപ്രാകാരമുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
2015 മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗമായ 'മാന്‍ കി ബാത്തിന്റെ്' പത്ര പരസ്യം നല്‍കാനായി മാത്രം കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത് 8.5 കോടി രൂപയാണ്. ബജറ്റില്‍ പല വകുപ്പുകള്‍ക്കും നീക്കിവെച്ചിരിക്കുന്ന തുകയെക്കാളും ഇത് കൂടുതലാണ്. അച്ചടി, ഇലക്‌ട്രോണിക്, ഔട്ട്ഡോര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്യൂണിക്കേഷനി(ബിഒസി)ല്‍ നിന്നു വിവരാവകാശ നിയമമനുസരിച്ച് അപേക്ഷ നല്‍കിയ അനിലിന് ബിഒസിയുടെ ധനകാര്യ ഉപദേഷ്ടാവ് നല്‍കിയ മറുപടിയില്‍ ആകെ 4343.26 കോടി രൂപയാണു പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെലവഴിച്ചതെന്നു പറയുന്നത്.
2014 ജൂണ്‍ ഒന്നിനും 2015 മാര്‍ച്ച് 31 നു ഇടയില്‍ പ്രചാരണങ്ങള്‍ക്കായി ആകെ 953.54 കോടി രൂപയാണ് മന്ത്രാലയം ചെലവാക്കിത്. ഇതില്‍ 424.85 കോടി രൂപ പ്രിന്റ് മീഡിയ വഴിയുള്ള പ്രചാരണത്തിനും 448.97 കോടി രൂപ ഇലക്‌ട്രോണിക് മീഡിയയ്ക്കു വേണ്ടിയും 79.72 കോടി രൂപ ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കുമായാണ് ചെലവിട്ടത്.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്‌എംഎസ്, ടിവിക്ക് ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് മീഡീയകള്‍ക്ക് മാത്രമായി 541.99 കോടി രൂപയും അച്ചടി മാധ്യമത്തിനായി 510.69 കോടി രൂപയുമാണ് ചെലവഴിച്ചത്. ആകെ 1,171.11 കോടി രൂപ ചെലവിട്ടതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
2016-17ല്‍ 1,263.15 കോടി രൂപയാണു സര്‍ക്കാര്‍ നീക്കിവച്ചത്. 463.38 കോടി രൂപയാണു ചെലവിട്ടത്. എന്നാല്‍ ഇലക്‌ട്രോണിക് മീഡിയയ്ക്കു ചെലവിട്ടത് 613.78 കോടി രൂപയും. ഹോര്‍ഡിങ്, പോസ്റ്ററുകള്‍,ലഘുലേഖകള്‍, കലണ്ടറുകള്‍ തുടങ്ങി ഔട്ട്‌ഡോര്‍ മാധ്യമങ്ങള്‍ക്കായി 185.99 കോടി രൂപയാണ് ഇക്കാലയളവില്‍ ചെലവിട്ടത്. 2017 ഏപ്രില്‍ മുതല്‍-2018 മാര്‍ച്ച് വരെ കാലയളവില്‍ ഇലക്‌ട്രോണിക് മീഡിയയ്ക്കു ചെലവിഴിച്ച തുക മുന്‍വര്‍ഷത്തേത്തിനെക്കാള്‍ കുറവായിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. 475.13 കോടി രൂപ. ഔട്ട്‌ഡോര്‍ പബ്ലിസിറ്റി ചെലവും കുറവായിരുന്നു 147.10 കോടി രൂപയാണ് ചെലവഴിച്ചത്.
https://www.facebook.com/Malayalivartha
























