കോടികളുടെ മാസപ്പടിയുടെ വിഹിതം തീവ്രവാദ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചുണ്ടോ? നാടിനെയും പാര്‍ട്ടിയെയും വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചേ തീരു

നാടിനെയും പാര്‍ട്ടിയെയും വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചേ തീരു. കരിമണല്‍ കര്‍ത്ത മകള്‍ തായിക്കണ്ടി വീണ എന്ന വീണ വിജയനു നല്‍കിയ കോടികളുടെ മാസപ്പടിയുടെ വിഹിതം തീവ്രവാദ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചുണ്ടോ, തീവ്രവാദ പ്രസ്ഥാനങ്ങളുമായി ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസുമായി ബന്ധമുണ്ടോ എന്നൊക്കെയാണ് ഇനി വിവരങ്ങള്‍ പുറത്തുവരാനുള്ളത്. എന്തായാലും ഇനി ഒരു നിമിഷം പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയായി നാടു വാഴാന്‍ യോഗ്യനല്ല. കാരണഭൂതനും ഇരട്ടച്ചങ്കനുമല്ല പിണറായി കേരളത്തിലെ കോഴഭൂതനാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
പിണറായിയുടെ വലംകൈയായും വെറുക്കപ്പെട്ടവനെന്ന് വിഎസ് അച്യുതാനന്ദന്‍ വിശേഷിപ്പിച്ചയാളുമായ വ്യക്തിക്കും ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കണം. അപ്രതീക്ഷിതമായി പിണറായിയും മുഹമ്മദ് റിയാസും പിണറായി വിജയനും കഴിഞ്ഞ വര്‍ഷം ഇസ്ലാമിക രാഷ്ട്രങ്ങളായ ഇന്തോനേഷ്യയിലേക്കും മലേഷ്യയിലും ഉള്‍പ്പെടെ ചിലയിടങ്ങളില്‍ സ്വകാര്യ യാത്രപോയതും ഈ അവസരത്തില്‍ ദുരൂഹത ജനിപ്പിക്കുകയാണ്. വീണയെ മുഹമ്മദ് റിയാസുമായി വിവാഹം ചെയ്തതില്‍തന്നെ ഒട്ടേറെ ദുരൂഹതകളുണ്ടായിരുന്നു. മാത്രവുമല്ല ഇതിനു പിന്നില്‍ ചില വന്‍കിടക്കാരുടെ ഇടപെടലുള്ളതായി മുന്‍പുതന്നെ സംശയങ്ങളുണ്ടായിരുന്നു. ഇതുപോലെ ജനങ്ങളെ പറ്റിക്കുന്ന ഒരു നേതാവും പാര്‍ട്ടിയും വേറെയില്ലെന്ന് വ്യക്തമായിരിക്കുന്നു. ഈ പാര്‍ട്ടിയുടെ അണികളാണ് ലോകത്തിലെ ഏറ്റവും വലിയ അടിമകളെന്നും കാലം തെളിയിച്ചിരിക്കുന്നു.
പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കെഎംആര്‍എല്‍ കമ്പനിയുടമ കരിമണല്‍ കര്‍ത്ത മാസപ്പടിയായി കോടികള്‍ കോഴ നല്‍കിയിരുന്നു എന്നതില്‍ സംശയമില്ല. കേരളതീരം കുഴിച്ചുമറിക്കാനും കരിമണല്‍ക്കൊള്ള നടത്താനും പിണറായി വിജയന്‍ ഒത്താശ ചെയ്തു കൊടുത്തുവെന്നതില്‍ ആരും സംശയമില്ല. എന്തുകൊണ്ട് പിണറായി വിജയനെ പുറത്താക്കാന്‍ സിപിഎമ്മിന് ആര്‍വമില്ലാതെ പോകുന്നു എന്നതാണ് ചോദ്യം. മൂന്നാംകിട ഏറാന്‍മൂളിയായ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അഭിമാനമുണ്ടെങ്കില്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ ഇനി ഒരു നിമിഷംപോലും ഇരുന്നുകൂടാ. അന്തസായി രാജിവച്ചുപുറത്തുപോകാന്‍ ഗോവിന്ദന് സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ആത്മാഭിമാനം വിറ്റ് ഇത്തരത്തില്‍ കോലം കെട്ടി പിണറായി വിജയനെ നീതീകരിക്കുന്നു. കരിമണല്‍ കര്‍ത്തയുടെ പണം തീവ്രവാദി സംഘടനകള്‍ക്കു പോയിട്ടുണ്ടെന്ന തെളിയുന്ന സാഹചര്യത്തില്‍ വീണയ്ക്ക് കൊടുത്ത പണം എങ്ങനെ വിനിയോഗിച്ചു എന്നതും കണ്ടെത്തേണ്ടിയിരിക്കുന്നു.
സി.എം.ആര്‍.എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും പണം നല്‍കിയതായി സംശയമെന്ന് എസ്.എഫ്.ഐ.ഒ. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും എസ്.എഫ്.ഐ.ഒ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ച സാഹചര്യത്തില്‍ പിണറായി വിജയന് പറയാന്‍ മറുപടിയില്ല. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ കുറെ പൊട്ടത്തരങ്ങളും പൊള്ളത്തരങ്ങളുമായി പിണറായിയെ നീതീകരിക്കുമെന്നതല്ലാതെ രാജിവയ്ക്കണമെന്നു പറയാനുള്ള ആദര്‍ശമൊന്നും ഗോവിന്ദനില്ല. കര്‍ത്തായുടെ പണം കൊണ്ട് പിണറായിയുടെ മകള്‍ പുട്ടടിച്ചോ അടിച്ചുപൊളിച്ചോ അതോ തീവ്രവാദി ശക്തികള്‍ക്ക് സംഭാവന ചെയ്‌തോ എന്നല്ല കേരളത്തില്‍ പ്രസക്തമായത്. കര്‍ത്ത എന്തിന് വീണയ്ക്ക് മാസപ്പടി കോടികളായി കൊടുത്തു എന്നതാണ് പ്രസക്തമായ കാര്യം. ചെയ്തു കൊടുക്കാത്ത സേവനത്തിന് എക്‌സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്.എഫ്.ഐ.ഒ ആരോപിച്ചിരിക്കുന്നു.
കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ 184 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെ പലര്‍ക്കായി നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവരുമുള്ളതായി സംശയമുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും എസ്.എഫ്.ഐ.ഒ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നു.
സി.എം.ആര്‍.എല്‍നെതിരായ അന്വേഷണം സാമ്പത്തിക ക്രമക്കേട്, അഴിമതി ആരോപണം എന്ന തലത്തില്‍ നിന്ന് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയിലേക്ക് മാറാനുള്ള സാധ്യതയിലേക്കാണ് എന്‍.ഐ.എ വിരല്‍ ചൂണ്ടിയത്. ഒരു സേവനവും കൈപ്പറ്റാതെയാണ് എക്‌സാലോജികിന് പണം നല്‍കിയതെന്ന് സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. നല്‍കാത്ത സേവനത്തിന്റെ പേരില്‍ എക്‌സാലോജിക്ക് പണം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായി എക്‌സാലോജിക്കും തമ്മിലുള്ള ദുരൂഹ ഇടപാട് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യമെങ്കില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha