കുവൈത്തിൽ 10 മാസത്തിനുള്ളില്‍ സംഭവിച്ചത്, ആ കണക്കുകൾ പുറത്ത്, കലിതുള്ളി ഗൾഫ് രാഷ്ട്രം, പ്രവാസികൾക്കെതിരെ കടുത്ത നടപടികൾ...!

കടുത്ത നിബന്ധനകളാണ് അടുത്തിടെയായി പ്രവാസികൾക്കുമേൽ കുവൈത്ത് ഭരണകൂടം എടുത്തിരിക്കുന്നത്. പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കർശനമാക്കിയിരിക്കുകയാണ് കുവൈത്ത്. ഇതോടെ നിരവധി പേരുടെ ലൈസൻസുകളാണ് അധികൃതർ കൂട്ടത്തോടെ റദ്ദാക്കിയത്. നിയമങ്ങൾ പാലിക്കാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരേയും കടുത്ത ശിക്ഷകളാണ് സ്വീകരിക്കുന്നത്.
അതിനിടെ കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ 10 മാസത്തിനുള്ളില്‍ യാത്രാ നിരോധനം ഏർപ്പെടുത്തിയവരുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തേതിലും അപേക്ഷിച്ച് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്കുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 47,000ത്തിലേറെ പേര്‍ക്കെതിരേ യാത്രാ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് കുവൈറ്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റ് പൗരന്‍മാരും പ്രവാസികളുമായി 47,512 പേര്‍ക്കെതിരെ നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയതായിട്ടാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. കുവൈറ്റ് നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് അല്‍ ഖബസ് ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരോധന ഉത്തരവുകളെക്കാള്‍ 17 ശതമാനം കൂടുതലാണ് ഇത്തരണ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ഏതൊക്കെ കേസുകളിൽ ഏതൊക്കെ രാജ്യക്കാര്‍ക്കാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത് എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം, പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകളും കുവൈത്ത് കടുപ്പിച്ചിരിക്കുകയാണ്.
ഇതോടെ നിരവധി പ്രരവാസിളുടെ ലൈസൻസുകളാണ് അധികൃതർ കൂട്ടത്തോടെ റദ്ദാക്കിയത്. ഡ്രൈവിങ് ലൈസന്‍സിന് ആവശ്യമായ കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിർത്താനാകാത്തതിനെ തുടര്‍ന്നാണ് ലൈസൻസ് പിന്‍വലിച്ചത്. നിബന്ധനകൾ പുതുക്കിയതോടെ 10,000ത്തോളം പ്രവാസികളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
ഡിസംബർ അവസാനത്തോടെ പ്രവാസികളുടെ ലൈസൻസുകൾ പരിശോധിക്കുന്നത് പൂർത്തിയാക്കാനാണ് നീക്കം. കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന മലയാളികൾ അടക്കമുള്ളവർക്ക് പുതിയ നിബന്ധന പ്രയാസം സൃഷ്ടിക്കും.ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്. ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടും.
ലൈസൻസ് റദ്ദാക്കിയ പ്രവാസികളെ ഫോൺ സന്ദേശങ്ങളിലൂടെ അറിയിക്കുകയും ലൈസൻസ് ട്രാഫിക് അധികൃതര്‍ക്ക് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് ഡ്രൈവിംഗ് ലൈസൻസ് നേടിയ വിദേശികളുടെ ഫയലുകള്‍ പുനഃപരിശോധിക്കാൻ അഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്. മാത്രമല്ല, പുതിയ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിലും കർശന നിബന്ധനകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം.
https://www.facebook.com/Malayalivartha



























