Widgets Magazine
04
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പങ്കാളികളെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്...മലയാളി പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ കൊലപ്പെടുത്തി..വീട്ടുകാര്‍ ഇവരുടെ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു..


പ്രതിരോധ മേഖല വീണ്ടും ശക്തിപ്പെടുത്താൻ ഇന്ത്യ..രണ്ട് വർഷത്തിനകം കൂടുതൽ ‘സുദർശൻ ചക്ര’ (എസ്-400 ട്രയംഫ്) സേനയുടെ ഭാ​ഗമാകും..2026 ഓടെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകും..


കണ്ടെയ്‌നര്‍ കപ്പലില്‍ എന്തൊക്കെ വസ്തുക്കള്‍ ഉണ്ടായിരുന്നു..?.കപ്പല്‍ കമ്പനിക്കെതിരെയുള്ള നിയമ നടപടിക്കു കേന്ദ്ര ഏജന്‍സികളും മടിക്കുന്നു...


റഷ്യ നാണംകെട്ടിരിക്കുകയാണ്..ലോകരാജ്യങ്ങൾ ഭയപ്പെട്ടത് പോലെ ഒരു തിരിച്ചടി ഉടൻ ഉണ്ടാകുമോ..? ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആകാം..

ആര്യാടന്‍ ഷൗക്കത്തും എം.സ്വരാജും പിവി ആന്‍വറും ഇഞ്ചോടിഞ്ച്‌ പോരാട്ടം; നിലമ്പൂര്‍ ആരു പിടിക്കും?

02 JUNE 2025 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

വൃദ്ധ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി കത്തോലിക്കാ വൈദികർ ക്രൂരപീഡനങ്ങൾക്കിരയായ സംഭവം; ഒറീസ മുഖ്യമന്ത്രി മോഹൻ ചരൺ മാഝിക്ക് കെ സി വേണുഗോപാൽ കത്തുനൽകി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് ഫോൺ കോൾ

നിലമ്പൂരില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ് സജ്ജമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നത്; പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

മഴക്കാലം ആരംഭിച്ചതോടെ യാത്രക്കാരുടെ മരണക്കെണികളായി കേരളത്തിലെ ദേശീയ പാതകള്‍ മാറി; കേരളത്തിലെ ദേശീയപാതകളിലെ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുവാൻ അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

നിലമ്പൂര്‍  ആരു പിടിക്കും. ആര്യാടന്‍ ഷൗക്കത്തും എം. സ്വരാജും പിവി ആന്‍വറും ഇഞ്ചോടിഞ്ചു  നടത്തുന്ന പോരാട്ടമാണ്. ബിജെപിക്ക് കാര്യമായ ആള്‍ബലമില്ലെങ്കിലും നിലമ്പൂരില്‍ ബിജെപിക്കുമുണ്ട് സ്ഥാനാര്‍ഥി. ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി   പി.വി. അന്‍വര്‍ അട്ടിമറി വിജയം നേടിയാല്‍ അത് യുഡിഎഫിനും എല്‍ഡിഎഫിനും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാകും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് വിജയിച്ചാല്‍ പി.വി. അന്‍വറിന് പുറത്തിറങ്ങാന്‍ പറ്റാത്ത നാണക്കേടായി മാറും. അത് പിണറായി സര്‍ക്കാരിന്റെ വിജയമായി എല്‍ഡിഎഫ് ആഘോഷിക്കുക മാത്രമല്ല യുഡിഎഫ് തകര്‍ന്നു തരിപ്പണമാകും. ഇരുവരെയും തോല്‍പിച്ച് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ ത്രികോണമത്സരത്തിലെ വിജയം എല്‍ഡിഎഫിനും അന്‍വറിനും വന്‍തിരിച്ചടിയായി മാറും.

എല്ലാവരോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പിവി അന്‍വര്‍ പിടിക്കുന്ന ഓരോ വോട്ടും യുഡിഎഫിനും എല്‍ഡിഎഫിനും ആഘാതമായി മാറും. നിലമ്പൂരിലെ ജാതിക്കണക്ക് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നതില്‍ വ്യക്തതായിട്ടില്ല. നിലമ്പൂരില്‍ 45 ശതമാനം ഹൈന്ദവ വോട്ടുകളും 43 ശതമാനം മുസ്ലീം വോട്ടുകളും 11 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളുമാണ്. അന്‍വറും ആര്യാടനും മത്സരിക്കുമ്പോള്‍ മുസ്ലീം വോട്ടുകള്‍ ആര്‍ക്ക് അനുകൂലമാകും എന്നതാണ് പ്രസക്തമായുള്ളത്. അന്‍വര്‍  മത്സരരംഗത്ത് തുടരാനാണ്  തീരുമാനമെങ്കില്‍ ഐക്യമുന്നണിയും ഇടതുമുന്നണിയും ഒരുപോലെ  വിയര്‍ക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

ഇടതുപക്ഷസ്ഥാനാര്‍ഥി പാര്‍ട്ടി സ്ഥാനാര്‍ഥിയും പാര്‍ട്ടിയില്‍ കരുത്തനുമായതിനാല്‍ ഇടതിന്റെ വോട്ടുകളെല്ലാം സ്വരാജിനുതന്നെ പോവും. നിലമ്പൂരില്‍ യുഡിഎഫിനെ വെട്ടിനിരത്തി  എട്ടരവര്‍ഷം സിപിഎം സ്വതന്ത്ര എംഎല്‍എ യായി പ്രവര്‍ത്തിച്ച അന്‍വറിന് വോട്ടുകള്‍ എങ്ങനെ മറിക്കാമെന്ന് നന്നായറിയാം. വോട്ടു മറിക്കുന്നതില്‍ അന്‍വര്‍ വിദഗ്ധനാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും  പരസ്യമായല്ലെങ്കിലും സമ്മതിക്കും. രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ ഞെട്ടിച്ച വിജയമാണ് അന്‍വര്‍ നേടിയുത്.  

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോത്തുകല്ല്, വഴിക്കടവ്, എടക്കര, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളില്‍ അന്‍വറിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. ഇതില്‍ ഹിന്ദുഭൂരിപക്ഷ പഞ്ചായത്തുകളും ഉള്‍പ്പെടുന്നു എന്നതാണ് പ്രസ്തമാകാര്യം. പോത്തുകല്ലിലും ചുങ്കത്തറയിലും അമരമ്പലത്തും നിലമ്പൂര്‍ നഗരസഭയിലും ഭരണം പിടിക്കാന്‍ അന്‍വറിന് കഴിഞ്ഞു. ഈ സ്വാധീനമേഖലകള്‍ അടുത്തുവരുന്ന ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിനൊപ്പം നില്‍ക്കുമോ എന്നതാണ് നിര്‍ണായക കാര്യം.തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അന്‍വറിന്റെ  കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യസംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തില്‍ എത്തുകയുമാണ്.

ഈ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും വിയര്‍ക്കുന്നത് കോണ്‍ഗ്രസാണ്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഏറ്റവുമധികം വിയര്‍ക്കാന്‍ പോകുന്നത്. അന്‍വര്‍ വിജയിച്ചാലും ആര്യാടന്‍ തോറ്റാലും സതീശന്‍ മുന്നണിയോട് സമാധാനം പറയേണ്ടിവരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ അന്‍വര്‍ മത്സരരംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമോ എ്‌ന ്പരക്കെ ആശങ്കയുണ്ട്.

സതീശന്  നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്നതിനേക്കാള്‍ മുന്നണി നിര്‍ത്തിയ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയെന്ന ദൗത്യവുമുണ്ട്. അന്‍വറിന്റെ യുഡിഎഫ് പ്രവേശംപോലും മുടക്കിയത് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന്റെ പേരിലാണ്. .ഞായറാഴ്ചത്തെ പത്രസമ്മേളനത്തില്‍, രാഷ്ട്രീയമായി മാത്രമല്ല സതീശനെ ഹരിത എംഎല്‍എ എന്നു മുദ്രകുത്താനും അന്‍വര്‍ ശ്രമിച്ചിരുന്നു. മലയോരകര്‍ഷകരുടെ ശത്രുവാണ് സതീശനുള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അന്‍വറിന്റെ ഉന്നം.

വന്യജീവി ആക്രമണം, വനം വകുപ്പിന്റെ നഷ്ടപരിഹാരത്തിലുള്ള അപര്യാപ്തത, കാര്‍ഷിക വിളകളുടെ വിലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ എവിടെ വോട്ടു ചോര്‍ച്ചയുണ്ടാകുമെന്നാണ് എല്ലാവരുടേയും നോട്ടം.ബിജെപി മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയതോടെ ക്രിസ്ത്യന്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമോ എന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്. മാര്‍ത്തോമ്മാ സഭയുമായി വളരെ അടുപ്പമുള്ളതും സഭാ കൗണ്‍സില്‍ അംഗവുമാണ്  ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്.

കോണ്‍ഗ്രസിന്റെ യുവനേതാവ്  രാഹുല്‍ മാങ്കൂട്ടത്തില്‍  അന്‍വറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിപിണറായി സര്‍ക്കാരിനെതിരെയുള്ള പ്രചാരണങ്ങളുമായി അന്‍വര്‍ രംഗത്ത് വരുന്നത് ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമാകുമെന്ന് യുഡിഎഫ് നേതൃത്വം ഭയക്കുന്നുണ്ട്. രാത്രി പതിനൊന്ന് മണിക്ക് എത്തിയ രാഹുല്‍ പന്ത്രണ്ട് മണിയോടെയാണ് മടങ്ങിയത്. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു

. അന്‍വറിനെ അനുനയിപ്പിക്കാണ് രാഹുല്‍ മാങ്കൂട്ടം എത്തിയതെങ്കിലും മാങ്കൂട്ടത്തിലിന്റെ നീക്കം ഫലം കണ്ടിരുന്നില്ല.  ഇതിന് പിന്നാലെയാണ് അന്‍വറിനെ മത്സരിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ച വിവരം പുറത്ത് വരുന്നത്. അന്‍വറുമായി ഇനി ചര്‍ച്ചകള്‍ വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. അന്‍വറിനെ യുഡിഎഫില്‍ അസോസിയേറ്റ് മെമ്പറാക്കാനുള്ള യുഡിഎഫ് തീരുമാനം നേരത്തെ അന്‍വര്‍ തള്ളിയിരുന്നു.

ഈ  മാസം  19നാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൂക്ഷ്മപരിശോധന നാളെ  നടക്കും. നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിനം  അഞ്ചാണ്. നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. 

രാഹുല്‍ ഗാന്ധി മത്സരിച്ച് 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 61,660 വോട്ടിന്റെ ഭൂരിപക്ഷമാണ് നിലമ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ യുഡിഎഫിന് ലഭിച്ചത്. .2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 2700 വോട്ടിന്റെ ഭൂരിപക്ഷം അന്‍വറിനു  ലഭിച്ചു. 2024 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയ്ക്ക് 56,363 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അതായത്  2019 നെക്കാള്‍ 5297 വോട്ട് കുറഞ്ഞു. അതേ സമയം ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക മിന്നു വിജയം നേടുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചതി വിഴിഞ്ഞത്തുനിന്ന്..? കണ്ടെയ്നറിലെ കാളകൂട വിഷം തിന്ന് ചത്ത് മലനാലും അനങ്ങില്ല വോയേജ് ഡാറ്റ റെക്കോഡരിൽ തെളിവ്  (3 minutes ago)

ഒന്നൊന്നര ഫൈനല്‍... 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു; ഒടുവില്‍ ആ മോഹകപ്പില്‍ മുത്തമിട്ട് ആര്‍സിബി, ഐപിഎല്‍ കിരീടപ്പോരില്‍ പഞ്ചാബിനെ വീഴ്ത്തിയത് 6 റണ്‍സിന്  (15 minutes ago)

ഓണക്കനി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ....  (20 minutes ago)

ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (52 minutes ago)

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

മകന് വനിത ശിശു വികസന വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള  (1 hour ago)

നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച  (1 hour ago)

അപകടം സംഭവിച്ചത് ഇന്ന് പുലര്‍ച്ചെ....  (1 hour ago)

പ്രവാസി യുവാവ് അസുഖബാധിതനായി  (1 hour ago)

കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ നടത്താറുള്ള സാധാരണ പരിശോധനകള്‍ മാത്രമാണിതെന്ന് ഉദ്യോഗസ്ഥര്‍ ...  (2 hours ago)

സുകാന്തിനെ ജൂണ്‍ 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

ലോറി മറിഞ്ഞ് അപകടം....  (3 hours ago)

''അമ്മയ്‌ക്കൊരു മകന്‍' സോജുവും കൂട്ടാളിയും അറസ്റ്റിലായത് 2024 ഡിസം 13ന്  (3 hours ago)

പഹല്‍ഹാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോഗത്തില്‍ ചര്‍ച്ച നടക്കും...  (3 hours ago)

ഐപിഎല്‍ കിരീടം നേടി ബെംഗളൂരു  (4 hours ago)

Malayali Vartha Recommends