Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

അടുത്ത സിപിഎം പാര്‍ട്ടി കോണ്‍ഗ്രസോടെ പിണറായി വിജയന്‍ പുറത്തുപോകാന്‍ നിര്‍ബന്ധിതനാകും; ഒപ്പം സിപിഎം പ്രസ്ഥാനം കേരളത്തില്‍ പിളരും; പാര്‍ട്ടി എരിയ സമ്മേളനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന വിഭാഗീയത പിണറായി വിജയനെതിരെയുള്ള പടയൊരുക്കം

05 DECEMBER 2024 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ് നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി; ചാലയുടെ വികസനത്തിൽ നിർണ്ണായകമായ പുതിയ വെയർഹൗസ് സമുച്ചയം നാടിന് സമർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ലോകത്തെ വിഭവങ്ങളെ കൈപ്പിടിയില്ലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ തങ്ങള്‍ക്ക്‌ വഴങ്ങാത്ത രാജ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്നത്‌; ഗാസയിലും ഉക്രൈനിലും ചോരപ്പുഴ ഒഴുക്കുന്നതിന്‌ കാരണമായി തീര്‍ന്നത്‌ അമേരിക്കയുടെ ഈ നയം തന്നെയാണ്‌; ആക്രമണത്തിൽ പ്രതികരിച്ച് സി.പി.ഐ (എം)

സർക്കാർ ആറ്റുകാൽ പൊങ്കാലയ്ക്കും നഗരവാസികൾക്കും കുടിവെള്ളം മുട്ടിക്കുന്നു; കുടം തലയിൽ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തി ബിജെപി

അടുത്ത സിപിഎം  പാര്‍ട്ടി കോണ്‍ഗ്രസോടെ പിണറായി വിജയന്‍ പുറത്തുപോകാന്‍ നിര്‍ബന്ധിതനാകും.  ഒപ്പം സിപിഎം പ്രസ്ഥാനം  കേരളത്തില്‍ പിളരും. പാര്‍ട്ടി എരിയ സമ്മേളനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന വിഭാഗീയത പിണറായി വിജയനെതിരെയുള്ള പടയൊരുക്കമാണ്. അഹങ്കാരവും അഹന്തയും നിറഞ്ഞ പിണറായി വിജയനെതിരെ പാര്‍ട്ടി അണികളില്‍ ഉറഞ്ഞുതുള്ളുന്ന അമര്‍ഷത്തിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ അലയടിക്കുന്നത്. പി.ജയരാന്‍, തോമസ് ഐസക്, സുധാകരന്‍, സുരേഷ് കുറുപ്പ് ഉള്‍പ്പെടെ ഒരു നിര നേതാക്കളുടെ നേതൃത്വത്തില്‍ പുതിയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി അടുത്ത വര്‍ഷം കേരളത്തില്‍ രൂപംകൊള്ളുമെന്ന് തീര്‍ച്ചയാണ്.

അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം  പിണറായി രാജിക്ക് തയാറായാല്‍ പകരം മരുമകന്‍  മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയായി വാഴിക്കാനുള്ള നീക്കത്തിലും സഖാക്കള്‍ ശക്തമായ പ്രതിഷേധത്തിലാണ്. അഹങ്കാരത്തിന് കൈയും കാലും വച്ച  എം.വി. ഗോവിന്ദനെ പാര്‍ട്ടിയിലെ ഏകാധിപതിയായ  പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ എത്തിച്ചതുതന്നെ റിയാസിന് അനുകൂലമായ കളം പാര്‍ട്ടിയില്‍ ഉണ്ടാക്കിയെടുക്കാനാണ്. കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാര്‍ എന്ന കുപ്രസിദ്ധി രണ്ടാം പിണറായി സര്‍ക്കാരിനുള്ളതാണെന്നാണ് ഏരിയ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.

ഭരണത്തെക്കാള്‍  പാര്‍ട്ടി പ്രാദേശിക ഘടകങ്ങളില്‍ എതിര്‍പ്പും അമര്‍ഷവും ഉയര്‍ന്നിരിക്കുന്നത് പിണറായി വിജയന്‍ എന്ന വ്യക്തിയോടാണ്. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിണറായി വിജയന്‍ പങ്കെടുത്ത സമ്മേശനങ്ങളില്‍ സഖാക്കളുടെ ജനപങ്കാളിത്തം ഇല്ലാതെ പോയത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ തന്നെ ചര്‍ച്ചയായതാണ്. സംസ്ഥാനത്തെ എട്ടു  ജില്ലകളിലായി നടന്ന  26 ഏരിയാ സമ്മേളനങ്ങളില്‍ പൊട്ടിത്തെറിയും കൂക്കുവിളിയും ഉയരാനുള്ള അടിസ്ഥാന കാരണം ഭരണവിരുദ്ധ വികാരവും നേതാക്കളുടെ അഹന്തയുമാണ്.

വിഭാഗീയത എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നതെങ്കിലും സമ്മേളനങ്ങളിലെ ചര്‍ച്ചകളിലെല്ലാം ഉയര്‍ന്നത് പിണറായി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മതിപ്പില്ലെന്നും കഴിവുകെട്ട ഒരു നിര മന്ത്രിമാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നുമാണ്. തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടെ സി.പി.എമ്മിന് കനത്ത ഭാരമാവുകയാണ് പരക്കെ പൊട്ടിപ്പുറപ്പെടുന്ന വിഭാഗീയ സംഭവങ്ങള്‍. ഇവയില്‍ ഏറ്റവും ഒടുവിലത്തേതാണ് തിരുവനന്തപുരത്തെ മംഗലപുരത്ത് അരങ്ങേറിയത്. മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരി രാജിവെച്ച് ബിജെപിയില്‍  ചേരുമെന്ന് പ്രഖ്യാപിച്ചു. നേരത്തേ, പാലക്കാട്ടെ കൊഴിഞ്ഞാമ്പാറയില്‍ പാര്‍ട്ടി വിമതര്‍ കണ്‍വെന്‍ഷന്‍ നടത്തുകയും സമാന്തരമായി പാര്‍ട്ടി ഓഫീസ് തുറക്കുകയും ചെയ്തു.  കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.  തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയെ നീക്കം ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സിപിഎമ്മിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.  

പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെ പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയില്‍ കടുത്ത ആശങ്കയിലാണ്  സിപിഎം സംസ്ഥാന നേതൃത്വം. സമ്മേളന നടപടികള്‍ അലങ്കോലമാക്കും വിധം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവര്‍ക്കെതിരെ കടുത്ത നടപടിയാണ് വരാനിരിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലും, പത്തനംതിട്ട തിരുവല്ലയിലും, പാലക്കാട് കൊഴിഞ്ഞാമ്പാറയിലും, ആലപ്പുഴ അമ്പലപ്പുഴയിലും ഉണ്ടായ തര്‍ക്കങ്ങള്‍ അവഗണിക്കാന്‍ കഴിയുന്നതല്ലെന്നാണ് വിലയിരുത്തല്‍. മുന്‍കാലങ്ങളിലേതുപോലെ വെട്ടിനിരത്തല്‍ പ്രായോഗികമാവില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കടുത്ത വെട്ടിനിരത്തിലുണ്ടായാല്‍ സംസ്ഥാനത്തെ നൂറിലേറെ ഏരിയാ കമ്മിറ്റികള്‍ പിളരുകയോ കൂട്ടരാജിയുണ്ടാവുകയോ ചെയ്യും.

എന്നാല്‍, അച്ചടക്ക നടപടിയിലേക്ക് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം കടക്കില്ലെന്നു തീര്‍ച്ചയാണ്. എന്നാല്‍ പിണറായി വിജയനെയും റിയാസിനെയും പരസ്യമായി വിമര്‍ശിക്കുന്ന എല്ലാ സഖാക്കളെയും ഭാരവാഹികളെയും വെട്ടിനിരത്തുമെന്ന് തീര്‍ച്ചയാണ്.  നിലവില്‍ ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം ജില്ലാ സമ്മേളനവും സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നടക്കട്ടെയെന്നും അതിനും ശേഷമാകാം നടപടി എന്നുമാണ് നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന സമ്മേളം നടക്കാനിരിക്കുന്ന കൊല്ലം കരുനാഗപ്പള്ളിയിലും നിലവിലുള്ള സംഘടനാ പ്രശ്‌നങ്ങളില്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്കെതിരെ കടുത്ത നടപടിക്ക് തന്നെ നീക്കമുണ്ടെന്നാണ് വിവരം പുറത്തുവരുന്നത്.
 

സമീപകാലത്തെ പൊട്ടിത്തെറികളൊന്നും ആദര്‍ശപരമോ, പ്രത്യയശാസ്ത്രപരമോ ആയ കാരണങ്ങളുടെ പേരിലല്ല മറിച്ച് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കെതിരെയാണ്. എല്ലാക്കാലത്തും അടിമകളായിരിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് പലയിടങ്ങളിലും സഖാക്കള്‍ പരസ്യമായി പ്രതികരിച്ചിരിക്കുന്നു. ദശകങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയി തങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുകയാണെന്ന് മാധ്യമങ്ങളെ അറിയിക്കുന്നത് ഞെട്ടിക്കുന്ന സംവവങ്ങളാണ്.

കരുനാഗപ്പള്ളിയില്‍ സമ്മേളനവേദിയില്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു, ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തിരുവല്ലയിലും കരുനാഗപ്പള്ളിയിലും പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നേരിട്ടിടപെടേണ്ടി വന്നു. ലോക്കല്‍ കമ്മിറ്റി പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ സംസ്ഥാനസെക്രട്ടറി നേരിട്ടു വരുന്നത് സി.പി.എമ്മില്‍ അത്യപൂര്‍വമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി പ്രകടനത്തിന്റെ അവലോകനം നടക്കുന്ന സമയത്ത് പാര്‍ട്ടിക്കുള്ളിലെ തെറ്റായ പ്രവണതകളെ കുറിച്ച് ശക്തമായ വിമര്‍ശനങ്ങളുണ്ടായിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെപ്പോലും തുറന്ന വിമര്‍ശനങ്ങളുണ്ടായി.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (19 minutes ago)

കെഎസ്എഫ്ഇയില്‍ ഒഴിവുകൾ .. ശമ്പളം 42,900 രൂപ വരെ! വേഗം അപേക്ഷിച്ചോ  (21 minutes ago)

ആറ്റുകാൽ പൊങ്കാല സഖാക്കളുടെ വാട്ടർലൂ... രാജേഷിന്റെ എലിപത്തായത്തിലേക്ക് പാർട്ടിക്കാർ.. സഖാക്കൾ ഓട്ടം പിടിച്ചു  (27 minutes ago)

കൊച്ചി മട്ടാഞ്ചേരി വാർഫിൽ ഇറാൻ IRIS ലാവൻ..!183 പേർ രഹസ്യകേന്ദ്രത്തിൽ..!കട്ടകലിപ്പിൽ ട്രംപ്..!കൊച്ചിയിൽ കയറി അടിക്കും ..?  (42 minutes ago)

പട്ടിണി കിടക്കുന്ന ആളുകളോ, കുടുംബമോ നമ്മുടെ സംസ്ഥാനത്ത് ഇല്ല; എല്ലാവർക്കും സമ്പൂർണ്ണമായി ഭക്ഷണം ഉറപ്പാക്കിയ നാട് കേരളമാണ്; കേരളത്തിലെ സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതായി മന്ത്രി ജി.ആർ  (54 minutes ago)

എൻസിസിയിൽ അണിനിരക്കുന്ന പതിനയ്യായിരത്തോളം കേഡറ്റുകൾക്ക് സ്ഥിരമായ ഒരു പരിശീലന കേന്ദ്രം ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരം; എൻസിസിക്ക് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള സർക്കാർ മ  (1 hour ago)

സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ് നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി; ചാലയുടെ വികസനത്തിൽ നിർണ്ണായകമായ പുതിയ വെയർഹൗസ് സമുച്ചയം നാടിന് സമർപ്പിച്ച് മന്ത്രി വി ശ  (1 hour ago)

ഇടുക്കി ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം; ആശുപത്രി പേപ്പര്‍ രഹിത ആശുപത്രിയാകും; ആളുകള്‍ക്ക് യു.എച്ച്.ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും മന്ത്രി വീണാ ജോർജ്  (1 hour ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം; നാളെയും മറ്റന്നാളും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....  (1 hour ago)

​​ഗൾഫിൽ ഈ മാസം 9 മുതൽ 19 നടത്താനിരുന്ന ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു....    (2 hours ago)

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ  (2 hours ago)

10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.... മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്...  (3 hours ago)

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി... .  (3 hours ago)

  മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends