അടിസ്ഥാനസൗകര്യ വികസനത്തിന് പലിശരഹിത വായ്പ തുടരുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം കേരളത്തിനടക്കം വലിയ പ്രയോജനം ചെയ്യും; സംസ്ഥാനങ്ങള്‍ക്ക് മികച്ച പരിഗണന നല്‍കുന്ന ബജറ്റ് പ്രയോജനപ്പെടുത്താന്‍ കേരളത്തിനാവണം; തുറന്നടിച്ച് വി.മുരളീധരന്‍
അടിസ്ഥാനസൗകര്യ വികസനത്തിന് പലിശരഹിത വായ്പ തുടരുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം കേരളത്തിനടക്കം വലിയ പ്രയോജനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കടക്കെണിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാരിന് ഇത് ആശ്വാസമാണ്. പാര്‍പ്പിടം, വൈദ്യുതി തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ബജറ്റ് മുന്‍ഗണന നല്‍കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാന്‍മന്ത്രി ആവാസ് യോജനയിലൂടെ രണ്ടുകോടി വീടുകള്‍ അധികം നിര്‍മിക്കാനുള്ള തീരുമാനം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസകരമാണ്. ഒരു കോടി വീടുകൾക്ക് സൌരോർജ പാനലുകൾ എന്ന പ്രഖ്യാപനം കെഎസ്ഇബിയുടെ താരിഫ് വർധന മൂലം ബുദ്ധിമുട്ടിലായ സാധാരണക്കാർക്ക് സഹായകരമാകും.
കേരളത്തിന്‍റെ റെയില്‍വെ വികസനത്തിന് വകയിരുത്തിയ 2744 കോടി ഫലപ്രദമായി വിനിയോഗിക്കാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് സഹകരിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. യുപിഎ ഭരണകാലത്തെക്കാള്‍ മുന്തിയ പരിഗണന റെയില്‍വെയുടെ കാര്യത്തില്‍ കേരളത്തിന് കിട്ടുന്നത് ജനം തിരിച്ചറിയണം.
വിനോദസഞ്ചാരമേഖലയ്ക്ക് നല്‍കുന്ന ഊന്നലും കേരളത്തിന് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനാവണം എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.യുവാക്കൾക്കും കർഷകർക്കും പ്രതീക്ഷ പകരുന്ന ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിന് ദിശാബോധം നൽകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha