Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..

അടുത്ത സിപിഎം പാര്‍ട്ടി കോണ്‍ഗ്രസോടെ പിണറായി വിജയന്‍ പുറത്തുപോകാന്‍ നിര്‍ബന്ധിതനാകും; ഒപ്പം സിപിഎം പ്രസ്ഥാനം കേരളത്തില്‍ പിളരും; പാര്‍ട്ടി എരിയ സമ്മേളനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന വിഭാഗീയത പിണറായി വിജയനെതിരെയുള്ള പടയൊരുക്കം

05 DECEMBER 2024 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച്ചെന്ന് കെ സുധാകരന്‍ എംപി

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

പിണറായി വിജയൻമാർ ഭാവിയിൽ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത് ; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കർണാടക കോൺഗ്രസ്‌ നേതാക്കളും മന്ത്രിമാരും പാക്കിസ്ഥാനെ പ്രതിരോധിക്കാൻ രംഗത്തുണ്ട്; പാക്കിസ്ഥാനെ പറഞ്ഞാൽ പൊള്ളുന്ന കോൺഗ്രസും സിപിഎമ്മും ആണ് ഈ നാട് നേരിടുന്ന പ്രശ്നമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

നാലു കോടിയിലധികം വരുന്ന ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം; വികസനം മുരടിച്ച കേരളത്തിൽ സമഗ്ര വികസനം കൊണ്ടുവരാൻ ബിജെപി സർക്കാറിനേ കഴിയുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ

അടുത്ത സിപിഎം  പാര്‍ട്ടി കോണ്‍ഗ്രസോടെ പിണറായി വിജയന്‍ പുറത്തുപോകാന്‍ നിര്‍ബന്ധിതനാകും.  ഒപ്പം സിപിഎം പ്രസ്ഥാനം  കേരളത്തില്‍ പിളരും. പാര്‍ട്ടി എരിയ സമ്മേളനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന വിഭാഗീയത പിണറായി വിജയനെതിരെയുള്ള പടയൊരുക്കമാണ്. അഹങ്കാരവും അഹന്തയും നിറഞ്ഞ പിണറായി വിജയനെതിരെ പാര്‍ട്ടി അണികളില്‍ ഉറഞ്ഞുതുള്ളുന്ന അമര്‍ഷത്തിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ അലയടിക്കുന്നത്. പി.ജയരാന്‍, തോമസ് ഐസക്, സുധാകരന്‍, സുരേഷ് കുറുപ്പ് ഉള്‍പ്പെടെ ഒരു നിര നേതാക്കളുടെ നേതൃത്വത്തില്‍ പുതിയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി അടുത്ത വര്‍ഷം കേരളത്തില്‍ രൂപംകൊള്ളുമെന്ന് തീര്‍ച്ചയാണ്.

അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം  പിണറായി രാജിക്ക് തയാറായാല്‍ പകരം മരുമകന്‍  മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയായി വാഴിക്കാനുള്ള നീക്കത്തിലും സഖാക്കള്‍ ശക്തമായ പ്രതിഷേധത്തിലാണ്. അഹങ്കാരത്തിന് കൈയും കാലും വച്ച  എം.വി. ഗോവിന്ദനെ പാര്‍ട്ടിയിലെ ഏകാധിപതിയായ  പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ എത്തിച്ചതുതന്നെ റിയാസിന് അനുകൂലമായ കളം പാര്‍ട്ടിയില്‍ ഉണ്ടാക്കിയെടുക്കാനാണ്. കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാര്‍ എന്ന കുപ്രസിദ്ധി രണ്ടാം പിണറായി സര്‍ക്കാരിനുള്ളതാണെന്നാണ് ഏരിയ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.

ഭരണത്തെക്കാള്‍  പാര്‍ട്ടി പ്രാദേശിക ഘടകങ്ങളില്‍ എതിര്‍പ്പും അമര്‍ഷവും ഉയര്‍ന്നിരിക്കുന്നത് പിണറായി വിജയന്‍ എന്ന വ്യക്തിയോടാണ്. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിണറായി വിജയന്‍ പങ്കെടുത്ത സമ്മേശനങ്ങളില്‍ സഖാക്കളുടെ ജനപങ്കാളിത്തം ഇല്ലാതെ പോയത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ തന്നെ ചര്‍ച്ചയായതാണ്. സംസ്ഥാനത്തെ എട്ടു  ജില്ലകളിലായി നടന്ന  26 ഏരിയാ സമ്മേളനങ്ങളില്‍ പൊട്ടിത്തെറിയും കൂക്കുവിളിയും ഉയരാനുള്ള അടിസ്ഥാന കാരണം ഭരണവിരുദ്ധ വികാരവും നേതാക്കളുടെ അഹന്തയുമാണ്.

