ഗൾഫിലേക്ക് ഫ്ലൈറ്റ് കയറാൻ വരട്ടെ ...ഗൾഫിലെ പുതിയ തൊഴിൽ നിയമം അറിഞ്ഞിരുന്നാൽ ജയിലിൽ കിടക്കേണ്ട .. തൊഴിൽ സാഹചര്യങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തിന് പിഴയോ ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളുടെ എണ്ണം നാലിൽ നിന്ന് എട്ടായി വര്‍ദ്ധിപ്പിച്ചു

റിക്രൂട്ടിങ്, വീസ തട്ടിപ്പുകളിൽ നിന്നും ചൂഷണത്തിൽ നിന്നും ഗാർഹിക തൊഴിലാളികളെ രക്ഷിക്കുന്ന പുതിയ തൊഴിൽ നിയമവും പ്രാബല്യത്തിൽ വന്നെങ്കിലും ഇപ്പോഴും അജ്ഞതയോ അല്ലെങ്കിൽ അറിവില്ലായ്മയോ കാരണം ഗൾഫ് നാടുകളിൽ എത്തി ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാന് ഇപ്പോഴും ഉള്ളത് . അറിവില്ലായ്മ നിയമം തെറ്റിക്കാനുള്ള അവസരമായി കണക്കാക്കാൻ പറ്റില്ല . .. എമിറേറ്റുകളിലുടനീളമുള്ള വേലക്കാരികൾ, നാനിമാർ, പാചകക്കാർ, പൂന്തോട്ടക്കാർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണ് പുതുക്കിയ നിയമനിർമ്മാണം.
തൊഴിൽ സാഹചര്യങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തിന് പിഴയോ ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളുടെ എണ്ണം നാലിൽ നിന്ന് എട്ടായി വര്‍ദ്ധിപ്പിച്ചു. തൊഴിലുടമകളെയും റിക്രൂട്ടർമാരെയും നിയന്ത്രിക്കാന്‍ “സമഗ്രമായ നിയമ ചട്ടക്കൂട്” വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പറഞ്ഞു, വേതനം, താമസം, വൈദ്യചികിത്സ എന്നിവയിൽ കരാർ ബാധ്യതകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
റിക്രൂട്ടിങിന് മുൻപ് ജോലിയുടെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് വീട്ടുജോലിക്കാരെ അറിയിക്കണം എന്നാണു നിയമം . വീസക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്ക്കോ ഇടനിലക്കാർക്കോ പണം നൽകരുത്. വാഗ്ദാനപ്രകാരമുള്ള ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കിൽ തിരിച്ചയയ്ക്കാൻ ആവശ്യപ്പെടാം എന്നും പുതുക്കിയ നിയമത്തിൽ പറയുന്നു .
വീട്ടുജോലിക്കാരുടെ തിരിച്ചറിയൽ രേഖകൾ തൊഴിലുടമ പിടിച്ചുവയ്ക്കാൻ പാടില്ല. പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങി വ്യക്തിഗത രേഖകൾ തൊഴിലാളികൾക്ക് താനെ സൂക്ഷിക്കാം .. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം. അവരെ അക്രമിക്കരുത്. തൊഴിലാളിക്കു കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് റിക്രൂട്ടിങ് ഏജൻസി ഉറപ്പാക്കണം എന്നും നിയമത്തിൽ എടുത്തു പറയുന്നു
തൊഴിൽ തർക്കമുണ്ടായാൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിക്കാം. കരാർ പ്രകാരമുള്ള ജോലിയിൽ വീഴ്ച പാടില്ല. ന്യായമായ കാരണമില്ലാതെ ജോലി നിർത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങൾ എന്നിവ സംരക്ഷിക്കുകയും വേണം. പുറത്തു പോയി ജോലി ചെയ്യാൻ പാടില്ല.
ജോലിക്കിടെ മരിക്കുന്ന വീട്ടുജോലിക്കാരുടെ അനന്തരാവകാശിക്ക് ആ മാസത്തെ ശമ്പളവും കുടിശികയും സേവനാന്ത ആനുകൂല്യവും എല്ലാം ചേർത്തു നൽകണം. മൃതദേഹം സ്പോൺസറുടെ ചെലവിൽ നാട്ടിൽ എത്തിക്കണം. നിയമംലംഘിക്കുന്ന റിക്രൂട്ടിങ് ഏജൻസിക്കും തൊഴിലുടമയ്ക്കും ഒരു വർഷം വരെ തടവും 22.4 കോടി രൂപ വരെ (ഒരു കോടി ദിർഹം) പിഴയുമാണ് ശിക്ഷ.
തെറ്റായ വിവരങ്ങളും വ്യാജ രേഖകളും നൽകി നിയമിക്കുന്നവർക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും 6 മാസം വരെ തടവും. ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കുക, നിർദിഷ്ട ജോലിയോ കൃത്യമായ വേതനമോ നൽകാതിരിക്കുക, മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നീ കുറ്റങ്ങൾക്ക് 2 ലക്ഷം ദിർഹം വരെ പിഴയുണ്ട്. ഗാർഹിക തൊഴിലാളികൾക്ക് നൽകേണ്ട വേതനം നൽകാതെ റിക്രൂട്ട്‌മെന്റ് ഏജൻസി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നവർക്കും ഇതേ പിഴ ബാധകം.
18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കുക, ഒളിച്ചോടാൻ പ്രേരിപ്പിക്കുക, അഭയം നൽകുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുക എന്നീ കുറ്റങ്ങൾക്കു 2 ലക്ഷം ദിർഹം വരെ പിഴയുണ്ട്. അനുമതിയില്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാലും ഒരു വർഷം തടവും 2 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ നൽകണം.
പെർമിറ്റ് ഇല്ലാതെയും മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലേക്ക് ലോഗിൻ ക്രെഡൻഷ്യലുകൾ ദുരുപയോഗം ചെയത് മുഴുവൻ സമയമോ താൽക്കാലികമോ ആയ ഒരു തൊഴിലാളിയെ ജോലിക്ക് നിയമിക്കാൻ ശ്രമിച്ചാൽ 200,000 ദിർഹത്തിനും 1 മില്യൺ ദിർഹത്തിനും ഇടയിലുള്ള പിഴയും ഒരു വർഷം വരെ തടവും ചുമത്താവുന്നതാണ്.
ലൈസൻസില്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പിഴ തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പരമാവധി 10 മില്യൺ ദിർഹം വരെ വർദ്ധിപ്പിക്കും .. കുറ്റം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷ ഇരട്ടിയാക്കും.
പുതിയ നിയമം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്. വീട്ടുജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഇരു കക്ഷികളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതാണ് പുതിയ നിയമമെന്നും തൊഴിൽ തർക്കങ്ങൾ കുറയ്ക്കുന്നതിനും യുഎഇയുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രാലയം വിലയിരുത്തി.
https://www.facebook.com/Malayalivartha























