പാസ്പോര്ട്ടില് ഇത് നടക്കില്ല, വളച്ചൊടിച്ചാൽ കനത്ത പിഴ, പാസ്പോര്ട്ടില് കൃത്യമം കാണിക്കുന്നവർക്കെതിരെ കർശന താക്കീതുമായി സൗദി

പാസ്പോര്ട്ടില് കൃത്യമം കാണിക്കുന്നവർക്കെതിരെ കർശന താക്കീുമായി സൗദി. പാസ്പോര്ട്ടില് നിയമവിരുദ്ധമായ രീതിയില്‍ വ്യക്തിവിവരങ്ങള്‍ ചേര്‍ക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്താല്‍ പിഴ ചുമത്തുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് മുന്നറിയിപ്പ് നല്കി.
പാസ്പോര്ട്ടില് അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ ഇല്ലാതാക്കാനോ മാറ്റാനോ മനഃപൂര്‍വം നശിപ്പിക്കാനോ വളച്ചൊടിക്കാനോ പുതിയ വിവരങ്ങള്‍ സ്വന്തം നിലക്ക് ചേര്‍ക്കാനോ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ലക്ഷം റിയാല്‍ വരെ പിഴയാണ് ചുമത്തുക. അഞ്ചു വര്‍ഷത്തില്‍ കൂടാത്ത യാത്രാനിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും.
പാസ്പോര്‍ട്ട് ഡേറ്റ മാറ്റുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുതുക്കുന്നതിനിടെയാണ് ജവാസാത്ത് പ്രസ്താവന പുറത്തുവന്നത്. പൗരന്മാര് തങ്ങളുടെ പാസ്പോര്ട്ടുകള് കേടുവരാതെയും നഷ്ടപ്പെടാതെയും സൂക്ഷിക്കണമെന്നും ജവാസാത്ത് പറഞ്ഞു. സ്വന്തം പാസ്പോര്ട്ടുകള് സുരക്ഷിതമായി സൂക്ഷിക്കണമെന്നും അവ അവഗണിക്കുകയോ പണയപ്പെടുത്തുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
അതേസമയം സൗദിയില്‍ നിന്നും നിയമക്കുരുക്കിലകപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസകൾ തിരിച്ചെത്തുമ്പോൾ പ്രവേശന വിലക്ക് നേരിടുന്നത് പതിവാകുന്നതായി പരാതി ഉയർന്നിരിക്കുകയാണ്. രാജ്യത്തെ കേസ് ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്തതോടെ വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളിലടക്കം പ്രവേശന വിലക്കും തുടര്‍ കേസ് നടപടികളും നേരിടേണ്ടി വരുന്നവരുടെ എണ്ണം വര്‍ധിച്ചതായും ഈ രംഗത്തുള്ളവര്‍ പറയുന്നു.
മുമ്പ് സൗദിയില്‍ വെച്ച് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും ശേഷം നാട്ടിലേക്ക് മടങ്ങുകയും ചെയ്തവര്‍ക്കാണ് പ്രവേശന വിലക്ക് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസിലകപ്പെട്ടവര്‍ക്കും നടപടികള്‍ നേരിടേണ്ടി വരുന്നതായും അനുഭവങ്ങള്‍ വ്യക്തമാക്കുന്നതായി സാമൂഹ്യ രംഗത്തുള്ളവര്‍ പറയുന്നു.
ഇത്തരത്തിലുള്ളവർ യാത്രക്ക് മുമ്പായി സൗദിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖേനയോ നിയമവിദഗ്ദര്‍ മുഖേനയോ സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട് വിലക്കുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. നിയമക്കുരുക്കിൽപ്പെട്ട് നാട്ടിലേക്ക് പോയി തിരിച്ചു മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യം കൃത്യമായി അന്വേഷിച്ച് വിവരങ്ങൾ തേടിയ ശേഷം മാത്രം യാത്ര തിരിക്കുക.
https://www.facebook.com/Malayalivartha


























