പ്രവാസികൾ ജാഗ്രതൈ...! സൗദിയെ വിറപ്പിച്ച് തുരുതുരേ വാഹനാപകടങ്ങൾ, റിയാദിൽ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

സൗദിയിൽ വാഹനാപകടങ്ങൾ കൂടുകയാണ്. ഇപ്പോൾ റിയാദ് പ്രവിശ്യയിൽ കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേര്‍ മരണപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. റിയാദ് പ്രവിശ്യയിലെ അല്‍ റൈന്‍ - വാദി ദവാസിര്‍ റോഡിലായിരുന്നു അപകടം. വിവരം ലഭിച്ചതനുസരിച്ച് റെഡ് ക്രസ്റ്റ് സംഘങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അല്‍റൈന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം, സൗദിയില്‍ കഴിഞ്ഞ ദിവസം ബസ്‍ അപകടത്തില്‍പെട്ട് നാല് പേരാണ് മരണപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റു. അസീര്‍ പ്രവിശ്യയുടെ വടക്കന്‍ മേഖലയില്‍ ശആര്‍ ചുരം റോഡിലായിരുന്നു അപകടം. ഇവിടെ തുരങ്കത്തിന് മുന്നില്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് സൗദി റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ അസീന്‍ സെന്‍ട്രല്‍ ആശുപത്രിയിലും മഹായില്‍ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ഒരാഴ്ച്ച മുമ്പ് റിയാദ് മേഖലയിലെ വാദി ദവാസിര്‍ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഒരു സൗദി കുടുംബത്തിലെ ഏഴ് അംഗങ്ങളും ഒരു ഫിലിപ്പീന്‍സ് ജോലിക്കാരിയും ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി ഗസറ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റ രണ്ടു പേരും സൗദി പൗരന്‍മാരാണ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് സൗദി കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപ്പിടിക്കുകയും യാത്രക്കാര്‍ വെന്തുമരിക്കുകയും ചെയ്യുകയായിരുന്നു.
വാഹനത്തില്‍ കുടുംബത്തിലെ എട്ടുപേരും അവരുടെ വീട്ടുജോലിക്കാരനുമാണ് ഉണ്ടായിരുന്നത്. അല്‍ റെയിന്‍ - വാദി അല്‍ ദവാസിര്‍ റോഡില്‍ വച്ചായിരുന്നു അപകടം. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ സൗദി കുടുംബം സഞ്ചരിച്ച വാഹനത്തിന് തീപ്പിടിച്ച് അതൊരു തീഗോളമായി മാറുകയായിരുന്നു. ഏഴ് കുടുംബാംഗങ്ങളും വീട്ടുജോലിക്കാരിയും സംഭവ സ്ഥലത്തു തന്നെ മരിച്ചു.മാതാപിതാക്കുളും അഞ്ച് മക്കളും ഉള്‍പ്പെടുന്ന കുടുംബമാണ് ദാരുണമായി അപകടത്തില്‍ പെട്ടത്. വാരാന്ത്യം ചെലവഴിക്കാന്‍ അബഹയില്‍ നിന്ന് റിയാദിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. 13 വയസ്സുള്ള ഒരു പെണ്‍കുട്ടി അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha


























