Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രി പിണറായി വിജയന്റെ പി.ആർ.ഏജൻസികൾക്ക് ഫണ്ട് ചെയ്യുന്നവർ ആരൊക്കെ? കേരള സർക്കാരിൽ നിന്നും പി.ആർ. ഏജൻസികൾക്ക് ഒരു രൂപ പോലും നൽകുന്നില്ലെന്ന് മുഖ്യമന്ത്രി

04 OCTOBER 2024 06:27 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി നിയന്ത്രിക്കും

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ്യങ്കാളി ദിനത്തിൽ ആശംസകളറിയിച്ച് ബിനീഷ് കോടിയേരി

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ

മുഖ്യമന്ത്രി പിണറായി വിജയന്റെ പി.ആർ.ഏജൻസികൾക്ക് ഫണ്ട് ചെയ്യുന്നവർ ആരൊക്കെ? കേരള സർക്കാരിൽ നിന്നും പി.ആർ. ഏജൻസികൾക്ക് ഒരു രൂപ പോലും  നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ആരാണ് ഫണ്ടിംഗ് ഏജൻസികൾക്ക് പണം നൽകുന്നത്? ഡൽഹി കേന്ദ്രീകരിച്ചാണ് പിണറായിയുടെ  പി.ആർ.പ്രവർത്തനം നടക്കുന്നത്. ജോൺബ്രിട്ടാസ് ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഏജൻസികളുടെ ചുക്കാനെന്ന് ഇതിനകം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ മകൾക്ക് ഏജൻസികളുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് റിപ്പോർട്ട്. മറ്റൊരു പ്രധാന കാര്യം വെറും പബ്ളിക് റിലേഷൻസ് മാത്രമല്ല പിണറായിക്ക് വേണ്ടി കമ്പനികൾ നടത്തുന്നത്. കേന്ദ്ര സർക്കാരുമായുള്ള ലെയിസണിങ്ങും ഇത്തരം ഏജൻസികൾ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.

അതുകൊണ്ടാണ് ഹിന്ദു അഭിമുഖത്തിൽ പി ആർ  ഏജൻസിയുണ്ടായിരുന്നെന്നു  മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചത്. ഒരു പിആർ എജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പണം മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പണം മുടക്കുന്നത് മുഖ്യമന്ത്രിക്ക് വേണ്ടി മറ്റ് ചിലരാണെന്നാണ് ആക്ഷേപം. ആരാധനയുടെ പേരിൽ ആരും ആർക്കു വേണ്ടിയും പണം മുടക്കില്ല. പണംമുടക്കുന്നത് സർക്കാരല്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അഭിമുഖത്തിനിടെ രണ്ടാമത്തെയാൾ എത്തിയിരുന്നതായി പിണറായി പറഞ്ഞു.. അത് പിആർ ഏജൻസിയാണെന്ന് അറിയില്ലായിരുന്നു. അഭിമുഖമാകാമെന്നു നിർബന്ധിച്ചത് സുബ്രഹ്മണ്യനാണ്. അദ്ദേഹത്തോടു വിശദീകരണം തേടിയിട്ടില്ല. അദ്ദേഹം പരിചയമുള്ള ചെറുപ്പക്കാരനാണ്. ഗൾഫ് ദിനപത്രത്തിലെ അഭിമുഖം നൽകിയത് പിആർ ഏജൻസി വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ മാത്രമല്ല ഗൾഫിലും തനിക്ക് പി.ആർ. ഏജൻസിയുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

‘‘എന്റെയൊരു അഭിമുഖത്തിനായി ദ് ഹിന്ദു പത്രം ആവശ്യപ്പെട്ടതായി പറയുന്നത് ആലപ്പുഴയിലെ സിപിഎം നേതാവ് ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യനാണ്. ഹിന്ദു പത്രത്തിന് അഭിമുഖം നൽകുന്നത് എനിക്കും താൽപര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്നും പറഞ്ഞു. ഒറ്റപ്പാലത്തുള്ള ലേഖികയാണ് അഭിമുഖത്തിനു വന്നത്. ഒരുപാടു ചോദ്യം ചോദിച്ചു, മറുപടി പറഞ്ഞു. ഒരു ചോദ്യം പി.വി.അൻവറുമായി ബന്ധപ്പെട്ടായിരുന്നു. അത്ര സമയമില്ലാത്തതിനാൽ, വിശദമായി പറയേണ്ടതിനാൽ ആവർത്തിക്കുന്നില്ല എന്നു പറഞ്ഞു. അഭിമുഖം തീർന്നപ്പോൾ, വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചെങ്കിലും എല്ലാത്തിനും നല്ല രീതിയിൽ മറുപടി നൽകിയെന്നു പറഞ്ഞു നന്നായാണു ഞങ്ങൾ പിരിഞ്ഞത്.

എന്നാൽ, അഭിമുഖം പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ പറയാത്ത കാര്യങ്ങളും വന്നിരുന്നു. ഏതെങ്കിലും ഒരു ജില്ലയെയോ വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമല്ല. എന്നിട്ടും എന്റേതായി ഇങ്ങനെ കൊടുത്തുവെന്നതു മനസ്സിലാക്കാൻ കഴിയാത്ത കാര്യമാണ്. ഇതിൽ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഞാനോ സർക്കാരോ ഒരു പിആർ എജൻസിയെയും  ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പൈസയും പിആർ ഏജൻസിക്കു വേണ്ടി ഞാനോ സർക്കാരോ ചെലവഴിച്ചിട്ടില്ല. ദേവകുമാറിന്റെ മകനെ രാഷ്ട്രീയമായി അറിയാം. ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെ നിൽക്കുന്നയാളാണ്. അയാൾ ആവശ്യപ്പെട്ടപ്പോൾ അഭിമുഖത്തിനു തയാറായി എന്നേയുള്ളൂ. മറ്റു കാര്യങ്ങൾ അവർ തമ്മിലുള്ളതാണ്, എനിക്കറിയില്ല.

അഭിമുഖത്തിലെ വിവാദമായ ഭാഗം അങ്ങനെ കൊടുക്കാൻ പാടില്ലല്ലോ. അതാണു ഹിന്ദു പത്രം വളരെ മാന്യമായി ഖേദം രേഖപ്പെടുത്തിയത്. ഏതെങ്കിലും ഒരു ഭാഗം കിട്ടിയാൽ, അതു ഞാൻ പറഞ്ഞതിന്റെ ഭാഗമായി കൊടുക്കാൻ പാടുണ്ടോ? ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ എഴുതുക മാത്രമല്ല, ഫോണിൽ റിക്കോർഡ് ചെയ്യുന്നുമുണ്ട്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നുണ്ട്. അവർ തമ്മിൽ എന്താണു നടന്നതെന്ന് എനിക്ക് പറയാനാകില്ല. ഈ പറയുന്ന ഏതെങ്കിലും ഭാഗം സുബ്രഹ്മണ്യന്റെ കയ്യിൽനിന്നു വാങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ കൂടി അവിടേക്കു വന്നു. ലേഖികയുടെ ആളാണെന്നാണു കരുതിയത്. പിന്നെയാണ് പിആർ ഏജൻസിയുെട ആളാണെന്നു മനസ്സിലായത്, എനിക്ക് അവരെ പരിചയവും ബന്ധവുമില്ല. ഒരു പിആർ ഏജൻസിയുമായും എനിക്കു ബന്ധമില്ല.

വിവാദമായ വാർത്താക്കുറിപ്പ് നൽകിയെന്നു പറയപ്പെടുന്ന ഏജൻസിയുമായി എനിക്കോ സർക്കാരിനോ ബന്ധമില്ല. ഞങ്ങളൊരു ഏജൻസിയെയും ഇക്കാര്യത്തിനു ചുമതലപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങൾ തമ്മിലുള്ള പോരിന് എന്നെ ഇടനില ആക്കരുത്. നിങ്ങൾ ആ വഴി സ്വീകരിക്കരുത്. ഹിന്ദു പത്രത്തിന്റെ മാന്യമായ നിലപാട് നിങ്ങൾ സ്വീകരിക്കില്ല. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയായില്ല എന്നാണ് ഹിന്ദു പറഞ്ഞത്.

ഗൾഫിലുള്ള പലരും ഏജൻസികൾ വഴി എന്റെ അഭിമുഖം എടുത്തിട്ടുണ്ട്, ഇപ്പോഴല്ല, വർഷങ്ങൾക്കു മുൻപേ അങ്ങനെയാണ് എടുത്തിട്ടുള്ളത്. അതുപക്ഷേ, മലയാളികളുടെ സ്വാധീനം ഉപയോഗിച്ചാണ്. എനിക്കു ഡാമേജ് ഉണ്ടാക്കാനല്ലേ നിങ്ങൾ ശ്രമിക്കുന്നത്. ആ മോഹത്തോടെ നിൽക്ക് എന്നുമാത്രമേ എനിക്കു പറയാനുള്ളൂ. അങ്ങനെ ഡാമേജ് വരുത്താൻ പറ്റുന്ന വ്യക്തിത്വമല്ല എന്റേതെന്നതു വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഒരു പിആർ ഏജൻസിയെയും ഞങ്ങൾ ചുമതലപ്പെടുത്തിയിട്ടില്ല. ഹിന്ദുവിന്റെ വിശദീകരണത്തിൽ പറയുന്ന പിആർ ഏജൻസിയെപ്പറ്റി എനിക്കറിയില്ല. ഹിന്ദു മാന്യമായി ഖേദപ്രകടനം നടത്തിയതിനാൽ ദ് ഹിന്ദുവിനെതിരെ നിയമനടപടിക്കില്ല. ഈ വിവാദത്തിനുശേഷം ഇതുവരെ സുബ്രഹ്മണ്യൻ എന്നെ ബന്ധപ്പെട്ടിട്ടില്ല.’’

ഹിന്ദുവിനെതിരെ കേസുകൊടുക്കാൻ എല്ലാവരും വെല്ലുവിളിച്ചെങ്കിലും മുഖ്യമന്ത്രി തയ്യാറാകില്ല.. കാരണം കേസ് കൊടുത്താൻ ഹിന്ദുപത്രം മുഖ്യമന്ത്രിയുടെ പി.ആർ. ഏജൻസി എഴുതി ഒപ്പിട്ട് നൽകിയ രേഖ പ്രസിദ്ധീകരിക്കും. അതിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് തങ്ങൾ ഇപ്രകാരം ആവശ്യപ്പെടുന്നതെന്ന്   വ്യക്തമായി  രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്..ഇത് മുഖ്യമന്ത്രിക്ക് അറിയാം. വിവാദം തണുപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതിനാണ് അദ്ദേഹം മലയാള മാധ്യമങ്ങൾ ഹിന്ദുവിന് എതിരാണെന്ന വിചിത്ര വാദം കണ്ടെത്തിയത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തുന്നതിന് മുമ്പേ പി.ആർ ഏജൻസികളെ ഉപയോഗിച്ച് മലപ്പുറത്തിനെതിരായ പ്രചാരണത്തിനുള്ള ദുരൂഹ നീക്കം ഡൽഹിയിൽ തുടങ്ങിയെന്ന വിവരം പുറത്തുവന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വാർത്തസമ്മേളത്തിൽ പൊലീസിന്റെ സ്വർണ-ഹവാല കള്ളക്കടത്ത് വേട്ട പറയുന്നതിനും ഒരാഴ്ച മുമ്പേ അതേ കഥ പി.ആർ ഏജൻസി നൽകിയത് ഇംഗ്ലീഷ് പത്രങ്ങൾ പ്രസിദ്ധീകരിച്ചതിനാൽ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പറഞ്ഞത് ആലോചിച്ചുറപ്പിച്ചാണെന്ന് വ്യക്തമായി. ഇത്തരം വിവരങ്ങൾ നൽകിയത് എ.ഡി. ജി പി അജിത് കുമാർ ആണെന്നാണ് പലരും സംശയിക്കുന്നത്. മലപ്പുറത്തെ സ്വർണ വേട്ടക്ക് പിന്നിൽ അജിത് കുമാർ ആണെന്നാണ് അറിയപ്പെടുന്നത്.അജിത്തിന്റെ സ്വർണവേട്ട കാരണമാണ്  അൻവർ എതിരായതെന്നും ഒരു വാദമുണ്ട്.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരളത്തിൽനിന്നുള്ള സി.പി.എം കേന്ദ്ര നേതാക്കളെയോ എം.പിമാരെയോ അടുപ്പിക്കാതെയായിരുന്നു ‘ദ ഹിന്ദു’ അഭിമുഖം വരെയുള്ള നീക്കങ്ങളെന്നുംകൂടി ഉറപ്പായതോടെ വിവാദത്തിൽ മുഖ്യമന്ത്രി കൂടുതൽ ഒറ്റപ്പെടുകയാണ്.

മലപ്പുറത്തിനെതിരായ പ്രചാരണത്തിലൂടെ ഒരേസമയം പി.വി.അൻവറിന്റെ വായടപ്പിക്കാമെന്നും സി.പി.എമ്മിൽനിന്ന് നഷ്ടമായ ഹിന്ദു വോട്ടുബാങ്ക് തിരിച്ചുപിടിക്കാമെന്നുമുള്ള പി.ആർ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസിന്റെ ഒരേ കള്ളക്കടത്ത് കഥ മൂന്നുതവണയായി മാധ്യമങ്ങളിലെത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം തന്നെയാണ് ഈ നാടകം നടന്നത്. ഒപ്പം കള്ള കഥ പ്രചരിക്കുന്നതിലൂടെ ബി.ജെ.പിയെ സുഖിപ്പിക്കാമെന്നും കരുതി. അതാണ് ഇപ്പോൾ വിനയായത്.


മലപ്പുറത്തെ കള്ളക്കടത്തു കഥ മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം മുസ്‍ലിം പ്രീണനത്തിലൂടെ വോട്ടു പിടിക്കാൻ ശ്രമം നടത്തി വൻ പരാജയമേറ്റുവാങ്ങിയെന്ന പ്രചാരണത്തെ മറികടക്കാനും. മുസ്‍ലിംകളല്ലാത്ത വലിയൊരു വിഭാഗത്തിന്റെ പ്രീതി പിടിച്ചുപറ്റാമെന്നുമായിരുന്നു കണക്കുകൂട്ടൽ. സി പിഎമ്മിനും ഇത്തരം ഒരു ആലോചനയുണ്ടായിരുന്നു. ഇതിൽ വ്യക്തമായ രാഷ്ട്രീയവുമുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിർദേശ പ്രകാരം കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് കേരള പൊലീസ് 150 കിലോ സ്വർണവും 337 കേസുകളിലായി 123 കോടി ഹവാല പണവും പിടികൂടിയ വാർത്തയുമായി ‘ദ ഇക്കണോമിക് ടൈംസ്’ അടക്കമുള്ള മാധ്യമങ്ങൾ ഗോദി മീഡിയ എന്ന ആക്ഷേപം നേരിടുന്ന വാർത്ത ഏജൻസിയുടെതായി സെപ്റ്റംബർ 16ന് പ്രസിദ്ധീകരിച്ചിരുന്നു. വൻതോതിലുള്ള ഈ വേട്ടയോടെ മറുഭാഗത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനെ കള്ളക്കടത്ത് കേസുകളുമായി ബന്ധപ്പെടുത്തി ആരോപണങ്ങളുയർന്നുവെന്നും എന്നാൽ, കേരളത്തിലെ സി.പി.എം സർക്കാർ ഇത് നിഷേധിക്കുകയാണെന്നും ആ വാർത്തയിലുണ്ടായിരുന്നു.

അന്ന് പ്രസിദ്ധീകരണത്തിന് പി.ആർ ഏജൻസി നൽകിയ അതേ കുറിപ്പിലെ വാചകങ്ങളാണ് സെപ്റ്റംബർ 21ലെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയിലൂടെയും സെപ്റ്റംബർ 30ന് ഹിന്ദു ദിനപത്രത്തിലെ അഭിമുഖമായും പറുത്തുവന്നത്. സെപ്റ്റംബർ 16ലെ വാർത്തക്കായി പി.ആർ ഏജൻസി ‘കൈസൻ’ പി.ആർ ഏജൻസിയിൽനിന്ന് ഉപകരാർ എടുത്തതാണോ അതോ സ്വന്തം നിലക്ക് ചെയ്തതാണോ എന്ന് വ്യക്തമല്ല. ഏതായാലും അതേ ‘വാർത്ത’യാണ് അഭിമുഖത്തിൽ ചേർക്കാൻ ‘കൈസന്’ വേണ്ടി ‘സി.പി.എം മുൻ എം.എൽ.എയുടെ മകനായ സുബ്രഹ്മണ്യൻ നൽകിയത്.

സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ഡൽഹിയിലെ ഇംഗ്ലീഷ് മാധ്യമ പ്രവർത്തകർ കേരളത്തിൽനിന്നുള്ള പാർട്ടി എം.പിമാരെയോ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളെയോ ആണ് സമീപിക്കാറുള്ളത്. പലപ്പോഴും അവരുടെ സാന്നിധ്യത്തിലാണ് അഭിമുഖം നടത്താറുളത്.

എന്നാൽ, ഈ അഭിമുഖത്തിനായി ഡൽഹിയിൽ സി.പി.എം വാർത്ത കൈകാര്യംചെയ്യുന്ന മാധ്യമപ്രവർത്തകർ ആരാണെന്നുപോലുമറിയാത്ത പി.ആർ ഏജൻസി മറ്റൊരു റിപ്പോർട്ടർ വഴിയാണ് ‘ഹിന്ദു’ ദിനപത്രത്തെ സമീപിച്ചത്. തുടർന്ന് ഹിന്ദു എഡിറ്ററുടെ നിർദേശപ്രകാരമാണ് മാധ്യമപ്രവർത്തക കേരള ഹൗസിലെത്തുന്നത്.

സെപ്റ്റംബർ 29ന് മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ഹിന്ദു റിപ്പോർട്ടർ കേരള ഹൗസിലെത്തുമ്പോൾ ‘കൈസൻ’ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വിനീത് ഹാണ്ഡയും ഇതേ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുള്ള ‘റിലയൻസി’ന്റെ പി.ആർ. സുബ്രഹ്മണ്യനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് മലപ്പുറത്തെക്കുറിച്ച വിവാദ പരാമർശം നൽകാൻ സുബ്രഹ്മണ്യൻ ഹിന്ദുവിന് നൽകിയപ്പോൾ അവരത് പ്രസിദ്ധീകരിച്ചത്. അത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണെന്ന് ഹിന്ദു കരുതി.

ശശിധരൻ കർത്ത ഉൾപ്പടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ നിരവധി മുതലാളിമാരുണ്ട്. അവരാണ് മുഖ്യമന്ത്രിയുടെ പി.ആറിന് ഫണ്ടിംഗ് നടത്തുന്നതെന്ന് ആരോപണമുണ്ട്. മുമ്പ് ഒരു ആരോഗ്യമന്ത്രിക്കും ഇതുപോലെ ഡൽഹി കേന്ദ്രീകരിച്ച് പി.ആർ. ഏജൻസിയുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. അവർ ഇംഗ്ലീഷിൽ പുസ്തകം രചിക്കുകയും അവാർഡുകൾ വാങ്ങികൊടുക്കുകയും ചെയ്തു. ഈ സംവിധാനമാണ് മുഖ്യമന്ത്രിയും പരീക്ഷിച്ചത്. അതിൽ അദ്ദേഹത്തെ എങ്ങനെയാണ് തെറ്റുപറയുക എന്ന് ചോക്കിക്കുന്നവർ നിരവധിയാണ്. കേന്ദ്ര സർക്കാരിലും ഇത്തരം നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്.  അതിനെല്ലാം ഫണ്ടിംഗ് നടത്തുന്നത് പുറം കരാറുകാരാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (2 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (12 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (16 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (46 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (1 hour ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (12 hours ago)

Malayali Vartha Recommends