Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..


കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ.. നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തല്‍ രാഷ്ട്രീയമായും ചര്‍ച്ചയാകുകയാണ്..


മുതിർന്ന നേതാവ് എ.കെ.ബാലനേ‍ാട് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ.. വായ തുറക്കരുതെന്നു നിർദേശിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി.. വായ തുറന്നാൽ പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടുമെന്നും സിപിഎം..

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും സിപിഎമ്മും സര്‍ക്കാരും വഴങ്ങിയെന്ന് പ്രതിപക്ഷ ആരോപണം; ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ് നൽകുന്ന സൂചന ആരോപണം ശരിയായിരുന്നെന്ന്; സിപിഎം വീണ്ടും കളി തുടങ്ങി

20 JULY 2024 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിന്റേതായി ഏതെങ്കിലും വീടുകൾ പണിയാൻ ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹംതന്നെ പറയുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി ...കർണാടക തരുന്നത് കോൺഗ്രസിന്‍റെ ഫണ്ടായി കാണാനാകില്ല, ഡിവൈഎഫ്ഐ 100 വീടുകൾക്കുള്ള പണംതന്നു

ലക്ഷ്യം 110 സീറ്റ്! സഖാക്കളെ, നമ്മൾ ഇറങ്ങുകയാണ്; , ഇത്തവണ 110 സീറ്റുകൾ എന്ന ലക്ഷ്യം നമുക്ക് അപ്രാപ്യമല്ലെന്ന് ബിനീഷ് കോടിയേരി

CPM ന് കടും വെട്ട്, BJPയിലേക്ക് ആ ഉന്നതരും.. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സർപ്രൈസ് എൻട്രി!!

ശബരിമല സ്വര്‍ണ്ണപ്പാളിമോഷണം; തൊണ്ടിമുതല്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല; വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യത; പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ ?

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും സിപിഎമ്മും സര്‍ക്കാരും വഴങ്ങിയെന്ന് പ്രതിപക്ഷ ആരോപണം ശരിയായിരുന്നെന്ന് ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ് സൂചന നല്‍കുന്നു. പ്രതികള്‍ക്ക് ഇളവ് നല്‍കാനുള്ള പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥരെയും മൊഴിയെടുക്കാനായി കെകെ രമയെ വിളിച്ച പൊലീസ് ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്ത് അന്തരീക്ഷം തണുപ്പിച്ച സിപിഎം വീണ്ടും കളി തുടങ്ങിയിരിക്കുകയാണ്. വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുളള നീക്കം പുറത്തായതില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. ജയില്‍ വകുപ്പിന്റെ കത്ത് അടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരാണെന്ന് കണ്ടെത്തണമെന്നാണ് അന്വേഷണ ഉത്തരവില്‍ പറയുന്നത്.  പൊലീസും ജയില്‍ വകുപ്പും ഇത് സംബന്ധിച്ച് പ്രത്യേകം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ ശിക്ഷായിളവ് പട്ടികയും കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ചോര്‍ന്നത് എവിടെ നിന്നാണെന്നാണ് അന്വേഷിക്കുന്നത്.

ജയില്‍ വകുപ്പില്‍ നിന്നാണോ എന്ന് ജയില്‍ ഡിഐജി അന്വേഷിക്കും. പൊലീസില്‍ നിന്നാണോ എന്ന് കണ്ണൂര്‍ ഡിഐജി അന്വേഷിക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും സര്‍ക്കാര്‍ പരമാവധി നാറിയതിനെ തുടര്‍ന്നാണ് നാറ്റിച്ചവനെ പിടിക്കാന്‍ അന്വേഷണം നടത്തുന്നത്. ടിപി വധക്കേസിലെ പ്രതികളെ  ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയതിന് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ക ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യ്തത്.



ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷയനുഭവിക്കുന്ന  മുഹമ്മദ് ഷാഫി, സിജിത്ത്, ടികെ രജീഷ്, ട്രൗസര്‍ മനോജ് എന്നിവര്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കമാണ് നടന്നത്. ഇതിന് മുന്നോടിയായി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരു തരത്തിലുള്ള ഇളവും നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചവര്‍ക്കാണ് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം നടന്നത്. ആഭ്യന്തരവകുപ്പ് അറിയാതെ, ഉദ്യോഗസ്ഥര്‍ ഇത്തരത്തിലൊരു നീക്കം നടത്തില്ല.

എന്നിട്ടും തങ്ങളൊന്നും അറിഞ്ഞില്ലെന്ന് സര്‍ക്കാര്‍ കണ്ണടച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ കത്തില്‍ ശിക്ഷായിളവ് നല്‍കുന്നവരെ സംബന്ധിച്ച അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പട്ടികയിലുള്ള 59 പേരുടെ പേരുകളും കത്തിലുണ്ടായിരുന്നു. ഈ കത്ത് എങ്ങനെയോ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അതോടെയാണ് പിണറായിയും കൂട്ടരും വെട്ടിലായത്. വെട്ടിലാക്കിയവരെ ഒരു മാസത്തിനകം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിച്ചതിനെതിരെ ടിപിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ നല്‍കിയ അടിയന്തരപ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച ട്രൗസര്‍ മനോജിനെ അടക്കം വിട്ടയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതുപ്രകാരം പ്രതിയെ വി്ട്ടയ്ക്കുന്നതിലുള്ള അഭിപ്രായം ആരായാന്‍ കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കെകെ രമയുടെ മൊഴി എടുക്കാന്‍ വിളിച്ചപ്പോഴാണ് ഈ സംഭവം പുറത്തറിയുന്നത്. ജൂണ്‍ മൂന്നിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി് ഉത്തരവ് പുറപ്പെടുവിച്ചത് അനുസരിച്ച്, സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചെന്നാണ് മുഖ്യമന്ത്രിക്ക് വേണ്ടി എക്സൈസ് മന്ത്രി എംബി രാജേഷ് നിയമസഭയില്‍ മറുപടി നല്‍കിയത്.

ജൂണ്‍ മൂന്നിന് ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നു. ആറിനാണ് പെരുമാറ്റച്ചട്ടം അവസാനിച്ചത്. അപ്പോള്‍ മൂന്നാംതീയതി തിടുക്കപ്പെട്ട് ഇത്തരമൊരു ഉത്തരവ് ഇറക്കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് എങ്ങനെ പറയാനാകും? ആ ചോദ്യത്തിന് മറുപടി പറയാന്‍ ഭരണകക്ഷിക്കായില്ല. കെ.കെ രമയ്ക്ക് മറുപടി പറയാനുള്ള ശക്തിയില്ലാതെ, ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി അന്ന് ഡല്‍ഹിക്ക് പറന്നിരുന്നു.

അടിയന്തര പ്രമേത്തിന് പകരം സബ്മിഷന്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ പ്രതിപക്ഷത്തിന് അനുമതി നല്‍കി. അതിന് മറുപടി നല്‍കിയ എം.ബി രാജേഷ് പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി. പിന്നെ എന്തിനാണ്  കെ.കെ രമയുടെയും നാട്ടുകാരുടെയും മൊഴി പൊലീസ് എടുത്തത്. സര്‍ക്കാര്‍ ഇളവ് നല്‍കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൊഴി എടുത്തത്. ഇതിനൊന്നും മന്ത്രിക്ക് മറുപടിയില്ലായിരുന്നു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കാന്‍ സ്പീക്കര്‍ പ്രത്യേക താല്‍പര്യം എടുത്തത് അദ്ദേഹത്തിന്റെ കൂടെ മുഖം രക്ഷിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.

കാരണം ടിപി കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ നിക്കാഹിന് ആശംസയര്‍പ്പിച്ച് എംഎല്‍എയായിരുന്ന എഎന്‍ ഷംസീര്‍ പോയിരുന്നു. 2017ലായിരുന്നു സംഭവം. അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക് വന്നാല്‍ ഇതെല്ലാം പ്രതിപക്ഷം കുത്തിപ്പൊക്കൊണ്ട് വരുമെന്ന് സ്പീക്കറിന് ഭയമുണ്ട്. അങ്ങനെയെങ്കില്‍ സ്പീക്കര്‍ക്ക് കൊലക്കേസ് പ്രതിയുമായി അടുപ്പമുണ്ടായിരുന്നു എന്ന ചര്‍ച്ച വരും. അതൊക്കെ വലിയ നാണക്കേടായി മാറും. ഇതെല്ലാം മുന്നില്‍ കണ്ടാ് സ്പീക്കര്‍ സര്‍ക്കാരിന്റെയും തന്റെയും തടിരക്ഷിക്കാന്‍ വക്കാലത്തുമായി ഇറങ്ങിയത്.

