മസാജ് സെന്ററിൽ പോയ യുവാവിന് ഒറ്റയടിയ്ക്ക് നഷ്ടമായത് 50,000 ദിർഹം; എല്ലാത്തിനും കാരണമായത് ഫേസ്ബുക്ക് പരസ്യം; ദുബായിൽ സംഭവിച്ചത്!

സമൂഹ മാധ്യമത്തിൽ വ്യാജ മസാജ് സെന്ററിന്റെ പരസ്യം നൽകി ആളുകളെ തങ്ങളുടെ കേന്ദ്രത്തിലെത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം വീണ്ടും ദുബായിൽ .. ഇത്തവണ മസാജ് സെന്ററിലെത്തിയ യുവാവിന് നഷ്ടമായത് 5000 ദിർഹമാണ് .ഫെയ്‌സ് ബുക്കിലെ പരസ്യം കണ്ടാണ് ഇയാൾ മസാജ് സെന്ററിലെത്തിയത് ഒരു സ്ത്രീ ഉൾപ്പെടെ നാലംഗ സംഘം യുവാവിനെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും കണ്ടെത്തി. നേരത്തെയും ഇത്തരം സംഭവങ്ങൾ ദുബായിൽ റിപ്പോർട്ട് ചെയ്തിരുന്നു.
സംഘാംഗങ്ങളിൽ ഒരാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. അവിടെ നിന്ന് ദുബായ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇയാൾക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. മറ്റുള്ളവരെ പിടികൂടാനായിട്ടില്ലെങ്കിലും ഇവരുട അസാന്നിധ്യത്തിലും ശിക്ഷ വിധിച്ചു. മോഷ്ടിച്ച തുക ഒരുമിച്ച് തിരികെ നൽകാനും കോടതി ഉത്തരവിട്ടു.
ഫെയ്സ്ബുക്കിൽ പരസ്യം കണ്ട് യുവാവ് കേന്ദ്രവുമായി ബന്ധപ്പെട്ട് അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുകയായിരുന്നു. 'ഉടമ' അയാൾക്ക് മസാജ് പാർലർ സ്ഥിതി ചെയ്യുന്ന വിലാസവും കെട്ടിട നമ്പറും അയച്ചുകൊടുത്തു. പറഞ്ഞ സമയത്തു തന്നെ എത്തി ഒരു ആഫ്രിക്കൻ യുവതിയെ കണ്ടു. അപ്പാർട്ട്‌മെന്റിൽ കയറിയ ഉടൻ തന്നെ മൂന്ന് പേർ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇത് കണ്ട് താൻ അമ്പരന്നുപോയെന്നുമായിരുന്നു യുവാവ് മൊഴി നൽകിയത്.
പണവും ബാങ്ക് കാർഡും അവർക്ക് കൈമാറാൻ നിർബന്ധിച്ചു. ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അവർ തന്നെ ആക്രമിക്കുകയും വസ്ത്രങ്ങൾ അഴിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ ബാങ്ക് കാർഡും രഹസ്യ നമ്പറുകളും പിടിച്ചെടുത്ത് അക്കൗണ്ടിൽ നിന്ന് 50,000 ദിർഹം പിൻവലിച്ചു. പിന്നീട് ഇയാളെ വ്യാജ കേന്ദ്രത്തിനുള്ളിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ രണ്ട് പേരെ അന്വേഷണ സംഘത്തിന് തിരിച്ചറിയാൻ കഴിഞ്ഞു. അവരിൽ ഒരാളെ അറസ്റ്റ് ചെയ്തു. തന്റെ സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെയാണ് കുറ്റം ചെയ്തതെന്നും പ്രതി സമ്മതിച്ചു. ഇടപാടിന്റെ ഭാഗമായി 3,500 ദിർഹം ലഭിച്ചതായും ഇയാൾ സമ്മതിച്ചു.
യൂറോപ്യൻ പൗരനാണ് മർദിക്കപ്പെട്ടത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം എടുപ്പിച്ചത്. . ദുബായിൽ ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായ സാഹചര്യത്തിൽ പ്രവാസികൾ ഉൾപ്പടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു .ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളുടെ നിജ സ്ഥിതി മനസ്സിലാക്കാതെ ഇത്തരം സാഹചര്യങ്ങളിൽ ചെന്നുപെടാതിരിക്കാൻ പ്രവാസികൾ ശ്രദ്ധിക്കൂ
https://www.facebook.com/Malayalivartha























