അടുത്ത ദിവസങ്ങൾ നിർണായകം, കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, വലിയ തിരമാലക്ക് സാധ്യതയുള്ളതിനാല്‍ കടലിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

കുവൈത്തിൽ കാലാവസ്ഥ വൃതിയാനം അതിരൂക്ഷമാകുകയാണ്. രാജ്യത്ത് അടുത്ത ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ കേന്ദ്രം. പകല്‍ സമയത്ത് നേരിയ ചൂടും ചാറ്റൽ മഴക്കും രാത്രി കാലങ്ങളില്‍ തണുപ്പും അനുഭവപ്പെടുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
അടുത്ത ഏതാനും ആഴ്ചകള്‍ മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഉയര്‍ന്ന അന്തരീക്ഷ താപനില പകല്‍ സമയങ്ങളില്‍ 23 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. വടക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ എട്ട് മുതൽ 35 കിലോമീറ്റർ വരെ വേഗതയിലായിരിക്കും.വലിയ തിരമാലക്ക് സാധ്യതയുള്ളതിനാല്‍ കടലിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
മുന്നറിയിപ്പിന് അനുസരിച്ചുള്ള മാറ്റങ്ങൾ, മുൻകരുതലുകൾ എന്നിവ ഈ കാലയാളിൽ പ്രവസികൾക്ക് സ്വീകരിക്കാവുന്നതാണ്. രാജ്യത്ത് വേനല്‍ ചൂടിന് ശമനം വന്നിട്ടുണ്ടെങ്കിലും നഗര പ്രദേശങ്ങള്‍ ഇപ്പോഴും തണുത്ത് തുടങ്ങിയിട്ടില്ല.അതിനിടെ കാലാവസ്ഥാ മാറ്റത്തിന്‍റെ ഈ ഘട്ടത്തില്‍ അലര്‍ജി,തുമ്മല്‍ തുടങ്ങിയ അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, സൗദി അറേബ്യയിൽ ഞായറാഴ്ച്ച പടിഞ്ഞാറൻ മേഖലയായ ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചതായും മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്. തെക്കന്‍ സൗദിയിലെ അസീര്‍ മേഖലയിലെ മജാരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയില്‍ നിന്നും പുറത്തെടുത്തത്. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതല്‍ പെയ്ത മഴയില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി.
മക്ക അല്‍ ജഅ്‌റാന, അല്‍ഖുബഇയ റോഡില്‍ ഒഴുക്കില്‍ പെട്ട കാറിലെ യാത്രക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിച്ചു.ഇവരില്‍ ആർക്കും പരിക്കില്ല.വെള്ളത്തില്‍ അകപ്പെട്ട കാർ സിവിൽ ഡിഫൻസ് അധികൃതർ പിന്നീട് പുറത്തെടുത്തു. കനത്ത മഴയിൽ ജിദ്ദയിൽ വെള്ളം കയറിയ റോഡുകളിൽ കാറുകളും ബൈക്കുകളും പ്രവർത്തനരഹിതമായി. വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് അടിപ്പാതകള്‍ അടയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ അതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് മക്ക പ്രവിശ്യ ഗവര്‍ണറേറ്റിനു കീഴിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ സെന്റര്‍ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച രാത്രി മുതൽ പെയ്ത മഴ മക്ക, ജിദ്ദ, റാബിഖ്, തായിഫ്, ജുമൂം, അൽകാമിൽ, ഖുലൈസ്, ലൈത്ത്, ഖുൻഫുദ, അർദിയ്യാത്ത്, അദും, മൈസാന്‍ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പ്രവചിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് നിരത്തുകളിലെ ദൂരക്കാഴ്ച കുറയുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