സര്‍ക്കാര്‍ അറിയാതെയാണ് ഇത്തരത്തിലൊരു പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞിരുന്നു. ആഭ്യന്തരവകുപ്പിനെ മറികടന്ന് അങ്ങനെ ഉദ്യോഗസ്ഥര്‍ പട്ടിക തയ്യാറാക്കുകയാണെങ്കില്‍ ആഭ്യന്തരവകുപ്പ് പിരിച്ചുവിടുന്നതായിരിക്കും നല്ലത്. ഭരിക്കുന്ന മന്ത്രിക്ക് കഴിവില്ലാത്തത് കൊണ്ടാണല്ലോ ഉദ്യോഗസ്ഥര്‍ കേറി മേയുന്നത്. ഇത്തരത്തില്‍ സിപിഎം ഉന്നയിക്കുന്ന എല്ലാ വാദങ്ങളുടെയും മുനയൊടിഞ്ഞിരുന്നു.  തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് അടക്കമുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുമ്പോഴാണ് പുതിയ വിവാദം ഉടലെടുത്തത്.

അതിന് പിന്നാലെയാണ് കത്ത് ചോര്‍ന്നത് അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്. ചോര്‍ത്തിയവനെതിരെ നടപടിയെടുത്താല്‍ അത് അതിനേക്കാള്‍ വലിയ പുലിവാലാകുമെന്ന ബോധം ആഭ്യന്തരവകുപ്പിലെ യേമാന്‍മാര്‍ക്ക് ഇല്ലാതെ പോയി. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷനേതാവിനെ ക്ഷണിക്കാതെ സര്‍ക്കാര്‍, വിഡി സതീശന് നല്ല മൈലേജ് ഉണ്ടാക്കി കൊടുക്കു. ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം കരാറൊപ്പിട്ട ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. അതോടെ മണ്‍മറഞ്ഞ് ഒരു കൊല്ലം പിന്നിടുന്ന ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത വീണ്ടും വര്‍ദ്ധിപ്പിച്ചു. ഏതാണ് തള്ളേണ്ടത് എന്തിനെയാണ് കൊള്ളേണ്ടത് എന്ന് മനസ്സിലാക്കാന്‍ അധികാരം മാത്രം പോരാ ജനങ്ങളുടെ പള്‍സ് കൂടി അറിയണം. അതിന് വലിയ ബുദ്ധിയൊന്നും വേണ്ട, കോമണ്‍സെന്‍സ് മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ  (11 minutes ago)

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (8 hours ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (8 hours ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (8 hours ago)

തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം  (9 hours ago)

ലഹരിമരുന്ന് കടത്തിനും വില്‍പനയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത്  (9 hours ago)

മദ്യപ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് എംഎല്‍എയുടെ മകളും കോണ്‍ഗ്രസ് നേതാവിന്റെ മകനുമടക്കം 3 പേര്‍ക്ക് ദാരണാന്ത്യം  (9 hours ago)

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (11 hours ago)

ജിദ്ദയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു  (11 hours ago)

മഞ്ജു വാര്യരെ പ്രശംസിച്ച് ശാരദക്കുട്ടിയുടെ കുറിപ്പിന് എതിര്‍പ്പ് അറിയിച്ച് ശോഭനയുടെ മറുപടി  (12 hours ago)

പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ  (12 hours ago)

അന്ധവിശ്വാസത്തിന്റെ പേരില്‍ അയല്‍ക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി  (12 hours ago)

കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ  (12 hours ago)

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും  (12 hours ago)

നിര്‍ണായക ചുവടുവെയ്പ്പ്: ഇന്ത്യയില്‍ ആദ്യമായി പിഎന്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ: പിഎന്‍ രോഗികള്‍ക്ക് സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനം  (12 hours ago)

Malayali Vartha Recommends