സൗദിയെ നടുക്കി വീണ്ടും അപകടം..! റിയാദിൽ ബസ് മറിഞ്ഞ് 2 മരണം, പരിക്കേറ്റ ഒമ്പത് പേരിൽ 2 പേരുടെ നില ഗുരുതരം

സൗദിയിൽ അടുത്തിടെയായി വാഹനാപകടങ്ങൾ കൂടുകയാണ്. നിരവധി പേരുടെ ജീവനുകളാണ് അപകടങ്ങളിൽ പൊലിഞ്ഞത്. ഇപ്പോൾ റിയാദിലുണ്ടായ ബസപകടത്തിൽ രണ്ട് പേര്‍ മരണപ്പെട്ടിരിക്കുകയാണ്. അപകടത്തിൽ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. റിയാദ് ദമ്മാം ഹൈവേയില്‍ അല്‍മആദിന്‍ പാലത്തിന് സമീപം സാപ്റ്റികോ ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.
മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. റെഡ്ക്രസന്റിന്റെ പത്ത് ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള മൂന്ന് ടീമുകള്‍ അപകടസ്ഥലത്തെത്തി മരിച്ചവരെയും പരിക്കേറ്റവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. ബസപകടത്തിൽപ്പെടാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തവന്നിട്ടില്ല. യാത്രക്കാരായി എത്രപേർ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ചും വ്യക്തതവന്നിട്ടില്ല. സൗദിയിൽ കഴിഞ്ഞ ഒക്ടോബറിലും സമാനമായ രീതിയിൽ ബസ് മറിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്.
മക്കയിലേക്ക് പോകുകയായിരുന്നു ബസ് തലകീഴായി മറിഞ്ഞ് 38 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ 38 പേരില്‍ 27 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.ബാക്കി 13 പേർക്ക് നിസ്സാര പരിക്കാണുണ്ടായിരുന്നത്. അതിനാൽ ഇവർക്ക് സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകുകയായിരുന്നു.
അതുപോലെ അസീര്‍ പ്രവിശ്യിൽ കഴിഞ്ഞ ദിവസം ബസ്‍ അപകടത്തില്‍പെട്ട് നാല് പേരാണ് മരണപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റു. അസീര്‍ പ്രവിശ്യയുടെ വടക്കന്‍ മേഖലയില്‍ ശആര്‍ ചുരം റോഡിലായിരുന്നു അപകടം. ഇവിടെ തുരങ്കത്തിന് മുന്നില്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. മാത്രമല്ല ദിവസങ്ങൾക്ക് മുമ്പ് റിയാദ് പ്രവിശ്യയിൽ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു.
രണ്ട് പേര്‍ക്ക് പരിക്കേറ്റു. റിയാദ് പ്രവിശ്യയിലെ അല്‍ റൈന്‍ - വാദി ദവാസിര്‍ റോഡിലായിരുന്നു അപകടം. റെഡ് ക്രസ്റ്റ് സംഘങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഇവരെ അല്‍റൈന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇതിനൊക്കെ പുറമേ...രണ്ടാഴ്ച്ച മുമ്പുണ്ടായ അപകടത്തിൽ ഒരു സൗദി കുടുംബത്തിലെ ഏഴ് അംഗങ്ങളും ഒരു ഫിലിപ്പീന്‍സ് ജോലിക്കാരിയും ഉള്‍പ്പെടെ എട്ട് പേർ മരിച്ചിരുന്നു. റിയാദ് മേഖലയിലെ വാദി ദവാസിര്‍ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഒരു സൗദി കുടുംബത്തിലെ ഏഴ് അംഗങ്ങളും ഒരു ഫിലിപ്പീന്‍സ് ജോലിക്കാരിയും ഉള്‍പ്പെടെ എട്ട് പേർ കൊല്ലപ്പെട്ടത്.
രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി ഗസറ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ രണ്ടു പേരും സൗദി പൗരന്‍മാരാണ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് സൗദി കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപ്പിടിക്കുകയും യാത്രക്കാര്‍ വെന്തുമരിക്കുകയും ചെയ്യുകയായിരുന്നു. വാഹനത്തില്‍ കുടുംബത്തിലെ എട്ടുപേരും അവരുടെ വീട്ടുജോലിക്കാരനുമാണ് ഉണ്ടായിരുന്നത്. അല്‍ റെയിന്‍ - വാദി അല്‍ ദവാസിര്‍ റോഡില്‍ വച്ചായിരുന്നു അപകടം.
മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ സൗദി കുടുംബം സഞ്ചരിച്ച വാഹനത്തിന് തീപ്പിടിക്കുകയായിരുന്നു. ഏഴ് കുടുംബാംഗങ്ങളും വീട്ടുജോലിക്കാരിയും സംഭവ സ്ഥലത്തു തന്നെ മരിച്ചു.മാതാപിതാക്കുളും അഞ്ച് മക്കളും ഉള്‍പ്പെടുന്ന കുടുംബമാണ് ദാരുണമായി അപകടത്തില്‍ പെട്ടത്. വാരാന്ത്യം ചെലവഴിക്കാന്‍ അബഹയില്‍ നിന്ന് റിയാദിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. 13 വയസ്സുള്ള ഒരു പെണ്‍കുട്ടി അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha


























