കുവൈത്തിന്റെ അതിനിർണ്ണായക തീരുമാനം ; സ്വദേശിവത്കരണം ശക്തമാക്കുന്നതോടെ പ്രവാസികൾക്ക് വമ്പൻ തിരിച്ചടി; സര്‍ക്കാര്‍ മേഖലയില്‍ 6,127 വിദേശികളെ പിരിച്ചുവിട്ടു

കുവൈത്തിൽ സ്വദേശിവത്കരണം ശക്തമാക്കുകയാണ് . സർക്കാർ പൊതുമേഖലയിൽ നിന്നും 6,127 വിദേശികളെ സർവീസിൽ നിന്ന് സിവിൽ സർവീസ് കമ്മിഷൻ പിരിച്ചുവിട്ടു.
വിവിധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഈ വർഷാവസാനത്തോടെ 1,840 വിദേശികളെ കൂടി പിരിച്ചുവിടുമെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന റിപ്പോർട്ട്. രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ടാണ് ശക്തമായ നടപടികൾക്ക് സർക്കാർ നീക്കം നടത്തുന്നത്.
ഘട്ടംഘട്ടമായി സർക്കാർ മേഖലയിൽ സമ്പൂർണ്ണ സ്വദേശിവത്കരണം പൂർണ്ണമാക്കുകയും വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നതിനാണ് സർക്കാറിന്റെ ഇപ്പോഴത്തെ തീരുമാനം.
ഇതിന്റെ ഭാഗമായിട്ടാണ് സിവിൽ സർവീസ് കമ്മിഷൻ ഈ വർഷവാസനത്തോടെ മൊത്തം 7,970 വിദേശികളെ സെർവീസിൽ നിന്നും പിരിച്ചുവിടുമെന്ന് എന്ന് സിവിൽ സർവീസ് കമ്മിഷൻ തൊഴിൽ വിഭാഗം ഡയറക്ടർ ഐഷ അൽ മുത്താവാ വെളിപ്പെടുത്തി.
സ്വദേശിവത്കരണം സ്വകാര്യ മേഖലയിൽ കൂടി ശക്തമാക്കുന്നത്തോടെ വിദേശികൾ ഏറ്റവും കൂടുതൽ തൊഴിൽ ചെയ്യുന്ന സ്വകാര്യ മേഖലയിൽ നിന്നും മലയാളികളടക്കം നിരവധി വിദേശികൾക്കു തൊഴിൽ നഷ്ടമാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha