തൊഴിലെടുക്കാൻ ഇത് ചെയ്തേ മതിയാകൂ... ഇത് യു.എ.ഇയുടെ അന്തിമ തീരുമാനം, എന്‍ജിനീയറിംങ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി അബൂദബി നഗരസഭ, അനുസരിച്ചില്ലെങ്കിൽ പ്രവാസികൾ പടിക്ക് പുറത്ത്...!

നിരവധി പ്രവാസികളാണ് യുഎഇയുടെ വിവിധ എമിറേറ്റുകളിൽ തൊഴിലെടുക്കുന്നത്. പുതിയതായി ഒരു നിയമം ഏതൊരു എമിറേറ്റിലും കൊണ്ടുവന്നാലും അത് ക്രമേണ മറ്റ് എമിറേറ്റുകളിലും നടപ്പാക്കുന്നതാണ് രീതി. എന്നാൽ സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ട് നീങ്ങുന്ന രാജ്യത്ത് തൊഴിൽ നിയമങ്ങളിലും ചില മാറ്റങ്ങൾ വരുത്താൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. അബുദാബിയിൽ കെട്ടിട നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവർക്കാണ് പുതിയ നിബന്ധന ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.
അതായത് എന്‍ജിനീയറിംങ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഇതി ജോലിചെയ്യാൻ അബൂദബി നഗരസഭ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ രജിസ്‌ട്രേഷന്‍ ചെയ്തവർക്ക് മാത്രമേ ഇനി മുതൽ തസ്തികയിൽ തൊഴിലെടുത്താൻ സാധിക്കൂ. സര്‍ക്കാറിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ താമില്‍ ഇനിമനായി രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍, സിവില്‍, ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍മാരും ഇതര വിഭാഗങ്ങളിലുള്ളവരും രജിസ്റ്റര്‍ ചെയ്യണം. നിര്‍മാണ മേഖലയില്‍ ജോലി സംബന്ധിച്ച ഗുണനിലവാരവും സുരക്ഷയും വൈദഗ്ധ്യമികവും ഉയര്‍ത്തുകയാണ് രജിസ്‌ട്രേഷനിലൂടെ ലക്ഷ്യമിടുന്നത്.
എന്നാൽ ഇതിലൂടെ എന്‍ജിനീയര്‍മാര്‍ക്ക് ചെലവ് ഏറും. കമ്പനികള്‍ക്ക് നേട്ടമുണ്ടാകുനമെന്നാണ് വിലയിരുത്തല്‍.നിര്‍മാണ പദ്ധതികളുടെ ടെന്‍ഡര്‍ എടുക്കാന്‍ നിശ്ചിത ശതമാനം പ്രാക്ടിസിങ് എന്‍ജിനീയര്‍, കണ്‍സല്‍ട്ടിങ് എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍ എന്നീ തസ്തികകളിലുള്ളവര്‍ ഉണ്ടായിരിക്കണം.ഇത് കമ്പനികള്‍ക്ക് ഗുണമുണ്ടാക്കുമെങ്കിലും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും അറ്റസ്റ്റ് ചെയ്യാന്‍ വന്‍തുകയാണ് ചെലവഴിക്കേണ്ടിവരുക. രജിസ്‌ട്രേഷനുള്ള എന്‍ജിനീയര്‍മാര്‍ക്ക് 12000 ദിര്‍ഹം ശമ്പളം നല്‍കണമെന്നാണ് നിയമമെങ്കിലും ഇത് പാലിക്കപ്പെടുക വളരെ കുറവാണ്. ആയിരക്കണക്കിന് മലയാളി എന്‍ജിനീയര്‍മാര്‍ ജോലിചെയ്യുന്ന മേഖലയാണിത്.
മാത്രമല്ല യുഎഇ വിസ നടപടികളിൽ നിർണായക മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. തൊഴിലന്വേഷിച്ചെത്തുന്ന പ്രവാസികൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടത്തിയത്. വിസിറ്റ് വിസയിൽ രാജ്യത്തക്ക് തൊഴിലന്വേഷിച്ചെത്തുന്ന എത്തുന്നവർക്ക് ഇനി മറ്റ് വിസയിലേക്ക് മാറാനുളള സൗകര്യം ഇല്ലാതാകുന്നതായിരുന്നു ഇത്. അത്തരത്തിൽ ഇനി വിസ മാറണമെങ്കിൽ രാജ്യം വിടണം എന്നതാണ് പുതിയ നിബന്ധന. യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വിസ മാറാമെന്ന നിയമമാണ് ഇതോടെ ഒഴിവായത്.
പുതിയ തീരുമാനം വന്നതോടെ വിസ പുതുക്കണമെങ്കിലോ മറ്റു വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടേണ്ടി വരും. വിസിറ്റ് വിസയിലുള്ളവർ യു.എ.ഇയിൽ നിന്നുകൊണ്ട്തന്നെ അധിക തുക നൽകി വിസ പുതുക്കിയിരുന്നു. ഇത് പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ഈ സംവിധാനം ഇല്ലാതാകുന്നതോടെ വിമാന മാർഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്സിറ്റ് അടിച്ച്തിരികെയെത്തി വിസ പുതുക്കേണ്ടി വരും. ഒമാനിൽ പോയി എക്സിറ്റ് അടിച്ച് മടങ്ങിയെത്താൻ പലരും നിർബന്ധിതരാകും.
ദുബൈയുടെ വിസിറ്റ് വിസയുള്ളവർക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ വിസ പുതുക്കാം. എന്നാൽ നല്ലൊരു തുക നൽകേണ്ടി വരും. എന്നാൽ ഷാർജ, അബൂദബി എമിറേറ്റുകളിലാണ് നിർദേശം പ്രാബല്യത്തിൽ വന്നത്. ദുബൈയിൽ നിലവിലെ സ്ഥിതി തന്നെ തുടരാനാണ് സാധ്യത. ദുബൈയിൽ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നിട്ടില്ല.അതേസമയം, തൊഴിലുടമകളുടെ അവകാശങ്ങൾ ഹനിക്കാതെയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും യുഎഇ തൊഴിൽ നിയമം പരിഷ്കരിച്ചിരുന്നു. അപരിമിതമായ കരാറുകള്‍ നിര്‍ത്തലാക്കല്‍, വിവേചന വിരുദ്ധ സംരക്ഷണം, ഫ്‌ളെക്‌സി ടൈം, പാര്‍ട്ട് ടൈം, സപ്ലിമെന്ററി ലീവ് തുടങ്ങിയവയിരുന്നു പ്രധാന മാറ്റങ്ങൾ.
https://www.facebook.com/Malayalivartha



























