യു.എ.ഇയ്ക്ക് പിന്നാലെ സൗദി അറേബ്യയിലും ആശങ്ക, ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാൻ നിര്‍ദ്ദേശം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍...!!

യു.എ.ഇയ്ക്ക് പിന്നാലെ സൗദി അറേബ്യയിലും കനത്തമഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൗദിയുടെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അസീര്‍, നജ്റാന്‍, ജസാന്‍, അല്‍ ബാഹ മുതലായ ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളപ്പൊക്കത്തിന് ഇടയുള്ള ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും, അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ജനങ്ങളോട് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു. ഈ മേഖലകളില്‍ മഴയെത്തുടര്‍ന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ട്. സൗദി സിവില്‍ ഡിഫന്‍സാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
റിയാദ്, ശര്‍ഖിയ, ഖാസിം, ഹൈല്‍ മുതലായ ഇടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. മഴ കൂടുതലായി ഉണ്ടാകുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും സിവില്‍ ഡിഫന്‍സ് നല്‍കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മദി ആവശ്യപ്പെട്ടു.
അതിനിടയിൽ സൗദി ജിസാനിൽ ഇടിമിന്നലേറ്റ് യുവതി മരണപ്പെട്ടതായുള്ള വാർത്തയും പുറത്തുവന്നു.അയ്ദാബീ പ്രവിശ്യയിലാണ് സംഭവം. ഉടൻ തന്നെ അയ്ദാബീ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപത്തിയേഴുകാരിയാണ് മരണപ്പെട്ടത്. അപകടത്തിൽ യുവതിയുടെ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട്.
ഇരുപത്തിയേഴുവയസ്സുള്ള മകള്‍ മരിച്ചെന്നും ഇരുപത്തിരണ്ട് വയസ്സുള്ള തന്റെ മറ്റൊരു മകള്‍ക്ക് പരിക്കേറ്റെന്നും ഇരുവരുടേയും പിതാവ് മുഹമ്മദുല്‍ ഗസ്‌വാനി പറഞ്ഞു.ശക്തമായ മഴയും കാറ്റുമുണ്ടായ സമയത്ത് ഇവര്‍ വീട്ടിലായിരുന്നുവെന്നും തുടര്‍ന്നുണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായതെന്നും ഇരുവരേയും ഉടനെ അയ്ദാബീ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ വഴിമധ്യേ മരണപ്പെടുകയായിരുന്നുവെന്നും പിതാവ് പറയുന്നു.
https://www.facebook.com/Malayalivartha

























