Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!


പിണറായിയുടെ മകൾക്ക് ഇനി രക്ഷയില്ല, അടുത്ത 48 മണിക്കൂറിനുള്ളിൽ EDയുടെ കനത്ത പ്രഹരം...


ഞാൻ ഇനി തിരിച്ചു വരില്ല..!" ഭാര്യയെ കൊന്ന് ട്രെയിൻ കയറും മുൻപ് മകൾക്ക് വന്ന ആ നിഗൂഢ ഫോൺ കോൾ; എസി മെക്കാനിക് സുരേഷിന്റെ ആ തീരുമാനത്തിന് പിന്നിൽ...? ഇനി ഞങ്ങൾക്ക് ആരുണ്ട്? പൊട്ടിക്കരഞ്ഞ് മക്കൾ

ചെക് കേസും ജയില്‍വാസവും മൂലം തളര്‍ന്ന മനസ്സും ശരീരവുമായി ഷാര്‍ജയില്‍ കുടുങ്ങി മൂസക്കുട്ടി; നാട് കണ്ടിട്ട് ഇന്നേക്ക് 15 വർഷം; മികച്ച പ്രവാസി വ്യവസായിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ വ്യക്തി

02 SEPTEMBER 2019 09:34 AM IST
മലയാളി വാര്‍ത്ത

1994-ല്‍ അബുദാബിയില്‍ പത്തൊമ്പതാമത്തെ വയസ്സില്‍ ഓഫീസ് ബോയ് ആയി തുടങ്ങിയതാണ് മൂസക്കുട്ടിയുടെ പ്രവാസ ജീവിതം. 2003-ല്‍ റാസല്‍ഖൈമയില്‍ സിമന്റ് ഉള്‍പ്പെടെ കെട്ടിട നിര്‍മാണ വസ്തുക്കളുടെ വ്യാപാരം ആരംഭിച്ച മൂസകുട്ടിയുടെ സ്ഥാപനം ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും വരെ
വളർന്ന് പന്തലിച്ചു .ഇതിനുപുറമേ, സ്ക്രാപ്പ്, മത്സ്യ വ്യാപാരം തുടങ്ങിയ പുതിയ മേഖലകളിലേക്ക് ബിസിനസ് പടര്‍ന്നുകയറി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അറിയപ്പെടുന്ന പ്രവാസി വ്യവസായിയായി മൂസക്കുട്ടി മാറി . പക്ഷേ ആ കുതിപ്പിന് അധികം ആയുസ്സുണ്ടായില്ല.

കടമായി സാധനങ്ങള്‍ വാങ്ങിയ ചിലര്‍ പണം തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് 2006-ല്‍ മൂസക്കുട്ടിയുടെ ബിസിനസ് നഷ്ടത്തിലാവുകയായിരുന്നു . പണം നല്‍കാനുണ്ടായിരുന്ന പലര്‍ക്കും സെക്യൂരിറ്റി ചെക്കുകള്‍ നല്‍കിയിരുന്നു. മൂസക്കുട്ടി തന്നെയായിരുന്നു ചെക്കുകളില്‍ ഒപ്പുവെച്ചിരുന്നത്. രേഖപ്രകാരം കമ്പനിയുടെ 51 ശതമാനം ഉടമസ്ഥതയുള്ള സ്പോണ്‍സര്‍ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ കഷ്ടകാലം ആരംഭിച്ചു. കമ്പനിയുടെ ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങി. വണ്ടിച്ചെക്ക് കേസുകളില്‍ മൂസക്കുട്ടി പ്രതിയുമായി. കമ്പനിയ്ക്ക് കിട്ടാനുള്ള പണം സ്‌പോണ്‍സറുടെ അക്കൗണ്ടുകളിലേയ്ക്ക് മാറി.

പണം നല്‍കാനുണ്ട് എന്ന് കാണിച്ച്‌ സ്‌പോണ്‍സര്‍ മൂസകുട്ടിക്കെതിരേ റാസല്‍ഖൈമ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പിന്നീട് ഒട്ടേറെ ചെക്ക് കേസുകള്‍ മൂസക്കുട്ടിക്ക് എതിരേ ഫയല്‍ ചെയ്യപ്പെട്ടു. സാമ്പത്തിക കേസുകളില്‍ കുരുങ്ങി നാല് തവണയായി അഞ്ച് വര്‍ഷം മൂസക്കുട്ടി ജയിലില്‍ കിടന്നു. ഈ കേസില്‍ സ്‌പോണ്‍സര്‍ക്ക് 15 ലക്ഷം ദിര്‍ഹം നല്‍കുന്നതിന് കോടതി ഉത്തരവായി.

അങ്ങനെ ചെക് കേസും ജയില്‍വാസവും മൂലം തളര്‍ന്ന മനസ്സുംശരീരവുമായി ഷാര്‍ജയില്‍ കുടുങ്ങിക്കിടക്കുന്ന 45-കാരനായ മൂസക്കുട്ടി നാട് കണ്ടിട്ട് ഇന്നേക്ക് 15 വര്‍ഷമാകുന്നു . പക്ഷേ 15 ലക്ഷം ദിര്‍ഹത്തിന്റെ ( മൂന്ന് കോടിരൂപയോളം) ബാധ്യത തീര്‍ത്താലേ പട്ടാമ്പി മാട്ടായ സ്വദേശിയായ മൂസക്കുട്ടിയുടെ നിരോധനം അവസാനിക്കൂ. 2004 ലാണ് മൂസക്കുട്ടി അവസാനം നാട്ടില്‍ പോയി വന്നത്. കേസില്‍പ്പെട്ടതോടെ പാസ്‌പോര്‍ട്ട് കോടതിയിലായി.

മൂന്നുവര്‍ഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം 2015 ജൂണില്‍ പുറത്തിറങ്ങിയപ്പോഴേക്കും മൂസക്കുട്ടി തീര്‍ത്തും ദരിദ്രനായി മാറിക്കഴിഞ്ഞു. ഷാര്‍ജയില്‍ ഒരു സുഹൃത്തിന്റെ കൂടെയായിരുന്നു ജയില്‍മോചിതനായ ശേഷം മൂസക്കുട്ടി താമസിച്ചിരുന്നത്. തുടർന്ന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ ഒരു പങ്കാളിയുമായി ചേര്‍ന്ന് പുതിയ വ്യാപാരം തുടങ്ങാനിരിക്കേ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂസക്കുട്ടിക്ക് പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ വലതുഭാഗംകൂടി തളര്‍ന്നു.

പിന്നീട് , ഒന്നരവര്‍ഷം മുന്‍പ് മൂസക്കുട്ടിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സഹായം തേടിയിരുന്നു. എന്നാൽ ഫലമുണ്ടായില്ല. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ മൂസക്കുട്ടിക്ക് നാട്ടില്‍പോകാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ശരിയാക്കി കഴിഞ്ഞു . പക്ഷേ 15 ലക്ഷം ദിര്‍ഹം നല്‍കാതെ യാത്രാവിലക്ക് നീക്കാനാവില്ലെന്ന കടുത്ത നിര്‍ബന്ധത്തിലാണ് സ്പോണ്‍സര്‍. ഭാരിച്ച തുക എങ്ങനെ കണ്ടെത്തണമെന്നറിയാതെ സഹായം തേടുകയാണ് മൂന്ന് മക്കളടങ്ങുന്ന കുടുംബം.

സന്ദര്‍ശന വിസയില്‍ വന്നുപോകുന്ന ഭാര്യയും മക്കളുമാണ് മൂസകുട്ടിയെ പരിചരിക്കുന്നത്. ഇരുപതുകാരനായ മൂത്ത മകന്റെ 1000 ദിര്‍ഹം ശമ്ബളംകൊണ്ടാണ് ഈ കുടുംബം ഇപ്പോള്‍ കഴിയുന്നത്. എം.എ.യൂസഫലിക്കും ബി.ആര്‍.ഷെട്ടിക്കുമൊപ്പം മികച്ച പ്രവാസി വ്യവസായിക്കുള്ള പുരസ്കാരം സി.പി.എം.സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി വിജയനില്‍നിന്ന് ഏറ്റുവാങ്ങിയ വ്യക്തിയാണ് മൂസക്കുട്ടി. എണ്‍പതിലേറെ പേരെ സ്വന്തം ചെലവില്‍ നാട്ടിലേയ്ക്ക് കയറ്റിവിടുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്ന വ്യക്തി. മൂസക്കുട്ടിയെ വിളിക്കാം ഫോണ്‍: 050 850 4525.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ മുന്‍ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി  (4 hours ago)

കെഎസ്‌ഐഡിസി ഓഹരി പിന്‍വലിക്കണമെന്ന് വി മുരളീധരന്‍  (4 hours ago)

ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി ലബനന്‍ പ്രസിഡന്റ്  (4 hours ago)

ബസില്‍ മോഷണം നടത്തിയ കേസില്‍ യുവതി അറസ്റ്റില്‍  (6 hours ago)

കൊല്ലം സുധി മരിച്ചിട്ട് മൂന്ന് വര്‍ഷം  (6 hours ago)

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു  (6 hours ago)

ചത്ത്... ചത്ത്….ധവളപത്രം ചത്ത്…! റിയാസിനെയും ജനീഷിനെയും കൊന്ന് കൊലവിളിച്ച് രാഹുൽ.. റിയാസിന് മുടിഞ്ഞ ടെൻഷൻ  (7 hours ago)

സംസ്ഥാനത്ത് നാളെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (8 hours ago)

ലബനനില്‍ ഹിസ്ബുള്ളയുടെ നെഞ്ചില്‍ കൊടി നാട്ടി ജൂതപ്പട ! ഭീകരര്‍ ചിതറിയോടുന്നു... ഇനി ഹിസ്ബുള്ള- ഇസ്രായേൽ യുദ്ധം  (8 hours ago)

പുതിയ നിയമം കുടുക്കി മണിക്കൂറിൽ 153 KM വേഗം പ്രവാസി ഡ്രൈവറെ നാടുകടത്തും ഇപ്പോഴത്തെ നിയമം ഇങ്ങനെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന്  (8 hours ago)

മാസപ്പടി കേസില്‍ വീണ വിജയന്‍ ഇടനിലക്കാരി മാത്രമാണെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

എന്റെ അച്ഛാ....പൊട്ടിക്കരഞ്ഞ് ആ 4 മക്കൾ.. സുരേഷിന്റെ മൃതദ്ദേഹം എത്തിച്ചു.. എല്ലാത്തിനും പിന്നിൽ ഹസീന ? ആ രാത്രയിൽ  (8 hours ago)

MP സുരേഷ് ഗോപി രാജിസന്നദ്ധത അറിയിച്ചു.!കാരണം ഇങ്ങനെ കത്തിച്ച് കേന്ദ്ര മന്ത്രി...!  (8 hours ago)

റെഡ് അലർട്ട്..! പ്രളയ സാധ്യത..! പ്രചനങ്ങൾ പാളി, ജില്ലകൾക്ക് മുന്നറിയിപ്പ് ...!അടുത്ത മണിക്കൂറിൽ കൊടും മഴ..!24*7 കണ്‍ട്രോള്‍ റൂം തുറന്നു  (8 hours ago)

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയില്‍  (10 hours ago)

Malayali Vartha Recommends