Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...

അറിയുക, മൂന്നുമാസം കെ ഫോണ്‍, ജിയോ ആകും. പിണറായി തന്ത്രങ്ങളില്‍ അംബാനിയെയും വീഴ്ത്തി.

10 JUNE 2023 10:56 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കെ ഫോണിനെ കുറിച്ച് സഖാക്കളുടെ പുകഴ്ത്തലുകള്‍ക്ക് അറുതിയില്ല. പുകഴ്ത്തലുകള്‍ കേട്ടും സൈബറിടത്തിലെ തള്ളല്‍ വീഡിയോകള്‍ കണ്ടും കോള്‍മയിര്‍ കൊള്ളുന്നവര്‍ അറിയുക , കെ ഫോണ്‍ ്അംബാനിയുടെ ജിയോ വിഴുങ്ങിയിരിക്കുകയാണ്. കെ ഫോണ്‍ ജിയോയാണ് നടത്തുന്നതെങ്കില്‍ ജിയോ കണക്ഷന്‍ എടുത്താല്‍ പോരെയെന്ന ചേദ്യവും ഉയരുന്നുണ്ട്. പിണറായി സര്‍ക്കാരിന്റെ മഹത്തായി കണ്ടു പിടുത്തമായിരുന്നു സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു എന്നത്. ആ കൊള്ള അവസാനിക്കാനാണ് ആയിരത്തഞ്ഞൂറ് കോടിയില്‍ പരം രൂപ വലിച്ചെറിഞ്ഞ് കെ ഫോണ്‍ പദ്ധതി തുടങ്ങിയത്. മായം ചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥ്ങ്ങള്‍ വില്‍ക്കുന്നതോ, അന്യ സം്സ്ഥാനക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു പോലും അമിത വില ഈടാക്കുന്നതിലോ ചൂഷണം കാണാത്ത സര്‍ക്കാര്‍ ടെലികോം കമ്പനികളുടെ ചൂഷണം കണ്ടെത്തി അത് പരിഹരിക്കാനായി കടമെടുത്ത് ആയിരത്തഞ്ഞൂറ് കോടി രൂപ ചിലവഴിച്ചതിനെ പ്രശംസിക്കാതിരിക്കാനാവില്ല. ഇപ്പോളിതാ അതെല്ലാം കൂടി ചുരുട്ടിമടക്കി അംബാനിയുടെ കക്ഷത്ത് വെയ്ക്കാനുള്ള അണിയറ നീക്കങ്ങള്‍ ശക്തമായിരിക്കുകയാണ്.

 കെ ഫോണിനായി ചൈനീസ് കമ്പനിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്കുളള കേബിളുകള്‍ അഞ്ചിരട്ടി വില കൂട്ടി വാങ്ങിയിട്ടും അവയ്ക്ക നിലവാരമില്ലെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. കെ ഫോണ്‍ പദ്ധതിയുടെ അടിമുതല്‍ മുടി വരെ ദുരൂഹതകള്‍ നിറഞ്ഞു നില്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ ഫോണിന് ഇന്റര്‍നെറ്റ് പ്രൊവൈഡറെ തേടിക്കൊണ്ടുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബി എസ് എന്‍ എല്‍ സംവിധാനത്തെ കെ ഫോണില്‍ നിന്നും എന്നെന്നേയ്ക്കുമായി അകറ്റുകയും പകരം അംബിനിയുടെ ജിയോ മെബൈല്‍ സംവിധാനത്തെ കെ ഫോണിന്റെ ഭാഗമാക്കാനായുള്ള അണിയറ നീക്കളാണ് നടക്കുന്നതെന്ന് വ്യക്തമാവുകയാണ്.

കെ ഫോണിനു നിലവില്‍ ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നല്‍കുന്ന ബിഎസ്എന്‍എലിനു പുറമേ ഒരു സേവനദാതാവിനെക്കൂടി ഇതേ ആവശ്യത്തിനു കണ്ടെത്താനാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബിഎസ്എന്‍എലിന്റെ സേവനം മുടങ്ങിയാല്‍ കെ ഫോണിന്റെ ഇന്റര്‍നെറ്റ് സേവനത്തെ ബാധിക്കാതിരിക്കാനാണ് നടപടിയെന്നുമാണു വിശദീകരണം നല്കിയിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ സിഫിയും മുകേഷ് അംബാനിയുടെ ജിയോയും ഉള്‍പ്പെടെ 4 സ്വകാര്യ കമ്പനികളോടു മത്സരിച്ചാണ് ഒരു വര്‍ഷത്തേക്കു ബിഎസ്എന്‍എല്‍ കരാര്‍ നേടിയിരുന്നത്. ബി എസ് എന്‍ എലിന്റെ പ്രവര്‍ത്തനത്തില്‍ നാളിതുവരെ യാതൊരു തകരാറും കണ്ടെത്തിയിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ സഹായ പാക്കേജ് അനുസരിച്ച് എന്‍പതിനായിരം കോടി രൂപ അനുവദിച്ചു കിട്ടിയ ബി എസ് എന്‍ എല്‍ മുന്‍നിരയിലേയ്ക്ക് കുതിക്കാനൊരുങ്ങുകയാണ്.

സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച് അവസാന സ്ഥാനത്ത് തുടരുന്ന ബി എസ് എന്‍ എലിന് കെ ഫോണ്‍ കരാര്‍ വളരെ ആശ്വാസകരമായിരുന്നു. പുതിയ സേവനദാതാവിനെ കണ്ടെത്താനുള്ള ടെന്‍ഡറില്‍  ബിഎസ്എന്‍എല്‍ പങ്കെടുക്കരുതെന്നു വ്യവസ്ഥയുണ്ട്. ഇതോടെ കെ ഫോണിന് ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നല്‍കാന്‍ ഒരു സ്വകാര്യ കമ്പനി തിരഞ്ഞെടുക്കപ്പെടാന്‍ വഴിയൊരുങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. കെ ഫോണ്‍ പ്രവര്‍ത്തന സജ്ജമായ നിലയ്ക്ക അംബാനിയെ കൊണ്ടുവരുന്നതില്‍ നിലവില്‍ സര്‍ക്കാരിന് തടസ്സമൊന്നുമില്ല. എന്നാല്‍ ആദ്യഘട്ടത്തില്‍ അംബാനിയുടെ ജിയോ കരാര്‍ നേടിയിരുന്നെങ്കില്‍ കെ ഫോണും മുതലാളിത്തത്തിന് കൈമാറിയെന്ന ആരോപണം സര്‍ക്കാര്‍ നേരിടേണ്ടി വരുമായിരുന്നു. വിഴിഞ്ഞം പോര്‍ട്ട് അദാനിയ്ക്ക് കൈമാറിയതു പോലെ കെഫോണും കൈമാറാനായി സര്‍ക്കാര്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അതിനായാണ് പുതിയടെന്‍ഡര്‍ നടപടികള്‍ ഒരുക്കി കൊടുക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ നെറ്റ്വര്‍ക് ഓപ്പറേറ്റിങ് സെന്ററിലും , തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലെ ഡേറ്റ റിക്കവറി സെന്ററിലുമാണു ബിഎസ്എന്‍എല്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ 10 ജിബിപിഎസ് ബാന്‍ഡ് വിഡ്ത്  നല്‍കുന്നത്. ഈ ബാന്‍ഡ് വിഡ്ത് ഉപയോഗിച്ച് ഇന്‍ഫോപാര്‍ക്കിലെ എന്‍ഒസി വഴിയാണു കെ ഫോണ്‍ കേബിള്‍ ശൃംഖല വഴി സര്‍ക്കാര്‍ ഓഫിസുകളിലും വീടുകളിലും ഇന്റര്‍നെറ്റ് നല്‍കുന്നത്. ബിഎസ്എന്‍എലുമായുള്ള കരാര്‍ 3 മാസത്തിനകം അവസാനിക്കാനിരിക്കെയാണു രണ്ടാമതൊരു ഇന്റര്‍നെറ്റ് സേവനദാതാവിനായി കെ ഫോണ്‍ ടെന്‍ഡര്‍ വിളിച്ചത്. ഒരു വര്‍ഷത്തേക്കാണു കരാര്‍ നല്‍കുകയെങ്കിലും ആവശ്യമെങ്കില്‍ നീട്ടി നല്‍കുമെന്നു വ്യവസ്ഥയുണ്ട്. എന്നാല്‍ 3 മാസത്തിനകം കരാര്‍ അവസാനിക്കാനിരിക്കുന്ന ബിഎസ്എന്‍എലുമായി ഈ വ്യവസ്ഥയില്ല. കരാര്‍ അവസാനിച്ചാല്‍ പുതിയ ടെന്‍ഡര്‍ വിളിക്കുമോ എന്നും വ്യക്തമല്ല. പ്രാഥമിക സേവനദാതാവായാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും പുതിയ സേവനദാതാവ് വരുന്നതോടെ, ഇവരില്‍ ആരു വേണമെങ്കിലും പ്രാഥമിക സേവനദാതാവായി മാറാം.

