യുഎഇയിൽ ഇനി ഇത് നടക്കില്ല, നിബനകൾ പാലിച്ചേ മതിയാകൂ, സ്വകാര്യ മേഖലയില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം നടപ്പാക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ പുതിയ നിര്‍ദേശങ്ങൾ, സ്വദേശി ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്ന കമ്പനികൾക്കെതിരെ നടപടി

ഗൾഫ് രാഷ്ട്രങ്ങളെല്ലാം സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതിൽ ഒരുവിട്ടുവീഴ്ച്ചയും കൂടാതെ അതിനുള്ള കരുക്കൾ അവർ നീക്കുന്നുണ്ട്. നിശ്ചിത ശതമാനം സ്വദേശികളെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുപ്പിക്കണം എന്നാണ് വ്യവസ്ഥ. വ്യവസ്ഥ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ തന്നെയാണ് തീരുമാനം. യുഎഇ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിബന്ധനകൾ മുന്നോട്ടുവെയ്ക്കുകയാണ്.
സ്വകാര്യ സ്ഥാപനങ്ങളിലെ ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങള്‍ ഇപ്പോൾ അധികൃതർ പുറത്തിറക്കിയിരിക്കുകയാണ്. സ്വകാര്യ മേഖലയില്‍ നിര്‍ബന്ധിത സ്വദേശി വത്കരണം നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുതിയ നിര്‍ദേശം.അതായത് ഇമാറാത്തികള്‍ക്ക് ജോലിനല്‍കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നതും കുറഞ്ഞ ശമ്പളം നല്‍കുന്നതും കുറ്റകരമായി കണക്കാക്കപ്പെടും. മാനവ വിഭവശേഷി-എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.
1.ഇമാറാത്തികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നുണ്ട് എന്ന കാരണത്താല്‍ അവരുടെ ശമ്ബളത്തില്‍ കുറവ് വരുത്തരുത്.
2.നിലവിലില്ലാത്ത ജോലികളെ കുറിച്ചോ അവസരങ്ങളെ കുറിച്ചോ തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങള്‍ നല്‍കരുത്.
3.തൊഴില്‍ പെര്‍മിറ്റ് അനുവദിച്ച് ഒരുമാസത്തിനുള്ളില്‍ ജീവനക്കാര്‍ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്യണം.
4.ഇമാറാത്തി പൗരന്‍മാര്‍ക്ക് ഉചിതമായ തൊഴില്‍ സാഹചര്യങ്ങളും ഉപകരണങ്ങളും സൗകര്യങ്ങളും തൊഴില്‍ പരിശീലനവും നല്‍കണം.
5.ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ചെയ്യുമ്ബോള്‍ സര്‍ക്കാറിന്‍റെ ഇമാറാത്തിവത്കരണ നയങ്ങളും ഗുണങ്ങളും പരാമര്‍ശിക്കരുത്. ഇല്ലെങ്കില്‍, മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം.
6.സഹപ്രവര്‍ത്തകരുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇമാറാത്തി ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്ബളം നല്‍കുന്നത് കുറ്റകരമാണ്.
7.തൊഴിലുടമകള്‍ ഇമാറാത്തി ജീവനക്കാര്‍ക്കായി മന്ത്രാലയത്തില്‍നിന്ന് തൊഴില്‍ ലൈസന്‍സ് നേടിയിരിക്കണം. തൊഴില്‍ കരാര്‍ ഉണ്ടാക്കുകയും നിയമപരമായ ശമ്ബളം നല്‍കുകയും ചെയ്യണം.
8.ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെ കുറിച്ച് പരസ്യത്തില്‍ വിശദീകരിക്കരുത്.
എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. മാത്രമല്ല,സ്വദേശി ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്ന കമ്പനികൾക്കെതിരെ യുഎഇ മുന്നറിയിപ്പുമായി ഇത്തരം സ്ഥാപനങ്ങൾക്ക് എതിരെ കടുത്ത നടപടിയെടുക്കുമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യു എ ഇയിൽ ഇമാറാത്തി ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
എന്നാൽ, ആനുകൂല്യത്തിന്‍റെ മറപിടിച്ച് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി അബ്ദുൽ റഹ്മാൻ അൽ അവാർ ചൂണ്ടിക്കാട്ടി. തൊഴിൽ മേഖലയിലെ സ്വദേശിവത്കരണം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും ദുരുപയോഗം ചെയ്യരുത്.
ഇത്തരം നടപടികളെ കർശനമായി കൈകാര്യം ചെയ്യുമെന്ന് കടുത്ത ഭാഷയിൽ മന്ത്രി മുന്നറിയിപ്പ് നൽകി. 2026-ഓടെ സ്വകാര്യ മേഖലയിൽ 10 ശതമാനം ഇമാറാത്തിവത്കരണം എന്നതാണ് യു.എ.ഇ സർക്കാരിന്‍റെ ലക്ഷ്യം. അടുത്തവർഷം ജനുവരിയോടെ രണ്ട് ശതമാനം പൂർത്തിയാക്കിയിരിക്കണം. കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് വർക്ക് പെർമിറ്റ് ഫീസിലും മറ്റും ഇളവുണ്ട്. ഒപ്പം അടുത്തവർഷം സ്വദേശികളുടെ ശമ്പളം വർധിപ്പിക്കുന്നുണ്ട്, ഇതിന്‍റെ മറപിടിച്ചാണ് കമ്പനികൾ യു.എ.ഇ പൗരൻമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നത്.
https://www.facebook.com/Malayalivartha



























