യു.എ.ഇ അറിഞ്ഞ് കനിഞ്ഞു, യു.എ.ഇയില്‍ ഇന്ധനവില കുറച്ചതില്‍ പ്രവാസികളടക്കം വമ്പൻ ആശ്വാസത്തിൽ, ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താന്‍ പുതിയ തീരുമാനത്തിന് കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികള്‍

യു.എ.ഇയില്‍ ഇന്ധനവില കുറച്ചതില്‍ പ്രവാസികളടക്കം ആശ്വാസത്തിലാണ്. പെട്രോൾ ലിറ്ററിന് 60 ഫിൽസും, ഡിസൽ ലിറ്ററിന് 62 ഫിൽസുമാണ് കുറച്ചത്. പുതിയ നിരക്ക് നിലവില്‍വന്നതോടെ കുടുംബബജറ്റില്‍ ഞെരുക്കം കുറയുമെന്നാണ് ആശ്വസത്തിലാണ് പ്രവാസികള്‍.ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുമ്പോള്‍ കഴിഞ്ഞമാസത്തേക്കാള്‍ 35 ദിര്‍ഹത്തിന്‍റെ കുറവ് ലഭിക്കുന്നുണ്ട്. ഉയരുന്ന ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താന്‍ പുതിയ തീരുമാനത്തിന് കഴിയുമെന്നാണ് പ്രവാസികള്‍ അഭിപ്രായപ്പെടുന്നത്.
യു.എ.ഇയിലെ ഇന്ധനവില കഴിഞ്ഞ മാസങ്ങളിൽ കുത്തനെ മുകളിലേക്ക് ഉയർന്നത് സ്ഥാപനങ്ങളുടെ ബജറ്റിനെ മാത്രമല്ല കുടുംബ ബജറ്റിനെയും താളംതെറ്റിച്ചിരുന്നു.75 ശതമാനം വരെ വിലയില്‍ വര്‍ധനയുണ്ടായതോടെ പലരും സ്വന്തം വാഹനങ്ങള്‍ പരമാവധി ഒഴിവാക്കുകയും പൊതുഗതാഗതത്തെ ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.
ഇന്ധനവില കൂടിയതോടെ ടാക്സി ചാര്‍ജിലടക്കം വര്‍ധനയുണ്ടായി. ബസും മെട്രോയും മാത്രമായിരുന്നു നിരക്കുവര്‍ധന ബാധിക്കാതിരുന്നത്.വില ഈ മാസം ഇനിയും വർധിക്കുമോ എന്ന ആശങ്കകൾ നിലനിൽക്കെയാണ് വില കുറക്കാനുള്ള തീരുമാനം പുറത്തുവന്നത്.
സൂപ്പർ പെട്രോളിന്റെ വില 4 ദിർഹം 63 ഫിൽസിൽ നിന്ന് 4 ദിർഹം 03 ഫിൽസായി. കഴിഞ്ഞമാസം 4 ദിർഹം 52 ഫിൽസ് വിലയുണ്ടായിരുന്ന സ്‌പെഷൽ പെട്രോളിന്റെ വില 3 ദിർഹം 92 ഫിൽസായി. ഇ പ്ലസ് പെട്രോളിന്റെ വില 4 ദിർഹം 44 ഫിൽസിൽ നിന്ന് 3 ദിർഹം 84 ഫിൽസായി. ഡീസൽ വില 4 ദിർഹം 76 ഫിൽസിൽ നിന്ന് 4 ദിർഹം 14 ഫിൽസായി കുറച്ചു.
കുടുംബബജറ്റിനെപ്പോലെ കമ്പനികളേയും സ്ഥാപനങ്ങളെയും ഇന്ധനവില വർദ്ധനവ് ബാധിച്ചിരുന്നു.ഉയര്‍ന്ന ഇന്ധനവില രാജ്യത്തെമ്ബാടും അവശ്യസാധനങ്ങളുടെ വിലയിലും കുതിപ്പുണ്ടാക്കി. ഇതിനിടെയാണ് ഇന്ധനവില കുറക്കുന്ന തീരുമാനം എത്തിയത്.
ഇന്ധന വിലക്കുറവ് ഉല്‍പന്നങ്ങളുടെ വിലക്കയറ്റവും പിടിച്ചു നിര്‍ത്തുമെന്നാണ് കരുതുന്നത്. ആഗസ്റ്റ് മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചപ്പോള്‍ കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച് സാമാന്യം ഭേദപ്പെട്ട കുറവാണുണ്ടായത്.
https://www.facebook.com/Malayalivartha


