വിഭാഗീയത എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നതെങ്കിലും സമ്മേളനങ്ങളിലെ ചര്‍ച്ചകളിലെല്ലാം ഉയര്‍ന്നത് പിണറായി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മതിപ്പില്ലെന്നും കഴിവുകെട്ട ഒരു നിര മന്ത്രിമാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നുമാണ്. തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടെ സി.പി.എമ്മിന് കനത്ത ഭാരമാവുകയാണ് പരക്കെ പൊട്ടിപ്പുറപ്പെടുന്ന വിഭാഗീയ സംഭവങ്ങള്‍. ഇവയില്‍ ഏറ്റവും ഒടുവിലത്തേതാണ് തിരുവനന്തപുരത്തെ മംഗലപുരത്ത് അരങ്ങേറിയത്. മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരി രാജിവെച്ച് ബിജെപിയില്‍  ചേരുമെന്ന് പ്രഖ്യാപിച്ചു. നേരത്തേ, പാലക്കാട്ടെ കൊഴിഞ്ഞാമ്പാറയില്‍ പാര്‍ട്ടി വിമതര്‍ കണ്‍വെന്‍ഷന്‍ നടത്തുകയും സമാന്തരമായി പാര്‍ട്ടി ഓഫീസ് തുറക്കുകയും ചെയ്തു.  കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.  തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയെ നീക്കം ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സിപിഎമ്മിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.  

പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെ പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയില്‍ കടുത്ത ആശങ്കയിലാണ്  സിപിഎം സംസ്ഥാന നേതൃത്വം. സമ്മേളന നടപടികള്‍ അലങ്കോലമാക്കും വിധം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവര്‍ക്കെതിരെ കടുത്ത നടപടിയാണ് വരാനിരിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലും, പത്തനംതിട്ട തിരുവല്ലയിലും, പാലക്കാട് കൊഴിഞ്ഞാമ്പാറയിലും, ആലപ്പുഴ അമ്പലപ്പുഴയിലും ഉണ്ടായ തര്‍ക്കങ്ങള്‍ അവഗണിക്കാന്‍ കഴിയുന്നതല്ലെന്നാണ് വിലയിരുത്തല്‍. മുന്‍കാലങ്ങളിലേതുപോലെ വെട്ടിനിരത്തല്‍ പ്രായോഗികമാവില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കടുത്ത വെട്ടിനിരത്തിലുണ്ടായാല്‍ സംസ്ഥാനത്തെ നൂറിലേറെ ഏരിയാ കമ്മിറ്റികള്‍ പിളരുകയോ കൂട്ടരാജിയുണ്ടാവുകയോ ചെയ്യും.

എന്നാല്‍, അച്ചടക്ക നടപടിയിലേക്ക് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം കടക്കില്ലെന്നു തീര്‍ച്ചയാണ്. എന്നാല്‍ പിണറായി വിജയനെയും റിയാസിനെയും പരസ്യമായി വിമര്‍ശിക്കുന്ന എല്ലാ സഖാക്കളെയും ഭാരവാഹികളെയും വെട്ടിനിരത്തുമെന്ന് തീര്‍ച്ചയാണ്.  നിലവില്‍ ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം ജില്ലാ സമ്മേളനവും സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നടക്കട്ടെയെന്നും അതിനും ശേഷമാകാം നടപടി എന്നുമാണ് നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന സമ്മേളം നടക്കാനിരിക്കുന്ന കൊല്ലം കരുനാഗപ്പള്ളിയിലും നിലവിലുള്ള സംഘടനാ പ്രശ്‌നങ്ങളില്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്കെതിരെ കടുത്ത നടപടിക്ക് തന്നെ നീക്കമുണ്ടെന്നാണ് വിവരം പുറത്തുവരുന്നത്.
 

സമീപകാലത്തെ പൊട്ടിത്തെറികളൊന്നും ആദര്‍ശപരമോ, പ്രത്യയശാസ്ത്രപരമോ ആയ കാരണങ്ങളുടെ പേരിലല്ല മറിച്ച് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കെതിരെയാണ്. എല്ലാക്കാലത്തും അടിമകളായിരിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് പലയിടങ്ങളിലും സഖാക്കള്‍ പരസ്യമായി പ്രതികരിച്ചിരിക്കുന്നു. ദശകങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയി തങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുകയാണെന്ന് മാധ്യമങ്ങളെ അറിയിക്കുന്നത് ഞെട്ടിക്കുന്ന സംവവങ്ങളാണ്.

കരുനാഗപ്പള്ളിയില്‍ സമ്മേളനവേദിയില്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു, ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തിരുവല്ലയിലും കരുനാഗപ്പള്ളിയിലും പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നേരിട്ടിടപെടേണ്ടി വന്നു. ലോക്കല്‍ കമ്മിറ്റി പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ സംസ്ഥാനസെക്രട്ടറി നേരിട്ടു വരുന്നത് സി.പി.എമ്മില്‍ അത്യപൂര്‍വമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി പ്രകടനത്തിന്റെ അവലോകനം നടക്കുന്ന സമയത്ത് പാര്‍ട്ടിക്കുള്ളിലെ തെറ്റായ പ്രവണതകളെ കുറിച്ച് ശക്തമായ വിമര്‍ശനങ്ങളുണ്ടായിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെപ്പോലും തുറന്ന വിമര്‍ശനങ്ങളുണ്ടായി.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (7 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (7 hours ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (7 hours ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (8 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (8 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (10 hours ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (10 hours ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (10 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (11 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (11 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (12 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (12 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (12 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (12 hours ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (13 hours ago)

Malayali Vartha Recommends