പിടിയിലായ തൊഴില്‍ നിയമ ലംഘകരുടെ കണക്കുകൾ പുറത്തുവിട്ട് സൗദി, പബ്ലിക് മാന്‍പവര്‍ അതോറിറ്റി നടത്തിയ പരിശോധനയില്‍ ജനുവരി ആദ്യം മുതല്‍ ഒക്ടോബര്‍ അവസാനം വരെ 2,883 നിയമ ലംഘകർ പിടിയിലായെന്ന് കണക്കുകൾ

താമസ നിയമ ലംഘകരെ പിടികൂടാനായി കുവൈത്തിൽ കർശന പരിശോധനയാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിവരുന്നത്. ദിവസേന നിരവധി പ്രവാസികളെയാണ് അധികൃതർ ഇത്തരത്തിൽ പിടികൂടുന്നത്. ഇതുവരെ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ കണക്കുകൾ പുറത്തുവന്നിരുന്നില്ല. ഇപ്പോൾ പിടിയിലായവരെ സംബന്ധിച്ച് വ്യക്തമായ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
ജനുവരി ആദ്യം മുതല്‍ ഒക്ടോബര്‍ അവസാനം വരെ പബ്ലിക് മാന്‍പവര്‍ അതോറിറ്റി നടത്തിയ പരിശോധനയില്‍ 2,883 താമസ, തൊഴില്‍ നിയമ ലംഘകരെ പിടികൂടിയതായി ആക്ടിംഗ് ഡയറക്ടര്‍ ഡോ. മുബാറക് അല്‍ അസ്മി അറിയിച്ചു. തൊഴിലാളികള്‍ നടപടിക്രമങ്ങളും, നിയമങ്ങളും പൂര്‍ണമായും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. നിയമലംഘകരെയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെയും പിടികൂടാന്‍ വിവിധ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്.
സ്പോണ്‍സര്‍മാര്‍ക്ക് പകരം മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികള്‍, ഐഡി കാര്‍ഡ് ഇല്ലാത്തവര്‍ തുടങ്ങി നിരവധി പേര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായവരില്‍ 1,605 പേര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, കമ്ബനികള്‍, ഫാമുകള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നിവയുള്ളവരാണ്.
1,224 ഗാര്‍ഹിക തൊഴിലാളികളും തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയവരും പിടിയിലായി.അറസ്റ്റ് ചെയ്തവരെ രാജ്യത്ത് നിന്ന് നാടുകടത്തും. ഈ തൊഴിലാളികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിസിനസ് ഉടമകളുടെയും കമ്ബനികളുടെയും പേരില്‍ നടപടി ഉണ്ടാകും. കുവൈത്തിന്റെ നിയമങ്ങള്‍, ആഭ്യന്തര നിയന്ത്രണങ്ങള്‍ എന്നിവ പാലിക്കാത്ത രാജ്യങ്ങള്‍ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് തടയുന്നതിനുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് അല്‍ അസ്മി വ്യക്തമാക്കി.
അതേസമയം, റസിഡൻഷ്യൽ ഏരിയകളിൽ അനധികൃതമായി താമസിക്കുന്ന ബാച്ചിലർമാരെ അവിടെ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള ക്യാമ്പയിൻ ബാച്ചിലേഴ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടരുകയാണ്. ഫാമിലി റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്ന സ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചാണ് ബാച്ചിലേഴ്സ് കമ്മിറ്റി പ്രവർത്തനം തുടരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഫർവാനിയ ഗവർണറേറ്റിലെ നൂറിലധികം ഇത്തരം സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ജുഡീഷ്യൽ കൺട്രോൾ ടീം ഡെപ്യൂട്ടി ഹെഡ് അഹ്മദ് അൽ ഷമ്മാരി വിശദമാക്കി.
എല്ലാ നടപടികളും പൂർത്തീകരിച്ച് ആഭ്യന്തര മന്ത്രാലയവും കുവൈത്ത് മുനിസിപ്പാലിറ്റിയും മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. വിതരണ ശൃംഖല മേഖലയുമായി ഏകോപിപ്പിച്ച് കൊണ്ട് നടത്തിയ പരിശോധനകളില്‍, കുടുംബങ്ങൾക്ക് സുരക്ഷ, ആരോഗ്യം, സാമൂഹിക ഭീഷണി എന്നിവ ഉയർത്തുന്ന നിരവധി വിഷയങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പൗരന്മാർ ഇവയിൽ പലതും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു പരിശോധനയെന്നും അൽ ഷമ്മാരി കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെവെച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കുകയുമാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha























