Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

അറിയുക, മൂന്നുമാസം കെ ഫോണ്‍, ജിയോ ആകും. പിണറായി തന്ത്രങ്ങളില്‍ അംബാനിയെയും വീഴ്ത്തി.

10 JUNE 2023 10:56 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

കെ ഫോണിനെ കുറിച്ച് സഖാക്കളുടെ പുകഴ്ത്തലുകള്‍ക്ക് അറുതിയില്ല. പുകഴ്ത്തലുകള്‍ കേട്ടും സൈബറിടത്തിലെ തള്ളല്‍ വീഡിയോകള്‍ കണ്ടും കോള്‍മയിര്‍ കൊള്ളുന്നവര്‍ അറിയുക , കെ ഫോണ്‍ ്അംബാനിയുടെ ജിയോ വിഴുങ്ങിയിരിക്കുകയാണ്. കെ ഫോണ്‍ ജിയോയാണ് നടത്തുന്നതെങ്കില്‍ ജിയോ കണക്ഷന്‍ എടുത്താല്‍ പോരെയെന്ന ചേദ്യവും ഉയരുന്നുണ്ട്. പിണറായി സര്‍ക്കാരിന്റെ മഹത്തായി കണ്ടു പിടുത്തമായിരുന്നു സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു എന്നത്. ആ കൊള്ള അവസാനിക്കാനാണ് ആയിരത്തഞ്ഞൂറ് കോടിയില്‍ പരം രൂപ വലിച്ചെറിഞ്ഞ് കെ ഫോണ്‍ പദ്ധതി തുടങ്ങിയത്. മായം ചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥ്ങ്ങള്‍ വില്‍ക്കുന്നതോ, അന്യ സം്സ്ഥാനക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു പോലും അമിത വില ഈടാക്കുന്നതിലോ ചൂഷണം കാണാത്ത സര്‍ക്കാര്‍ ടെലികോം കമ്പനികളുടെ ചൂഷണം കണ്ടെത്തി അത് പരിഹരിക്കാനായി കടമെടുത്ത് ആയിരത്തഞ്ഞൂറ് കോടി രൂപ ചിലവഴിച്ചതിനെ പ്രശംസിക്കാതിരിക്കാനാവില്ല. ഇപ്പോളിതാ അതെല്ലാം കൂടി ചുരുട്ടിമടക്കി അംബാനിയുടെ കക്ഷത്ത് വെയ്ക്കാനുള്ള അണിയറ നീക്കങ്ങള്‍ ശക്തമായിരിക്കുകയാണ്.

 കെ ഫോണിനായി ചൈനീസ് കമ്പനിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്കുളള കേബിളുകള്‍ അഞ്ചിരട്ടി വില കൂട്ടി വാങ്ങിയിട്ടും അവയ്ക്ക നിലവാരമില്ലെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. കെ ഫോണ്‍ പദ്ധതിയുടെ അടിമുതല്‍ മുടി വരെ ദുരൂഹതകള്‍ നിറഞ്ഞു നില്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ ഫോണിന് ഇന്റര്‍നെറ്റ് പ്രൊവൈഡറെ തേടിക്കൊണ്ടുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബി എസ് എന്‍ എല്‍ സംവിധാനത്തെ കെ ഫോണില്‍ നിന്നും എന്നെന്നേയ്ക്കുമായി അകറ്റുകയും പകരം അംബിനിയുടെ ജിയോ മെബൈല്‍ സംവിധാനത്തെ കെ ഫോണിന്റെ ഭാഗമാക്കാനായുള്ള അണിയറ നീക്കളാണ് നടക്കുന്നതെന്ന് വ്യക്തമാവുകയാണ്.

കെ ഫോണിനു നിലവില്‍ ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നല്‍കുന്ന ബിഎസ്എന്‍എലിനു പുറമേ ഒരു സേവനദാതാവിനെക്കൂടി ഇതേ ആവശ്യത്തിനു കണ്ടെത്താനാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബിഎസ്എന്‍എലിന്റെ സേവനം മുടങ്ങിയാല്‍ കെ ഫോണിന്റെ ഇന്റര്‍നെറ്റ് സേവനത്തെ ബാധിക്കാതിരിക്കാനാണ് നടപടിയെന്നുമാണു വിശദീകരണം നല്കിയിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ സിഫിയും മുകേഷ് അംബാനിയുടെ ജിയോയും ഉള്‍പ്പെടെ 4 സ്വകാര്യ കമ്പനികളോടു മത്സരിച്ചാണ് ഒരു വര്‍ഷത്തേക്കു ബിഎസ്എന്‍എല്‍ കരാര്‍ നേടിയിരുന്നത്. ബി എസ് എന്‍ എലിന്റെ പ്രവര്‍ത്തനത്തില്‍ നാളിതുവരെ യാതൊരു തകരാറും കണ്ടെത്തിയിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ സഹായ പാക്കേജ് അനുസരിച്ച് എന്‍പതിനായിരം കോടി രൂപ അനുവദിച്ചു കിട്ടിയ ബി എസ് എന്‍ എല്‍ മുന്‍നിരയിലേയ്ക്ക് കുതിക്കാനൊരുങ്ങുകയാണ്.

സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച് അവസാന സ്ഥാനത്ത് തുടരുന്ന ബി എസ് എന്‍ എലിന് കെ ഫോണ്‍ കരാര്‍ വളരെ ആശ്വാസകരമായിരുന്നു. പുതിയ സേവനദാതാവിനെ കണ്ടെത്താനുള്ള ടെന്‍ഡറില്‍  ബിഎസ്എന്‍എല്‍ പങ്കെടുക്കരുതെന്നു വ്യവസ്ഥയുണ്ട്. ഇതോടെ കെ ഫോണിന് ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നല്‍കാന്‍ ഒരു സ്വകാര്യ കമ്പനി തിരഞ്ഞെടുക്കപ്പെടാന്‍ വഴിയൊരുങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. കെ ഫോണ്‍ പ്രവര്‍ത്തന സജ്ജമായ നിലയ്ക്ക അംബാനിയെ കൊണ്ടുവരുന്നതില്‍ നിലവില്‍ സര്‍ക്കാരിന് തടസ്സമൊന്നുമില്ല. എന്നാല്‍ ആദ്യഘട്ടത്തില്‍ അംബാനിയുടെ ജിയോ കരാര്‍ നേടിയിരുന്നെങ്കില്‍ കെ ഫോണും മുതലാളിത്തത്തിന് കൈമാറിയെന്ന ആരോപണം സര്‍ക്കാര്‍ നേരിടേണ്ടി വരുമായിരുന്നു. വിഴിഞ്ഞം പോര്‍ട്ട് അദാനിയ്ക്ക് കൈമാറിയതു പോലെ കെഫോണും കൈമാറാനായി സര്‍ക്കാര്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അതിനായാണ് പുതിയടെന്‍ഡര്‍ നടപടികള്‍ ഒരുക്കി കൊടുക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ നെറ്റ്വര്‍ക് ഓപ്പറേറ്റിങ് സെന്ററിലും , തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലെ ഡേറ്റ റിക്കവറി സെന്ററിലുമാണു ബിഎസ്എന്‍എല്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ 10 ജിബിപിഎസ് ബാന്‍ഡ് വിഡ്ത്  നല്‍കുന്നത്. ഈ ബാന്‍ഡ് വിഡ്ത് ഉപയോഗിച്ച് ഇന്‍ഫോപാര്‍ക്കിലെ എന്‍ഒസി വഴിയാണു കെ ഫോണ്‍ കേബിള്‍ ശൃംഖല വഴി സര്‍ക്കാര്‍ ഓഫിസുകളിലും വീടുകളിലും ഇന്റര്‍നെറ്റ് നല്‍കുന്നത്. ബിഎസ്എന്‍എലുമായുള്ള കരാര്‍ 3 മാസത്തിനകം അവസാനിക്കാനിരിക്കെയാണു രണ്ടാമതൊരു ഇന്റര്‍നെറ്റ് സേവനദാതാവിനായി കെ ഫോണ്‍ ടെന്‍ഡര്‍ വിളിച്ചത്. ഒരു വര്‍ഷത്തേക്കാണു കരാര്‍ നല്‍കുകയെങ്കിലും ആവശ്യമെങ്കില്‍ നീട്ടി നല്‍കുമെന്നു വ്യവസ്ഥയുണ്ട്. എന്നാല്‍ 3 മാസത്തിനകം കരാര്‍ അവസാനിക്കാനിരിക്കുന്ന ബിഎസ്എന്‍എലുമായി ഈ വ്യവസ്ഥയില്ല. കരാര്‍ അവസാനിച്ചാല്‍ പുതിയ ടെന്‍ഡര്‍ വിളിക്കുമോ എന്നും വ്യക്തമല്ല. പ്രാഥമിക സേവനദാതാവായാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും പുതിയ സേവനദാതാവ് വരുന്നതോടെ, ഇവരില്‍ ആരു വേണമെങ്കിലും പ്രാഥമിക സേവനദാതാവായി മാറാം.

 ഇവിടെയാണ് ചതി ഒളിഞ്ഞിരിക്കുന്നത്. മൂന്നു മാസത്തെ കാലാവധി കഴിയുന്നതിന് മുന്‍പു തന്നെ പകരക്കാരനായി പുതിയ സേവനദാതാവ് എത്തും. ബി എസ് എന്‍ എലിന് കരാര്‍ പുതുക്കി നല്കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ രണ്ടാം സേവന ദാതാവ് ഒന്നാമതെത്താന്‍ വഴിയൊരുങ്ങും. നിലവിലെ സാഹചര്യത്തില്‍ ജിയോ നെറ്റ് വര്‍ക്കിനനുസരിച്ചുള്ള കരാര്‍ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തം. കൂട്ടത്തില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന വിദേശ കമ്പനികളെല്ലാം ജിയോയുടെ ബിനാമികളാണെന്നും വ്യകതമായിട്ടുണ്ട്. ബി എസ് എന്‍ എല്‍ ഒരു പ്രാവശ്യം ഒഴിവായാല്‍ ജിയോയൊടൊപ്പം മത്സരിച്ച് കരാര്‍ നേടാനാകില്ല. ചുരുക്കത്തില്‍ പിണറായി വിജയന്‍ കൊട്ടിഘോഷിച്ചു ആരംഭിച്ച കെ ഫോണ്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അംബാനിയും,ജിയോയും തീരുമാനിക്കുമെന്ന് വ്യക്തമാണ്. കേരള ഖജനാവിലെ ആയിരത്തഞ്ഞൂറ് കോടി രൂപ മുടക്കി അംബാനിയ്ക്ക് കേരളത്തില്‍ വ്യവസായം തുടങ്ങി കൊടുത്ത പിണറായി സര്‍ക്കാരിന്റെ അതിബുദ്ധി തിരിച്ചറിയാന്‍ വൈകി എന്നതാണ് പ്രതിക്ഷത്തിന്റെ പരാജയം.  


     

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (10 minutes ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (51 minutes ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (3 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (3 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (4 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (4 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (4 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (4 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (5 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (6 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (6 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (6 hours ago)

Malayali Vartha Recommends