 ഇവിടെയാണ് ചതി ഒളിഞ്ഞിരിക്കുന്നത്. മൂന്നു മാസത്തെ കാലാവധി കഴിയുന്നതിന് മുന്‍പു തന്നെ പകരക്കാരനായി പുതിയ സേവനദാതാവ് എത്തും. ബി എസ് എന്‍ എലിന് കരാര്‍ പുതുക്കി നല്കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ രണ്ടാം സേവന ദാതാവ് ഒന്നാമതെത്താന്‍ വഴിയൊരുങ്ങും. നിലവിലെ സാഹചര്യത്തില്‍ ജിയോ നെറ്റ് വര്‍ക്കിനനുസരിച്ചുള്ള കരാര്‍ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തം. കൂട്ടത്തില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന വിദേശ കമ്പനികളെല്ലാം ജിയോയുടെ ബിനാമികളാണെന്നും വ്യകതമായിട്ടുണ്ട്. ബി എസ് എന്‍ എല്‍ ഒരു പ്രാവശ്യം ഒഴിവായാല്‍ ജിയോയൊടൊപ്പം മത്സരിച്ച് കരാര്‍ നേടാനാകില്ല. ചുരുക്കത്തില്‍ പിണറായി വിജയന്‍ കൊട്ടിഘോഷിച്ചു ആരംഭിച്ച കെ ഫോണ്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അംബാനിയും,ജിയോയും തീരുമാനിക്കുമെന്ന് വ്യക്തമാണ്. കേരള ഖജനാവിലെ ആയിരത്തഞ്ഞൂറ് കോടി രൂപ മുടക്കി അംബാനിയ്ക്ക് കേരളത്തില്‍ വ്യവസായം തുടങ്ങി കൊടുത്ത പിണറായി സര്‍ക്കാരിന്റെ അതിബുദ്ധി തിരിച്ചറിയാന്‍ വൈകി എന്നതാണ് പ്രതിക്ഷത്തിന്റെ പരാജയം.  


     

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (1 minute ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (9 minutes ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (49 minutes ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (52 minutes ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (55 minutes ago)

കാറിടിച്ച് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (59 minutes ago)

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (1 hour ago)

ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്... INS കൽപ്പേനിയും ഹെലികോപ്ടറുമെത്തി, തെരച്ചിൽ ഊർജ്ജിതമാക്കി  (1 hour ago)

രാത്രിക്ക് രാത്രി വീട് വളഞ്ഞ് T G-യെ തൂക്കി..!പോലീസിനെ തടഞ്ഞ് BJP...!തിരുവനന്തപുരം എത്തിച്ചു..! പേടിപ്പിക്കാൻ നോക്കണ്ടെന്ന്...  (1 hour ago)

കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ചെറുവയൽ രാമന്....  (1 hour ago)

അസമിൽ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു... മരണ സംഖ്യ 100 കടന്നു  (2 hours ago)

പാറയിലിടിച്ച് കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപക‌ടത്തിൽ മൂന്ന് മരണം...  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം  (2 hours ago)

ജിദ്ദയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (3 hours ago)

ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ്... ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം  (3 hours ago)

Malayali Vartha Recommends