യുഎഇയ്ക്ക് പിന്നാലെ സൗദിയിലും നിർണായകം, രാജ്യത്തെ 10 സ്ഥലങ്ങളില്‍ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്, മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യത...!

യുഎഇയ്ക്ക് പിന്നാലെ സൗദിയിലും കാലാവസ്ഥ മാറ്റം രൂക്ഷമായി തുടരുകയാണ്. സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും മഴയും മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ 10 സ്ഥലങ്ങളില്‍ ഈയാഴ്ച കാലാവസ്ഥ വ്യതിയാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖല, ഹായില്‍ എന്നിവയടക്കം ഇതിൽ ഉൾപ്പെടുന്നുണ്ട്.
മക്ക, മദീന, അല്‍ബഹ, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലും മഞ്ഞുവീഴ്ചയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജിദ്ദയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ മഴ ഈ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമാകാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വക്താവ് വ്യക്തമാക്കി.
സൗദിയില്‍ കഴിഞ്ഞ ആഴ്ചയും പല പ്രദേങ്ങളില്‍ മഴ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് സൗദിയിലെ ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെക്കന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മജാരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയില്‍ നിന്നും പുറത്തെടുത്തത്. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു..
അതുപോലെ യുഎഇയിൽ കലാവസ്ഥ മാറ്റം സംഭവിക്കാൻ പോകുകയാണ്. രാജ്യത്ത് നേരത്തെ മൂടൽമഞ്ഞ് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. എന്നാൽ ഈ മാസം 22 ന് പ്രാദേശിക സമയം പുലർച്ചെ 1:48 മുതൽ രാജ്യത്ത് ശൈത്യകാലം ആരംഭിക്കുമെന്നാണ് അറിയിപ്പ്. യുഎഇയിലെ അസ്‌ട്രോണമി സൊസൈറ്റിയണ് ഇക്കാര്യം അറിയിച്ചത്. ശൈത്യകാലത്തിന്റെ തുടക്കത്തിൽ കുറഞ്ഞ താപനില 12 ഡിഗ്രിയും കൂടിയ താപനില 25 ഡിഗ്രിയുമായിരിക്കും.
ഫെബ്രുവരി പകുതിയോടെ ഇത് 15 ഡിഗ്രിയിലേക്കും 28 ഡിഗ്രിയിലേക്കും താഴാനാണ് സാധ്യത. സീസണിന്റെ അവസാനത്തോടെ, താപനില വീണ്ടും ഉയരും. രാജ്യത്തെ ന്യൂസ് ഏജൻസിയായ WAMന് നൽകിയ പ്രസ്താവനയിലാണ് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ഇക്കാര്യങ്ങൾ അറിയിച്ചത്. മാർച്ച് 20 വരെയാണ് യുഎഇയിൽ ശൈത്യകാലം നീണ്ടുനിൽക്കുക.
അറേബ്യന്‍ പെനിന്‍സുല മേഖലയില്‍ ഈ സമയത്ത് ശൈത്യകാലം അതിന്റെ ഉച്ചസ്ഥായിയിലെത്തും. പ്രത്യേകിച്ച് ഡിസംബര്‍ പകുതി മുതല്‍ ഫെബ്രുവരി പകുതി വരെ. തീരപ്രദേശങ്ങളില്‍ കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും മരുഭൂമിയിലും പര്‍വതപ്രദേശങ്ങളിലും 10 ഡിഗ്രി സെല്‍ഷ്യസിലും താഴെയുമായിരിക്കുമെന്ന് ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു.
സീസണിന്റെ അവസാനത്തോടെ താപനില വീണ്ടും ഉയരുകയും 32 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുകയും ചെയ്യും. ജനുവരി ആദ്യം മുതല്‍ ഫെബ്രുവരി അവസാനം വരെ ശക്തമായ കാറ്റ് വീശിയേക്കും. ഈ സമയത്ത് കടല്‍ പ്രക്ഷഭുബ്ധമാകും. ശരാശരി 80 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വര്‍ഷത്തിലെ മൊത്തം മഴയെക്കാള്‍ 75% കൂടുതലായിരിക്കും.
https://www.facebook.com/Malayalivartha



























