Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും സിപിഎമ്മും സര്‍ക്കാരും വഴങ്ങിയെന്ന് പ്രതിപക്ഷ ആരോപണം; ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ് നൽകുന്ന സൂചന ആരോപണം ശരിയായിരുന്നെന്ന്; സിപിഎം വീണ്ടും കളി തുടങ്ങി

20 JULY 2024 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി

ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി; ആരോഗ്യ മേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും; ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി; ആഞ്ഞടിച്ച് നേമം എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ

നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് ; പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും സിപിഎമ്മും സര്‍ക്കാരും വഴങ്ങിയെന്ന് പ്രതിപക്ഷ ആരോപണം ശരിയായിരുന്നെന്ന് ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ് സൂചന നല്‍കുന്നു. പ്രതികള്‍ക്ക് ഇളവ് നല്‍കാനുള്ള പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥരെയും മൊഴിയെടുക്കാനായി കെകെ രമയെ വിളിച്ച പൊലീസ് ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്ത് അന്തരീക്ഷം തണുപ്പിച്ച സിപിഎം വീണ്ടും കളി തുടങ്ങിയിരിക്കുകയാണ്. വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുളള നീക്കം പുറത്തായതില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. ജയില്‍ വകുപ്പിന്റെ കത്ത് അടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരാണെന്ന് കണ്ടെത്തണമെന്നാണ് അന്വേഷണ ഉത്തരവില്‍ പറയുന്നത്.  പൊലീസും ജയില്‍ വകുപ്പും ഇത് സംബന്ധിച്ച് പ്രത്യേകം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ ശിക്ഷായിളവ് പട്ടികയും കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ചോര്‍ന്നത് എവിടെ നിന്നാണെന്നാണ് അന്വേഷിക്കുന്നത്.

ജയില്‍ വകുപ്പില്‍ നിന്നാണോ എന്ന് ജയില്‍ ഡിഐജി അന്വേഷിക്കും. പൊലീസില്‍ നിന്നാണോ എന്ന് കണ്ണൂര്‍ ഡിഐജി അന്വേഷിക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും സര്‍ക്കാര്‍ പരമാവധി നാറിയതിനെ തുടര്‍ന്നാണ് നാറ്റിച്ചവനെ പിടിക്കാന്‍ അന്വേഷണം നടത്തുന്നത്. ടിപി വധക്കേസിലെ പ്രതികളെ  ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയതിന് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ക ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യ്തത്.



ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷയനുഭവിക്കുന്ന  മുഹമ്മദ് ഷാഫി, സിജിത്ത്, ടികെ രജീഷ്, ട്രൗസര്‍ മനോജ് എന്നിവര്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കമാണ് നടന്നത്. ഇതിന് മുന്നോടിയായി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരു തരത്തിലുള്ള ഇളവും നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചവര്‍ക്കാണ് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം നടന്നത്. ആഭ്യന്തരവകുപ്പ് അറിയാതെ, ഉദ്യോഗസ്ഥര്‍ ഇത്തരത്തിലൊരു നീക്കം നടത്തില്ല.

എന്നിട്ടും തങ്ങളൊന്നും അറിഞ്ഞില്ലെന്ന് സര്‍ക്കാര്‍ കണ്ണടച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ കത്തില്‍ ശിക്ഷായിളവ് നല്‍കുന്നവരെ സംബന്ധിച്ച അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പട്ടികയിലുള്ള 59 പേരുടെ പേരുകളും കത്തിലുണ്ടായിരുന്നു. ഈ കത്ത് എങ്ങനെയോ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അതോടെയാണ് പിണറായിയും കൂട്ടരും വെട്ടിലായത്. വെട്ടിലാക്കിയവരെ ഒരു മാസത്തിനകം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിച്ചതിനെതിരെ ടിപിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ നല്‍കിയ അടിയന്തരപ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച ട്രൗസര്‍ മനോജിനെ അടക്കം വിട്ടയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതുപ്രകാരം പ്രതിയെ വി്ട്ടയ്ക്കുന്നതിലുള്ള അഭിപ്രായം ആരായാന്‍ കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കെകെ രമയുടെ മൊഴി എടുക്കാന്‍ വിളിച്ചപ്പോഴാണ് ഈ സംഭവം പുറത്തറിയുന്നത്. ജൂണ്‍ മൂന്നിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി് ഉത്തരവ് പുറപ്പെടുവിച്ചത് അനുസരിച്ച്, സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചെന്നാണ് മുഖ്യമന്ത്രിക്ക് വേണ്ടി എക്സൈസ് മന്ത്രി എംബി രാജേഷ് നിയമസഭയില്‍ മറുപടി നല്‍കിയത്.

