എല്ലാം മാറ്റിമറിച്ച് സൗദിയുടെ നീക്കം, ഇന്ത്യക്കാരെ തള്ളി...സന്ദര്‍ശന വിസയില്‍ എത്തിയ ശേഷം ജോലി ചെയ്യാന്‍ ഈ രണ്ട് രാജ്യക്കാർക്ക് അനുമതി

സൗദി അറേബ്യയിൽ സന്ദർശക വിസ നടപടികൾ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. നിരവധി പ്രവാസികളാണ് സന്ദർശന വിസ ഈ വിസ പ്രയോചനപ്പെടുത്തി രാജ്യത്തേക്കെത്തി തൊഴിലന്വേഷിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോൾ സന്ദര്‍ശന വിസയില്‍ എത്തിയ ശേഷവും ജോലി ചെയ്യാന്‍ അനുമതിയുള്ളത് ഏതൊക്കെ രാജ്യക്കാർക്കാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൗദി.
രണ്ടേ രണ്ട് രാജ്യക്കാർക്കാണ് ഇതിനുള്ള അവസരമൊക്കിയിട്ടുള്ള ഇന്ത്യക്കാരെ പൂർണ്ണമായും തള്ളിക്കൊണ്ട് യെമനികള്‍ക്കും സിറിയന്‍ പൗരന്മാര്‍ക്കും മാത്രമാണ് ഇതിനുള്ള അവസരം.ഈ രാജ്യക്കാർക്ക് മാത്രമേ സന്ദര്‍ശന വിസയില്‍ എത്തിയ ശേഷവും ജോലി ചെയ്യാന്‍ അനുമതിയുള്ളതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍ താമസിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമാനുസൃതം തന്നെ ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന അജീര്‍ പെര്‍മിറ്റ് യെമനികള്‍ക്കും സിറിയന്‍ പൗരന്മാര്‍ക്കും മാത്രമേ അനുവദിക്കൂ എന്നാണ് അധികൃതര്‍ വിശദമാക്കിയിരിക്കുന്നത്.
സ്വകാര്യ മേഖലയില്‍ ജോലിയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന, യെമനികളും സിറിയക്കാരും അല്ലാത്ത എല്ലാ വിദേശികളം അതത് സ്ഥാപനങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് നിയമാനുസൃതം താമസിക്കുന്നവര്‍ ആയിരിക്കണം.സൗദി അറേബ്യയിലെ വിദേശികള്‍ക്ക് സ്വന്തം സ്വന്തം തൊഴിലുടമയ്ക്ക് വേണ്ടിയല്ലാതെ നിശ്ചിത സ്ഥാപനങ്ങളില്‍ ഒരു നിര്‍ണിത കാലത്തേക്ക് ജോലി ചെയ്യാന്‍ നിയമാനുസൃതം തന്നെ അനുമതി നല്‍കുന്നതിനുള്ള സംവിധാനമാണ് അജീര്‍ പദ്ധതി.
തൊഴിലാളികളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അവരെ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും രാജ്യത്തെ സ്വകാര്യ മേഖലയില്‍ താത്കാലിക ജോലി വ്യവസ്ഥാപിതമാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് പ്രകാരം എതെങ്കിലും ഒരു സ്ഥാപനത്തില്‍ അധികമായുള്ള ജീവനക്കാരെ താത്കാലികമായി മറ്റ് സ്ഥാപനങ്ങള്‍ക്ക് നിയമവിധേയമായിത്തന്നെ ഉപയോഗപ്പെടുത്താന്‍ അജീര്‍ പദ്ധതി അനുവദിക്കുന്നു. തൊഴിലാളികളെ ആവശ്യമായി വരുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്ന് അവരെ പുതിയ വിസയില്‍ റിക്രൂട്ട് ചെയ്യുന്നതിന് പകരം രാജ്യത്തെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ അധികമായുള്ള ജീവനക്കാരെ താത്കാലികമായി നിയമാനുസൃതം ഉപയോഗപ്പെടുത്താന്‍ അനുവദിക്കുന്നുവെന്നതാണ് പ്രധാന സവിശേഷത.
അതേസമയം സൗദിയിൽ ഇഖാമയും താമസരേഖയുമുള്ള പ്രവാസിക്ക് ഭാര്യയേയും മക്കളേയും സ്വന്തം മാതാപിതാക്കളേയും ഭാര്യയുടെ മാതാപിതാക്കളേയും മാത്രമായിരുന്നു സന്ദർശക വീസയിൽ കൊണ്ടുവരാന്‍ സാധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതിലെല്ലാം അടിമുടി മാറ്റമാണ് വരുത്തിയത്. വിദേശികൾക്ക് ഇനി അവരുടെ കൂടുതൽ ബന്ധുക്കളെ സന്ദർശക വീസയിൽ സൗദിയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകി.
നേരത്തെ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യമന്ത്രാലയം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി സന്ദർശക വീസയിൽ കൊണ്ടുവരാവുന്നവരുടെ ലിസ്റ്റ് കൂടുതൽ വിപുലമാക്കിയിരിക്കുയാണ്.
പുതിയ ലിസ്റ്റ് പ്രകരം മാതൃസഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദരി, പിതാമഹൻ, മാതാമഹൻ, പേരമകൻ, പേരമകൾ, സഹോദരി, സഹോദരന്റെ മകൻ, സഹോദരന്റെ മകൾ, സഹോദരിയുടെ മകൻ, സഹോദരിയുടെ മകൾ എന്നീ വിഭാഗങ്ങളെ കൂടിയാണ് പുതുതായി ഉൾപ്പെടുത്തിയത്. നേരത്തെ മാതാപിതാക്കൾ, ഭാര്യ, മക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭാഗങ്ങൾ മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളു.
പുതിയ നടപടിയിലൂടെ വിദേശികൾക്ക് ഇനി അവരുടെ കൂടുതൽ ബന്ധുക്കളെ സൗദിയിലേക്ക് കൊണ്ടുവരാൽ സാധിക്കും. ഇത്തവണ നാട്ടിൽ സ്കൂൾ അവധിക്കാലവും റമസാനും അടുപ്പിച്ചു വരുന്നതിനാൽ സൗദിയിലേക്കു പുതിയ വീസ നിയമം പ്രയോജനപ്പെടുത്തി എത്തുന്ന കുടുംബങ്ങളുടേയും സന്ദർശകരുടെയും എണ്ണം വർധിക്കുമെന്നും കരുതാം.
https://www.facebook.com/Malayalivartha






















