ഇനി മണിക്കൂറുകൾ മാത്രം, യുഎഇയിൽ 22 മുതൽ ശൈത്യകാലം ആരംഭിക്കും, ശൈത്യകാലത്തിന്റെ തുടക്കത്തിൽ കുറഞ്ഞ താപനില 12 ഡിഗ്രിയും കൂടിയ താപനില 25 ഡിഗ്രിയുമായിരിക്കും

യുഎഇയിൽ കലാവസ്ഥ മാറ്റം സംഭവിക്കാൻ പോകുകയാണ്. രാജ്യത്ത് നേരത്തെ മൂടൽമഞ്ഞ് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. എന്നാൽ ഈ മാസം 22 ന് പ്രാദേശിക സമയം പുലർച്ചെ 1:48 മുതൽ രാജ്യത്ത് ശൈത്യകാലം ആരംഭിക്കുമെന്നാണ് അറിയിപ്പ്. യുഎഇയിലെ അസ്‌ട്രോണമി സൊസൈറ്റിയണ് ഇക്കാര്യം അറിയിച്ചത്. ശൈത്യകാലത്തിന്റെ തുടക്കത്തിൽ കുറഞ്ഞ താപനില 12 ഡിഗ്രിയും കൂടിയ താപനില 25 ഡിഗ്രിയുമായിരിക്കും.
ഫെബ്രുവരി പകുതിയോടെ ഇത് 15 ഡിഗ്രിയിലേക്കും 28 ഡിഗ്രിയിലേക്കും താഴാനാണ് സാധ്യത. സീസണിന്റെ അവസാനത്തോടെ, താപനില വീണ്ടും ഉയരും. രാജ്യത്തെ ന്യൂസ് ഏജൻസിയായ WAMന് നൽകിയ പ്രസ്താവനയിലാണ് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ഇക്കാര്യങ്ങൾ അറിയിച്ചത്. മാർച്ച് 20 വരെയാണ് യുഎഇയിൽ ശൈത്യകാലം നീണ്ടുനിൽക്കുക.
അറേബ്യന്‍ പെനിന്‍സുല മേഖലയില്‍ ഈ സമയത്ത് ശൈത്യകാലം അതിന്റെ ഉച്ചസ്ഥായിയിലെത്തും. പ്രത്യേകിച്ച് ഡിസംബര്‍ പകുതി മുതല്‍ ഫെബ്രുവരി പകുതി വരെ. തീരപ്രദേശങ്ങളില്‍ കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും മരുഭൂമിയിലും പര്‍വതപ്രദേശങ്ങളിലും 10 ഡിഗ്രി സെല്‍ഷ്യസിലും താഴെയുമായിരിക്കുമെന്ന് ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു.
സീസണിന്റെ അവസാനത്തോടെ താപനില വീണ്ടും ഉയരുകയും 32 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുകയും ചെയ്യും. ജനുവരി ആദ്യം മുതല്‍ ഫെബ്രുവരി അവസാനം വരെ ശക്തമായ കാറ്റ് വീശിയേക്കും. ഈ സമയത്ത് കടല്‍ പ്രക്ഷഭുബ്ധമാകും. ശരാശരി 80 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വര്‍ഷത്തിലെ മൊത്തം മഴയെക്കാള്‍ 75% കൂടുതലായിരിക്കും.
അതേസമയം ബുധനാഴ്ച അബുദാബിയിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ഇന്നലെ ഇവിടെ 26 ഡിഗ്രിയായിരുന്ന താപനില ബുധനാഴ്ച 9 ഡിഗ്രിയായി കുറയും. ദുബായിൽ ഇത് 11 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അടുത്ത ആഴ്ചയിൽ താപനില വീണ്ടും കുറയുമെന്നാണ് സൂചന. ഫുജൈറയിൽ ഇന്നലെ പകൽ തണുപ്പും രാത്രി ചൂടും അനുഭവപ്പെട്ടു. വാരാന്ത്യങ്ങളിൽ റാസൽഖൈമയിലെ ജബൽജെയ്സിലാണ് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. ഇന്ന് ചിലയിടങ്ങളിൽ മഴ പെയ്യാനും കാറ്റുവീശാനും സാധ്യതയുണ്ട്.
കനത്ത മഴയ്ക്ക് പിന്നാലെ സൗദി അറേബ്യ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങൾ ഡിസംബർ 20 മുതൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും. ഡിസംബർ 21ന് സൗദി ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രിക്ക് സാക്ഷ്യം വഹിക്കും. ഇതിന് പിന്നാലെ മുന്നറിപ്പുമായി അധികൃതർ രംഗത്തെത്തിയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് വൈകിയാണ് ശീതക്കാറ്റ് എത്തുന്നത്.
ശീതക്കാറ്റ് വൈകിയതിനാൽ വൈകിയാണ് ഇത്തവണ തണുപ്പ് എത്തുന്നത്. കിഴക്കൻ പ്രവിശ്യയിലും റിയാദിലും മഴയെത്താത്തതും തണുപ്പ് വൈകാൻ കാരണമായി. സൗദിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയാണ് തണുപ്പിലേക്ക് പ്രവേശിച്ചത്. ഇതിന് പിന്നാലെ ഒരു മാസത്തോളം കഠിനമാകും തണുപ്പെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹാഇൽ തബൂക്ക് അൽ ജൗഫ് വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നീ ഭാഗങ്ങളിൽ താപ നില കുറഞ്ഞു തുടങ്ങി. റിയാദിലും ദമ്മാമിലും ഈ മാസം 20 മുതൽ കടുത്ത തണുപ്പെത്തും.
https://www.facebook.com/Malayalivartha



























