വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആക്രമിച്ചെന്ന കേസ്.. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്..കഴുത്തുളുക്ക് നാടകം പൊളിഞ്ഞു..

വെറുതെ അനാവശ്യമായി ഭരണത്തിന്റെ ഹുങ്കിൽ പ്രതിഷേധക്കാരെ പിടിച്ചകത്തിട്ടവർക്ക് എല്ലാം പണി വരുന്നുണ്ട് . ആലപ്പുഴയില്‍ നടന്ന 'രക്ഷാപ്രവര്‍ത്തന' കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വന്നതോടെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എം.ആര്‍. അജിത്കുമാറിന് ഡി.ജി.പി പദവി കൈയെത്തും ദൂരത്തു നിന്നും കൈവിട്ടു കൂടാതെ കസേരയും തെറിച്ചതിന് പിന്നാലെ, അടുത്ത ഊഴം വീണാ ജോര്‍ജിനു വേണ്ടി വ്യാജ കേസുണ്ടാക്കിയവര്‍ക്കോ?
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍.ആഭ്യന്തര വകുപ്പാണ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. കണ്ണൂര്‍ എം.എല്‍.എ ടി.ഒ. മോഹനന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ നിര്‍ണ്ണായക നീക്കം.
അന്നത്തെ ആരോഗ്യമന്ത്രിയെ ആക്രമിച്ചെന്ന പേരില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസും സി.പി.എം നേതൃത്വവും ചേര്‍ന്ന് കെട്ടിച്ചമച്ച വ്യാജ കേസാണ് ഇതെന്നാണ് എം.എല്‍.എ തന്റെ പരാതിയില്‍ വ്യക്തമാക്കുന്നത്. എസ്.പി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും പുതിയ എസ്.ഐ.ടി കേസ് അന്വേഷിക്കുക.കേസ് നിലവില്‍ റെയില്‍വേ പോലീസിന്റെ കൈവശമാണ് ഉള്ളത്. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവമുണ്ടായത്. പ്രതിഷേധക്കാർ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നായിരുന്നു പരാതി. ഗൺമാന്റേതായിരുന്നു പരാതി.കേസില്‍ അഞ്ച് കെഎസ്‍യുക്കാരെ വധശ്രമക്കുറ്റം ചുമത്തി രണ്ടാഴ്ചയിലധികം ജയിലിലടച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണ ജോർജ് മൊഴിനൽകി.അന്നത്തെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ചു നേതാക്കളായിരുന്നു കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞത്. പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് എടുത്ത രാഷ്ട്രീയ കേസിന്റെ പേരില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രത്യേക അന്വേഷണ സംഘമാണിത്.
https://www.facebook.com/Malayalivartha


























