അവർ ചതിച്ചു..!! വിവിധ മന്ത്രാലയത്തിലെ 78 ഉദ്യോഗസ്ഥരെ കൈയ്യോടെ പൊക്കി സൗദി, 116 പേരെക്കുറിച്ച് അന്വേഷണം, കണക്കുകൾ പുറത്തുവിട്ട് അഴിമതി വിരുദ്ധ അതോറിറ്റി

സൗദിയിൽ അഴിമതി ഒരു രീതിയിലും വെച്ചു പെറുപ്പിക്കില്ല. ഇപ്പോൾ കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ 78 പേരെ അറസ്റ്റ് ചെയ്തിക്കുകയാണ്. അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും പേർ പിടിയിലായത്. പ്രതിരോധ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.സൗദി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ (നസഹ) യാണ് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 78 ഉദ്യോഗസ്ഥരെ കമ്മീഷൻ അറസ്റ്റ് ചെയ്തതായി നസഹ അറിയിച്ചു. അഴിമതി, അധികാര ദുർവിനിയോഗം, കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ ഗ്രാമകാര്യം, ഭവനനിർമ്മാണം, വിദ്യഭ്യാസം, തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.
ഇതിന് പുറമേ വിദേശികളും സ്വദേശികളുമായ 116 പേരെക്കുറിച്ചും അന്വേഷണം നടത്തിയിട്ടുണ്ട്. അറസ്റ്റിലായ 78 പേരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇതിനിടെ അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങൾ കൈമാറുന്നതിന് നസഹ പൊതുജനങ്ങൾക്ക് നിരന്തരം ബോധവൽക്കരണം നടത്തി വരുന്നുണ്ട്.
അതുപോലെ നേരത്തെ സൗദിയിൽ വൻ അഴിമതിക്കേസിൽ കുടുങ്ങിയ ജഡ്ജിമാർ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് തടവും കനത്ത പിഴയും ശിക്ഷയും വിധിച്ചിരുന്നു. അഴിമതി വിരുദ്ധ അതോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളിൽ പ്രാഥമിക വിധി പുറപ്പെടുവിച്ചത്. മുൻ ഷൂറ കൗൺസിൽ അംഗം കൂടിയായ ജഡ്ജിക്ക് കൈക്കൂലിക്കേസിൽ ഏഴര വർഷം തടവും 500,000 റിയാൽ പിഴയും വിധിച്ചിരുന്നു. ഇതേകേസിൽ ആറ് സൗദി പൗരന്മാർക്ക് രണ്ടരവർഷം തടവും 1,00000 റിയാൽ പിഴയും വിധിക്കുകയുണ്ടായി.
മുൻ അംബാസഡർ വ്യക്തിപരമായ നേട്ടങ്ങൾക്കായി സ്ഥാനം ദുരുപയോഗം ചെയ്തതിനും പൊതു പണം ധൂർത്തടിച്ചതിനും അഞ്ചു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. മുൻ പ്രോസിക്യൂട്ടർക്ക് കൈക്കൂലിക്കേസിൽ രണ്ടു വർഷം തടവും 50,000 റിയാൽ പിഴയും വിധിക്കുകയും ചെയ്തു. വ്യാജരേഖ ചമച്ച് തവക്കൽന സ്റ്റാറ്റസ് നിയമവിരുദ്ധമായി ഇമ്മ്യൂൺ സ്റ്റാറ്റസ് ആക്കി പരിഷ്കരിച്ചതിന് 24 പൗരന്മാർക്ക് രണ്ടു വർഷം വരെ തടവും 10,000 റിയാൽ മുതൽ 20,000 റിയാൽ വരെപിഴയും വിധിച്ചു.
ഒരു പ്രദേശത്തെ എക്സിക്യൂഷൻ കോടതിയുടെ തലവൻ കൂടിയായ ഒരു ജഡ്ജിക്ക് വ്യക്തിപരമായ നേട്ടത്തിന് വേണ്ടി സ്ഥാനം ദുരുപയോഗം ചെയ്തതിന് ഒരു വർഷത്തെ തടവു ശിക്ഷ വിധിക്കപ്പെട്ടു. ജനറൽ കോടതിയിലെ മുൻ ജഡ്ജിക്ക് നാലര വർഷം തടവും 110,000 റിയാൽ പിഴയും വിധിച്ചു. കൈക്കൂലിക്കും വ്യാജരേഖയ്ക്കും മറ്റൊരു ജഡ്ജിയുടെ പങ്കാളിത്തത്തോടെ വിധി രൂപീകരിക്കുന്നതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
https://www.facebook.com/Malayalivartha


