ജൂണ്‍ മൂന്നിന് ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നു. ആറിനാണ് പെരുമാറ്റച്ചട്ടം അവസാനിച്ചത്. അപ്പോള്‍ മൂന്നാംതീയതി തിടുക്കപ്പെട്ട് ഇത്തരമൊരു ഉത്തരവ് ഇറക്കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് എങ്ങനെ പറയാനാകും? ആ ചോദ്യത്തിന് മറുപടി പറയാന്‍ ഭരണകക്ഷിക്കായില്ല. കെ.കെ രമയ്ക്ക് മറുപടി പറയാനുള്ള ശക്തിയില്ലാതെ, ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി അന്ന് ഡല്‍ഹിക്ക് പറന്നിരുന്നു.

അടിയന്തര പ്രമേത്തിന് പകരം സബ്മിഷന്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ പ്രതിപക്ഷത്തിന് അനുമതി നല്‍കി. അതിന് മറുപടി നല്‍കിയ എം.ബി രാജേഷ് പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി. പിന്നെ എന്തിനാണ്  കെ.കെ രമയുടെയും നാട്ടുകാരുടെയും മൊഴി പൊലീസ് എടുത്തത്. സര്‍ക്കാര്‍ ഇളവ് നല്‍കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൊഴി എടുത്തത്. ഇതിനൊന്നും മന്ത്രിക്ക് മറുപടിയില്ലായിരുന്നു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കാന്‍ സ്പീക്കര്‍ പ്രത്യേക താല്‍പര്യം എടുത്തത് അദ്ദേഹത്തിന്റെ കൂടെ മുഖം രക്ഷിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.

കാരണം ടിപി കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ നിക്കാഹിന് ആശംസയര്‍പ്പിച്ച് എംഎല്‍എയായിരുന്ന എഎന്‍ ഷംസീര്‍ പോയിരുന്നു. 2017ലായിരുന്നു സംഭവം. അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക് വന്നാല്‍ ഇതെല്ലാം പ്രതിപക്ഷം കുത്തിപ്പൊക്കൊണ്ട് വരുമെന്ന് സ്പീക്കറിന് ഭയമുണ്ട്. അങ്ങനെയെങ്കില്‍ സ്പീക്കര്‍ക്ക് കൊലക്കേസ് പ്രതിയുമായി അടുപ്പമുണ്ടായിരുന്നു എന്ന ചര്‍ച്ച വരും. അതൊക്കെ വലിയ നാണക്കേടായി മാറും. ഇതെല്ലാം മുന്നില്‍ കണ്ടാ് സ്പീക്കര്‍ സര്‍ക്കാരിന്റെയും തന്റെയും തടിരക്ഷിക്കാന്‍ വക്കാലത്തുമായി ഇറങ്ങിയത്.

സര്‍ക്കാര്‍ അറിയാതെയാണ് ഇത്തരത്തിലൊരു പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞിരുന്നു. ആഭ്യന്തരവകുപ്പിനെ മറികടന്ന് അങ്ങനെ ഉദ്യോഗസ്ഥര്‍ പട്ടിക തയ്യാറാക്കുകയാണെങ്കില്‍ ആഭ്യന്തരവകുപ്പ് പിരിച്ചുവിടുന്നതായിരിക്കും നല്ലത്. ഭരിക്കുന്ന മന്ത്രിക്ക് കഴിവില്ലാത്തത് കൊണ്ടാണല്ലോ ഉദ്യോഗസ്ഥര്‍ കേറി മേയുന്നത്. ഇത്തരത്തില്‍ സിപിഎം ഉന്നയിക്കുന്ന എല്ലാ വാദങ്ങളുടെയും മുനയൊടിഞ്ഞിരുന്നു.  തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് അടക്കമുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുമ്പോഴാണ് പുതിയ വിവാദം ഉടലെടുത്തത്.

അതിന് പിന്നാലെയാണ് കത്ത് ചോര്‍ന്നത് അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്. ചോര്‍ത്തിയവനെതിരെ നടപടിയെടുത്താല്‍ അത് അതിനേക്കാള്‍ വലിയ പുലിവാലാകുമെന്ന ബോധം ആഭ്യന്തരവകുപ്പിലെ യേമാന്‍മാര്‍ക്ക് ഇല്ലാതെ പോയി. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷനേതാവിനെ ക്ഷണിക്കാതെ സര്‍ക്കാര്‍, വിഡി സതീശന് നല്ല മൈലേജ് ഉണ്ടാക്കി കൊടുക്കു. ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം കരാറൊപ്പിട്ട ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. അതോടെ മണ്‍മറഞ്ഞ് ഒരു കൊല്ലം പിന്നിടുന്ന ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത വീണ്ടും വര്‍ദ്ധിപ്പിച്ചു. ഏതാണ് തള്ളേണ്ടത് എന്തിനെയാണ് കൊള്ളേണ്ടത് എന്ന് മനസ്സിലാക്കാന്‍ അധികാരം മാത്രം പോരാ ജനങ്ങളുടെ പള്‍സ് കൂടി അറിയണം. അതിന് വലിയ ബുദ്ധിയൊന്നും വേണ്ട, കോമണ്‍സെന്‍സ് മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (11 minutes ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (29 minutes ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (7 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (8 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (11 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (11 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (12 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (14 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (14 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (14 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (14 hours ago)

Malayali Vartha Recommends