എം എൽ എ മാരെ കൂടെ നിർത്താൻ മുന്നണികൾ നെട്ടോട്ടത്തിൽ; കർണാടകയിൽ എം എൽ എ മാരുടെ യോഗം ഇന്ന്

ബെംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ ജെഡിഎസ് എംഎല്‍എമാരുടെ യോഗം ഇന്ന് ചേരും. രാവിലെ 8 മണിക്ക് തീരുമാനിച്ച യോഗമാണ് വൈകുന്നത്. ലെ മെറിഡിയന്‍ ഹോട്ടലിലാണ് എംഎല്‍എമാരും നേതാക്കളും യോഗം ചേരുന്നത്. ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാര്‍ അവരുടെ പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം ഒരുമിച്ച് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. അതിനിടെ 2 കോൺഗ്രസ് എംഎൽഎ മാരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബിജെപിയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ഇന്ന് വീണ്ടും ഗവര്‍ണറെ കണ്ടേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ചൊവ്വാഴ്ചയും ഇരുപക്ഷവും ഗവര്‍ണറെ കണ്ടിരുന്നു.
ആരും കേവലഭൂരിപക്ഷം നേടാതായതോടെ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകുന്നത്. അതേസമയം ഗവർണറെ ഉപയോഗിച്ച് ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് പരക്കെ ആക്ഷേപം. 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവകാശപ്പെടുന്നത്. 104 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
https://www.facebook.com/Malayalivartha
























