പ്രമുഖ ഫിഷിങ് വ്‌ലോഗര്‍ രാജേഷ് കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍ മരിച്ചു; വൈല്‍ഡ് ലൈഫ് ഏജന്‍സിയും ആര്‍.സി.എം.പി.യും നടത്തിയ തിരച്ചിലില്‍ ലിങ്ക്‌സ് ക്രീക്ക് ക്യാമ്പ് ഗ്രൗണ്ടില്‍ വാഹനം കണ്ടെത്തി, മൃതദേഹം കണ്ടെത്തിയത് അവിടെനിന്ന് ഏകദേശം 400 മീറ്റര്‍ അകലെയുള്ള വെള്ളച്ചാട്ടത്തില്‍നിന്ന്
പ്രമുഖ ഫിഷിങ് വ്‌ലോഗര്‍ രാജേഷ് (35) കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍ മരിച്ചതായി റിപ്പോർട്ട്. തിരുവമ്പാടി കാളിയാംപുഴ പാണ്ടിക്കുന്നേല്‍ ബേബി- വാളിപ്ലാക്കല്‍ വല്‍സമ്മ ദമ്പതിമാരുടെ മകനായ രാജേഷ് വര്‍ഷങ്ങളായി കുടുംബസമേതം കാനഡയിലാണ് താമസിച്ചുപോരുന്നത്.
അതേസമയം ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ഇദ്ദേഹം ഫിഷിങ്ങിനായി കാനഡയിലെ താമസസ്ഥലത്തുനിന്ന് പോകുന്നത്. അന്നുരാവിലെ തന്നെ ഏഴിന് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവും ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഭാര്യ പോലീസില്‍ വിവരം നല്‍കുകയുണ്ടായി. വൈല്‍ഡ് ലൈഫ് ഏജന്‍സിയും ആര്‍.സി.എം.പി.യും നടത്തിയ തിരച്ചിലില്‍ ലിങ്ക്‌സ് ക്രീക്ക് ക്യാമ്പ് ഗ്രൗണ്ടില്‍ വാഹനം കണ്ടെത്തുകയുണ്ടായി.
അങ്ങനെ അവിടെനിന്ന് ഏകദേശം 400 മീറ്റര്‍ അകലെയുള്ള വെള്ളച്ചാട്ടത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൈയില്‍നിന്നുപോയ ഫിഷിങ് ബാഗ് ചൂണ്ടവെച്ച് എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നിവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം മെഡിസിന്‍ ഹാറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പി.ആര്‍.ഒ. ആയിരുന്നു. ഭാര്യ: അനു പനങ്ങാടന്‍ (തൃശ്ശൂര്‍). മകന്‍: ഏദന്‍. സഹോദരി: സോണിയ നിഖില്‍ (കുഴിഞ്ഞാലില്‍, കൂടരഞ്ഞി). സംസ്‌കാരം പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് പള്ളിയില്‍ പിന്നീട്.
https://www.facebook.com/Malayalivartha