Widgets Magazine
02
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


കേരളത്തിൽ ഓണം നാളുകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി പുതിയ ന്യുനമർദ്ദം: കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത...


ചൈനയിൽ നടന്ന ഉച്ചകോടി ട്രംപിനുള്ള ഒരു മറുപടി..ഇപ്പോഴിതാ ചൈനയിലേക്ക് മറ്റൊരു വമ്പൻ കൂടി..ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനയിൽ..വലുത് എന്തോ വരാൻ പോകുന്നു..

ആര്യാടന്‍ ഷൗക്കത്തും എം.സ്വരാജും പിവി ആന്‍വറും ഇഞ്ചോടിഞ്ച്‌ പോരാട്ടം; നിലമ്പൂര്‍ ആരു പിടിക്കും?

02 JUNE 2025 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കല്യാണത്തിന് പൊളിറ്റിക്സ് ഇല്ലല്ലോ; കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ ഷാഫി പറമ്പിൽ എംപിയെ വളഞ്ഞ് മാധ്യമങ്ങൾ

ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; നമുക്കെല്ലാവർക്കും അഭിമാനത്തോടെ ഓണം ആഘോഷിക്കാനുള്ള ഒരു ലോകോത്തര നേട്ടം കൈവരിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി എന്‍ വാസവന്‍

ഒരു പഴയ ആരോപണം കുത്തിപ്പൊക്കി കൊണ്ടുവന്ന് സ്വയം അപഹാസ്യനാവുകയാണ് വി. ഡി സതീശൻ; വിമർശിച്ച് എംടി രമേശ്

നിലമ്പൂര്‍  ആരു പിടിക്കും. ആര്യാടന്‍ ഷൗക്കത്തും എം. സ്വരാജും പിവി ആന്‍വറും ഇഞ്ചോടിഞ്ചു  നടത്തുന്ന പോരാട്ടമാണ്. ബിജെപിക്ക് കാര്യമായ ആള്‍ബലമില്ലെങ്കിലും നിലമ്പൂരില്‍ ബിജെപിക്കുമുണ്ട് സ്ഥാനാര്‍ഥി. ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി   പി.വി. അന്‍വര്‍ അട്ടിമറി വിജയം നേടിയാല്‍ അത് യുഡിഎഫിനും എല്‍ഡിഎഫിനും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാകും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് വിജയിച്ചാല്‍ പി.വി. അന്‍വറിന് പുറത്തിറങ്ങാന്‍ പറ്റാത്ത നാണക്കേടായി മാറും. അത് പിണറായി സര്‍ക്കാരിന്റെ വിജയമായി എല്‍ഡിഎഫ് ആഘോഷിക്കുക മാത്രമല്ല യുഡിഎഫ് തകര്‍ന്നു തരിപ്പണമാകും. ഇരുവരെയും തോല്‍പിച്ച് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ ത്രികോണമത്സരത്തിലെ വിജയം എല്‍ഡിഎഫിനും അന്‍വറിനും വന്‍തിരിച്ചടിയായി മാറും.

എല്ലാവരോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പിവി അന്‍വര്‍ പിടിക്കുന്ന ഓരോ വോട്ടും യുഡിഎഫിനും എല്‍ഡിഎഫിനും ആഘാതമായി മാറും. നിലമ്പൂരിലെ ജാതിക്കണക്ക് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നതില്‍ വ്യക്തതായിട്ടില്ല. നിലമ്പൂരില്‍ 45 ശതമാനം ഹൈന്ദവ വോട്ടുകളും 43 ശതമാനം മുസ്ലീം വോട്ടുകളും 11 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളുമാണ്. അന്‍വറും ആര്യാടനും മത്സരിക്കുമ്പോള്‍ മുസ്ലീം വോട്ടുകള്‍ ആര്‍ക്ക് അനുകൂലമാകും എന്നതാണ് പ്രസക്തമായുള്ളത്. അന്‍വര്‍  മത്സരരംഗത്ത് തുടരാനാണ്  തീരുമാനമെങ്കില്‍ ഐക്യമുന്നണിയും ഇടതുമുന്നണിയും ഒരുപോലെ  വിയര്‍ക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

ഇടതുപക്ഷസ്ഥാനാര്‍ഥി പാര്‍ട്ടി സ്ഥാനാര്‍ഥിയും പാര്‍ട്ടിയില്‍ കരുത്തനുമായതിനാല്‍ ഇടതിന്റെ വോട്ടുകളെല്ലാം സ്വരാജിനുതന്നെ പോവും. നിലമ്പൂരില്‍ യുഡിഎഫിനെ വെട്ടിനിരത്തി  എട്ടരവര്‍ഷം സിപിഎം സ്വതന്ത്ര എംഎല്‍എ യായി പ്രവര്‍ത്തിച്ച അന്‍വറിന് വോട്ടുകള്‍ എങ്ങനെ മറിക്കാമെന്ന് നന്നായറിയാം. വോട്ടു മറിക്കുന്നതില്‍ അന്‍വര്‍ വിദഗ്ധനാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും  പരസ്യമായല്ലെങ്കിലും സമ്മതിക്കും. രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ ഞെട്ടിച്ച വിജയമാണ് അന്‍വര്‍ നേടിയുത്.  

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോത്തുകല്ല്, വഴിക്കടവ്, എടക്കര, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളില്‍ അന്‍വറിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. ഇതില്‍ ഹിന്ദുഭൂരിപക്ഷ പഞ്ചായത്തുകളും ഉള്‍പ്പെടുന്നു എന്നതാണ് പ്രസ്തമാകാര്യം. പോത്തുകല്ലിലും ചുങ്കത്തറയിലും അമരമ്പലത്തും നിലമ്പൂര്‍ നഗരസഭയിലും ഭരണം പിടിക്കാന്‍ അന്‍വറിന് കഴിഞ്ഞു. ഈ സ്വാധീനമേഖലകള്‍ അടുത്തുവരുന്ന ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിനൊപ്പം നില്‍ക്കുമോ എന്നതാണ് നിര്‍ണായക കാര്യം.തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അന്‍വറിന്റെ  കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യസംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തില്‍ എത്തുകയുമാണ്.

ഈ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും വിയര്‍ക്കുന്നത് കോണ്‍ഗ്രസാണ്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഏറ്റവുമധികം വിയര്‍ക്കാന്‍ പോകുന്നത്. അന്‍വര്‍ വിജയിച്ചാലും ആര്യാടന്‍ തോറ്റാലും സതീശന്‍ മുന്നണിയോട് സമാധാനം പറയേണ്ടിവരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ അന്‍വര്‍ മത്സരരംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമോ എ്‌ന ്പരക്കെ ആശങ്കയുണ്ട്.

സതീശന്  നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്നതിനേക്കാള്‍ മുന്നണി നിര്‍ത്തിയ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയെന്ന ദൗത്യവുമുണ്ട്. അന്‍വറിന്റെ യുഡിഎഫ് പ്രവേശംപോലും മുടക്കിയത് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന്റെ പേരിലാണ്. .ഞായറാഴ്ചത്തെ പത്രസമ്മേളനത്തില്‍, രാഷ്ട്രീയമായി മാത്രമല്ല സതീശനെ ഹരിത എംഎല്‍എ എന്നു മുദ്രകുത്താനും അന്‍വര്‍ ശ്രമിച്ചിരുന്നു. മലയോരകര്‍ഷകരുടെ ശത്രുവാണ് സതീശനുള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അന്‍വറിന്റെ ഉന്നം.

വന്യജീവി ആക്രമണം, വനം വകുപ്പിന്റെ നഷ്ടപരിഹാരത്തിലുള്ള അപര്യാപ്തത, കാര്‍ഷിക വിളകളുടെ വിലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ എവിടെ വോട്ടു ചോര്‍ച്ചയുണ്ടാകുമെന്നാണ് എല്ലാവരുടേയും നോട്ടം.ബിജെപി മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയതോടെ ക്രിസ്ത്യന്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമോ എന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്. മാര്‍ത്തോമ്മാ സഭയുമായി വളരെ അടുപ്പമുള്ളതും സഭാ കൗണ്‍സില്‍ അംഗവുമാണ്  ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്.

കോണ്‍ഗ്രസിന്റെ യുവനേതാവ്  രാഹുല്‍ മാങ്കൂട്ടത്തില്‍  അന്‍വറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിപിണറായി സര്‍ക്കാരിനെതിരെയുള്ള പ്രചാരണങ്ങളുമായി അന്‍വര്‍ രംഗത്ത് വരുന്നത് ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമാകുമെന്ന് യുഡിഎഫ് നേതൃത്വം ഭയക്കുന്നുണ്ട്. രാത്രി പതിനൊന്ന് മണിക്ക് എത്തിയ രാഹുല്‍ പന്ത്രണ്ട് മണിയോടെയാണ് മടങ്ങിയത്. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു

. അന്‍വറിനെ അനുനയിപ്പിക്കാണ് രാഹുല്‍ മാങ്കൂട്ടം എത്തിയതെങ്കിലും മാങ്കൂട്ടത്തിലിന്റെ നീക്കം ഫലം കണ്ടിരുന്നില്ല.  ഇതിന് പിന്നാലെയാണ് അന്‍വറിനെ മത്സരിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ച വിവരം പുറത്ത് വരുന്നത്. അന്‍വറുമായി ഇനി ചര്‍ച്ചകള്‍ വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. അന്‍വറിനെ യുഡിഎഫില്‍ അസോസിയേറ്റ് മെമ്പറാക്കാനുള്ള യുഡിഎഫ് തീരുമാനം നേരത്തെ അന്‍വര്‍ തള്ളിയിരുന്നു.

ഈ  മാസം  19നാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൂക്ഷ്മപരിശോധന നാളെ  നടക്കും. നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിനം  അഞ്ചാണ്. നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. 

രാഹുല്‍ ഗാന്ധി മത്സരിച്ച് 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 61,660 വോട്ടിന്റെ ഭൂരിപക്ഷമാണ് നിലമ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ യുഡിഎഫിന് ലഭിച്ചത്. .2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 2700 വോട്ടിന്റെ ഭൂരിപക്ഷം അന്‍വറിനു  ലഭിച്ചു. 2024 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയ്ക്ക് 56,363 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അതായത്  2019 നെക്കാള്‍ 5297 വോട്ട് കുറഞ്ഞു. അതേ സമയം ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക മിന്നു വിജയം നേടുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് അദ്ധ്യാപികയുടെ അപകട മരണം അജ്ഞാത വാഹനം ഇടിച്ചല്ലെന്ന് പൊലീസ്  (10 minutes ago)

മകളെ ബിആര്‍എസില്‍ നിന്ന് പുറത്താക്കി ചന്ദ്രശേഖര റാവു  (42 minutes ago)

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കണ്ട് ഭാര്യ ഞെട്ടി  (55 minutes ago)

ഇന്ത്യയെ റഷ്യയില്‍ നിന്ന് അകറ്റാന്‍ അമേരിക്ക ഇതുവരെ നടത്തിയ പ്ലാന്‍ പൊട്ടന്‍ ട്രംപ് തുലച്ചു ; ബോള്‍ട്ടന്റെ വെളിപ്പെടുത്തല്‍  (1 hour ago)

ശിശുക്ഷേമ സമിതിയില്‍ നിന്നും പുറത്താക്കിയ ആയമാര്‍ക്ക് വീണ്ടും നിയമനം  (1 hour ago)

സൈബര്‍ തട്ടിപ്പില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍  (2 hours ago)

ആരോഗ്യത്തിലും പരിസ്ഥിതി, സുരക്ഷാ മാനേജ്മെൻ്റിലും ഐഎസ്ഒ സർട്ടിഫിക്കേഷൻ നിലനിർത്തി ടെക്നോപാർക്ക്  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ചിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍  (2 hours ago)

കെഎസ് യുഎം സ്റ്റാർട്ടപ്പിൻ്റെ ഇഐ മാവേലി വന് ഹിറ്റ്: ആർക്കും മാവേലിയോട് ചാറ്റ് ചെയ്യാം  (2 hours ago)

പ്ലസ് വൺ , പ്ലസ് ടുവിനോടൊപ്പം മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് പരിശീലനം; സൈലം നാഷണൽ എൻട്രൻസ് സ്കോളർഷിപ്പ് ടെസ്റ്റ്...  (2 hours ago)

2025-ലെ ഇന്ത്യയിലെ മികച്ച ഐടി തൊഴില്‍ദാതാക്കളില്‍ ഒന്നായി ഐബിഎസ് സോഫ്റ്റ്‌വെയർ...  (2 hours ago)

DELHI വെള്ളപ്പൊക്ക ഭീതിയിൽ ജനം  (2 hours ago)

ഓണം വാരാഘോഷം: കനകക്കുന്ന് കൊട്ടാരവളപ്പില്‍ ടൂറിസം വകുപ്പിന്‍റെ വ്യാപാരമേളയും, എക്സിബിഷനും...  (2 hours ago)

പാകിസ്ഥാന്‍ താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു  (2 hours ago)

Rahul-Mamkootathil- ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരം  (2 hours ago)

Malayali Vartha Recommends