ഉത്തേജക മരുന്ന് അകത്താക്കി പൈലറ്റുമാർ, പരിശോധനയിൽ രണ്ടിനേയും തൂക്കിയെടുത്തു, ലഹരിവസ്തുക്കൾ ഉപയോഗിച്ച കുറ്റത്തിന് രണ്ട് പൈലറ്റുമാരെയും ഡീ അഡിക്ഷൻ സെന്ററിലേക്ക് അയക്കും

വിമാനം പറത്തുക എന്നത് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു കർത്തവ്യമാണ്. അലക്ഷ്യമായി ഇത് കൈകാര്യം ചെയ്താൽ വൻ ദുരന്തത്തിലേക്കാകും ഇതുവഴിവെയ്ക്കുന്നത്. യാത്രക്കാരെ വളരെ സുരക്ഷിതരായി അവർ എത്തേണ്ട ഇടത്ത് എത്തിക്കുന്ന പൈലറ്റുമാർ വളരെ ലാഘവത്തോടെ പെരുമാറിയാൽ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
അത്തരത്തിൽ വിമാനം പറത്താനായി എത്തിയ രണ്ട് പൈലറ്റുമാർ ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടിരിക്കുകയാണ്. പ്രശസ്ത വിമാന കമ്പനികളിൽ ജോലി ചെയ്യുന്ന രണ്ട് പൈലറ്റുമാർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്.വിമാനക്കമ്പനിയുടെ പേരോ നടപടിക്ക് വിധേയരായ പൈലറ്റുമാരുടെ വ്യക്തിഗത വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഫ്ളൈറ്റ് ക്രൂവിനേയും എയർ ട്രാഫിക് കൺട്രോളർമാരേയും ഈ വർഷം ജനുവരി മുതൽ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. റാൻഡം അടിസ്ഥാനത്തിലാണ് ഇവർക്ക് പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇതാദ്യമായിട്ടാണ് രണ്ട് പൈലറ്റുമാർ ഈ പരിശോധനയിൽ കുടുങ്ങുന്നത്.പ്രാഥമിക പരിശോധനയിൽ പോസിറ്റീവായതിനാൽ പൈലറ്റുമാരുടെ യൂറിൻ സാമ്പിളുകൾ പരിശോധനയ്ക്കായി വിദേശത്ത് അയച്ചിരുന്നു.
ലഹരിവസ്തുക്കൾ ഉപയോഗിച്ച കുറ്റത്തിന് രണ്ട് പൈലറ്റുമാരെയും ഇനി ഡീ അഡിക്ഷൻ സെന്ററിലേക്ക് അയക്കും. ഇവിടെ നിന്നും കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, എയർലൈൻ കമ്പനിയുടെ ഡോക്ടറുടെ സർട്ടിഫിക്കറ്റും വാങ്ങിയ ശേഷം മാത്രമേ ഇനി ഇവർക്ക് ജോലിയിൽ തിരികെ കയറാൻ കഴിയുകയുള്ളു.
ഡ്യൂട്ടിയിൽ കയറും മുൻപ് വീണ്ടും ഉത്തേജക മരുന്ന് പരിശോധന നടത്തുകയും വേണം. എന്നാൽ രണ്ടാമതും ലഹരി ഉപയോഗിച്ചു എന്ന് തെളിഞ്ഞാൽ മൂന്ന് വർഷത്തേയ്ക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന തരത്തിലേക്ക് നടപടികൾ നീങ്ങും.
https://www.facebook.com/Malayalivartha


























