മഹാരാജാസിൽ വാർത്ത നൽകിയ മാധ്യമ പ്രവർത്തക കേസിൽ പ്രതിയാവുമ്പോൾ വ്യാജ സർട്ടിഫിക്കറ്റിന് സാക്ഷ്യം പറഞ്ഞ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

മഹാരാജാസിൽ വാർത്ത നൽകിയ മാധ്യമ പ്രവർത്തക കേസിൽ പ്രതിയാവുമ്പോൾ വ്യാജ സർട്ടിഫിക്കറ്റിന് സാക്ഷ്യം പറഞ്ഞ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനായി ശുപാർശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് എംഎസ്എം കോളജ് മാനേജർ പുറത്തുപറയണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു .
ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങൾ അറിയേണ്ടതുണ്ട്. ഗവർണർക്ക് എതിരെ പ്രമേയം അവതരിപ്പിച്ച മഹാനാണോ ശുപാർശക്ക് പിന്നിലുള്ള നേതാവ് എന്നും വി.മുരളീധരൻ ചോദിച്ചു. നിഖിൽ തോമസ് വിവാദത്തിൽ ഗവർണർ നേരിട്ട് ഇടപെട്ട് വസ്തുതകൾ പുറത്തുവരുന്ന അന്വേഷണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വിദ്യാർത്ഥിക്ക് പ്രവേശനം നേടാൻ കാലയളവ് നീട്ടിക്കൊടുക്കുക, റായ്പ്പൂരിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുമായി പ്രവേശനം നേടുക ഇതൊന്നും ഒരാൾ മാത്രം വിചാരിച്ചാൽ സാധ്യമാകുന്ന ഒന്നല്ല. കോളജ് അധികൃതർ, സിപിഎം നേതാക്കളെ യജമാനൻമാരായി കാണുന്ന സർവകലാശാല ഉദ്യോഗസ്ഥർ, സിപിഎം ഉന്നതർ എല്ലാവരുടെ ഇടപെടലും അന്വേഷണപരിധിയിൽ വരണം. ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് " കുമ്പിടി "യാണോ എന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.
https://www.facebook.com/Malayalivartha