എല്ലാം നിരത്തി പിടിച്ച് പൂട്ടി, സൗദിയിൽ അധികൃതരുടെ മിന്നൽ നീക്കം, ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ ആയിരത്തോളം സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു, ഇരുപത്തി നാലായിരത്തിലധികം സ്ഥാപനങ്ങൾക്ക് കനത്ത പിഴ

സൗദിയിൽ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമായി തുടരുകയാണ്. ഇപ്പോൾ അധികൃതരുടെ പരിശോധന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുകയാണ്. സൗദിയിൽ അധികൃതരുടെ ഫീൽഡ് പരിശോധനയിൽ ആയിരത്തോളം സ്ഥാപനങ്ങൾ അടപ്പിച്ചു. ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ആയിരത്തോളം സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചത്.
നിയമലംഘനം കണ്ടെത്തുന്നതിനുള്ള ഫീൽഡ് പരിശോധന തുടരുരാൻ തന്നെയാണ് തീരുമാനം.ഇക്കാര്യം അധികൃതർ ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾ അടപ്പിച്ചത് മാത്രമല്ല, ഇരുപത്തി നാലായിരത്തിലധികം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.
ജിദ്ദ നഗരസഭക്ക് കീഴിൽ കഴിഞ്ഞ മാസം നടത്തിയ ഫീൽഡ് പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. വ്യാപാര സ്ഥാപനങ്ങളിലും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും 27,000 ലേറം ഫീൽഡ് പരിശോധനകൾ നടത്തി. ഇതിലൂടെ നിയമലംഘനം കണ്ടെത്തിയ 967 സ്ഥാപനങ്ങൾ അധികൃതർ താൽക്കാലികമായി അടപ്പിച്ചു.
കൂടാതെ ആരോഗ്യ കാർഡ് ഇല്ലാത്തതിനും, പുതുക്കാത്തതിനും, ഭക്ഷ്യവസ്തുക്കൾ മോശം രീതിയിൽ സൂക്ഷിച്ചതിനും, ആരോഗ്യ വ്യവസ്ഥകൾ ലംഘിച്ചതിനുമായി 23,266 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു.അൽബാഹ പ്രവിശ്യയിൽ അയ്യായിരത്തോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനം കണ്ടെത്തിയ 867 സ്ഥാപനങ്ങൾക്കാണ് നഗരസഭ പിഴ ചുമത്തിയത്.
പ്രവാസികൾ ഉൾപ്പെടെ നിരവധി പേരാണ് ഇത്തരം സ്ഥാനപനങ്ങളിൽ തൊഴിലെടുക്കുന്നത്. ഇവർക്ക് വലിയൊരു തിരിച്ചടിയാണ് പെട്ടെന്നുള്ള അധികൃതരുടെ ഈ നടപടി.അതിനിടയിൽ വലിയ തിരിച്ചടിയെന്നോണം പ്രവാസികൾക്ക് മേൽ നിബന്ധന കടുപ്പിച്ചിരിക്കുകയാണ് കുവൈത്ത്. പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കർശനമാക്കി അധികൃതര്‍. കുറഞ്ഞ ശമ്പളക്കാരായവരെയാണ് ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
ഇതോടെ നിരവധി പേരുടെ ലൈസൻസുകളാണ് അധികൃതർ കൂട്ടത്തോടെ റദ്ദാക്കിയത്. ഡ്രൈവിങ് ലൈസന്‍സിന് ആവശ്യമായ കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിർത്താനാകാത്തതിനെ തുടര്‍ന്നാണ് ലൈസൻസ് പിന്‍വലിച്ചത്. നിബന്ധനകൾ പുതുക്കിയതോടെ 10,000ത്തോളം പ്രവാസികളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
ഡിസംബർ അവസാനത്തോടെ പ്രവാസികളുടെ ലൈസൻസുകൾ പരിശോധിക്കുന്നത് പൂർത്തിയാക്കാനാണ് നീക്കം. കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന മലയാളികൾ അടക്കമുള്ളവർക്ക് പുതിയ നിബന്ധന പ്രയാസം സൃഷ്ടിക്കും.ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്.
ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടും. ലൈസൻസ് റദ്ദാക്കിയ പ്രവാസികളെ ഫോൺ സന്ദേശങ്ങളിലൂടെ അറിയിക്കുകയും ലൈസൻസ് ട്രാഫിക് അധികൃതര്‍ക്ക് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .
ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് ഡ്രൈവിംഗ് ലൈസൻസ് നേടിയ വിദേശികളുടെ ഫയലുകള്‍ പുനഃപരിശോധിക്കാൻ അഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്. മാത്രമല്ല, പുതിയ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിലും കർശന നിബന്ധനകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം. പ്രവാസികൾക്ക് ലൈസന്‍സ് അനുവദിച്ചപ്പോഴുള്ള മാനദണ്ഡം നിലനിൽക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കർശന പരിശോധന തുടരും. ഗതാഗതക്കുരുക്ക് പ്രതിസന്ധി പരിഹരിക്കലും പ്രധാന വിഷയമാണ്.
https://www.facebook.com/Malayalivartha

























