കോറോണക്കാലം ദുരിതക്കാലമാകുമ്പോൾ ഇവരുടെ കണ്ണീരൊപ്പാൻ ആരുണ്ടാകും; ദുബായിൽ മുഴുപട്ടിണിയിലാണ് നമ്മുടെ ഒട്ടുമിക്ക പ്രവാസികളും, അറിയാതെപോകരുത് ലേബർക്യാമ്പുകളിലെ അവസ്ഥ
കൊറോണകാലം പ്രവാസികൾക്ക് വിധിച്ചത് ദുരിതം മാത്രമാണ് എന്ന് നിങ്ങൾ അറിയണം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയുടെ നൊമ്പരമായ വാക്കുകൾ കേൾക്കണം. ഈ പ്രവാസി പറയുന്നത് മറ്റെല്ലാ പ്രവാസികളുടെയും രോദനം തന്നെയാണ്. കഴിഞ്ഞ 4 വർഷമായി ഇദ്ദേഹം യുഎഇയിലുണ്ട്. പെയിന്റിങ്ങായിരുന്നു തൊഴിൽ. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ജോലിയില്ല. അതിനാൽ തന്നെ കൂലിയുമില്ല. കമ്പനി വക താമസമുണ്ടെങ്കിലും ഭക്ഷണത്തിനു പ്രയാസം നേരിടുകയാണ് ഇദ്ദേഹം. നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ അതിയായ ആഗ്രഹമുണ്ട‌്. പക്ഷേ, കോവിഡ്–19 കാരണം വിമാന സർവീസ് നിർത്തലാക്കിയതിനാൽ സാധിക്കുകയുമില്ല. ഞാനെന്താണ് ചെയ്യേണ്ടത് എന്നാണ് ഹതാശനായ സുനിലിന്റെ ചോദ്യം എന്നത്. ഒപ്പം ഇത് യുഎഇയിലെ നന്മനിറഞ്ഞ സുമനസ്സുകളുടെ കാതുകളിൽ പതിയണമെന്ന് ഇദ്ദേഹം ആഗ്രഹിക്കുന്നു.
ഇവരെപ്പോലെ തന്നെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ സ്വദേശികളുമായ തൊഴിലാളികൾ അരപട്ടിണിയിലാണ് കഴിഞ്ഞുപോരുന്നത്. ഒപ്പം ചിലർ മുഴു പട്ടിണിയിലുമാണ്. തുച്ഛമായ ശമ്പളത്തിനാണ് ഇവരെല്ലാം ജോലി ചെയ്യുന്നത് എങ്കിലും കമ്പനിയിൽ എല്ലാ മാസവും കിട്ടുന്ന തുക നാട്ടിലെ കുടുംബത്തിന് അയച്ചുകഴിഞ്ഞാൽ പിന്നെ ഒന്നിനും തികയാറില്ല. കൊറോണ വൈറസ് മൂലം ഇത്തരത്തിൽ ദുരിതച്ചുഴിയിൽ വീണ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ യുഎഇയുടെ പല ഭാഗത്തുമുണ്ട് എന്നതും ഓർക്കണം. എന്നാൽ തന്നെയും ഇവരെ കണ്ടെത്തി സംരക്ഷിക്കേണ്ടത് യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും കടമയാണ്. എന്നാൽ പല ലേബര്‍ ക്യാംപുകളിൽ ഇതു തന്നെയാണ് ഓരോ പ്രവാസിയുടെയും അവസ്ഥ. അതോടൊപ്പം പലതരത്തിൽ വീസാ തട്ടിപ്പിലും മറ്റും പെട്ട് നേരത്തെ തന്നെ പ്രതിസന്ധിയിലായ വനിതകളടക്കമുള്ളവരുടെ അവസ്ഥയും പരിതാപകരമാണ്. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിൽ ഇവർക്കൊന്നും സഹായത്തിനായി എന്തു ചെയ്യണമെന്നും ആരെ ബന്ധപ്പെടണമെന്നും അറിയില്ല.
ഒപ്പം മിക്ക ലേബർ ക്യാംപുകളിലും ചെറിയ മുറികളിൽ അതിന് ഉൾക്കൊള്ളാവുന്നതിലേറെ പേരാണ് താമസിച്ചുപോരുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ തിങ്ങിപ്പാര്ക്കുന്നത് വളരെ വലിയ അപകടത്തിലേക്ക് എത്തിക്കുന്നതായിരിക്കും. ഇങ്ങനെ രാത്രി അവിടെ തങ്ങുന്നവർ പകൽനേരം ലേബർ ക്യാംപിന് പുറത്തിറങ്ങുന്നു. തുടർന്ന് ഇവർ മദ്യപാനം പോലുള്ള ദൂഷ്യങ്ങളിൽ ചെന്നുചാടുന്നു. ഒപ്പം ഒന്നിലേറെ പേർ ചേർന്ന് പണം സ്വരൂപിച്ച് നൽകിയാണ് മദ്യം വാങ്ങിക്കുന്നത്. ആയതിനാൽ തന്നെ വിലകുറഞ്ഞ മദ്യം ലേബർ ക്യാംപുകളിലെത്തിക്കാൻ സംഘങ്ങളുമുണ്ട്. എന്നാൽ ഇന്റർനെറ്റ് കണക് ഷനുള്ളവർ യു ട്യൂബിലും വാട്സാപ്പിലും മറ്റും വ്യാപരിച്ച് സമയം കളയുമെങ്കിലും ഇൗ സൗകര്യമുള്ളവർ വളരെ കുറവാണ്.
അതേസമയം കോവിഡ്–19 ഭീതിയിൽ കഴിയുന്ന ഇന്ത്യക്കാരെ ആരോഗ്യപ്രവർത്തകരിലെത്തിക്കാൻ യുഎഇയിലെ സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടകനളും സജീവമായി രംഗത്തുണ്ട്. കൂടാതെ, ഇവർ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും എത്തിക്കുന്നു. ഓർക്കുക ദുബായിലെയും ഷാർജയിലെയും മലയാളി റസ്റ്ററന്റുകളാണ് സൗജന്യമായി ഭക്ഷണം നൽകുന്നത്. സഹായം ആവശ്യമായി വരുന്നവർ ചുവടെയുള്ള നമ്പറിൽ വിളിക്കേണ്ടുന്നതാണ്.
കരാമ മാജിക് സ്പൂൺ -055511945
ഖിസൈസ് ഗഫൂർക്കാസ് തട്ടുകട - 050 588 5794
മുഹൈസിന, ഷാർജ നാഷനൽ പെയിൻ്റ്സ്- 0503568606
തറവാട് റസ്റ്റൻ്റ്- (ദുബായിലെയും വടക്കൻ എമിറേറ്റിലേയും എല്ലാ ശാഖകളിലും) - 0502771717.
ബിബി ജോൺ– 0526318888 (ഹൂർഅൽഅൻസ് & അബുഹായിൽ)
അജു തോമസ് 0549932372 (അൽ നഹ്ദ, ദുബായ്)
സമീർ– 0564220300 കരാമ)
ഫിറോസ്– 0555303495 (റാഷിദിയ്യ)
സത്താർ 0503505127 (ഖിസൈസ്)
മിസ്ബഹ് –050 849 3181 (നാഷനൽ പെയിൻ്റ്സ്, ഷാർജ )
ജെയിസൺ– 0552066979, അബ്ദുൽ കരീം– 0558812307 (റോള, ഷാര്‍ജ)
ജൻസീർ നസീർ– 0522422916, സാദിഖ് ഗഫൂർ–0556740775 (അൽ നഹ്ദ)
https://www.facebook.com/Malayalivartha