ഇരുചെവിയറിയാതെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി നാടുവിട്ടു, 17 വര്‍ഷത്തിന് ശേഷം മലയാളിക്ക് ഗൾഫിൽ പിടിവീണു, തൂക്കിയെടുക്കാൻ കേരള പൊലീസ് സൗദിയിൽ

കുറ്റകൃത്യം ചെയ്തിട്ട് നാടുവിട്ടാൽ പിടിക്കപ്പെടില്ല എന്ന മിഥ്യധാരണവെച്ച് പുലർത്തുന്നവരുണ്ട്. എന്നാൽ വർഷങ്ങൾ എത്ര പിന്നിട്ടാലും അതിനി ഇപ്പോൾ ഏത് രാജ്യത്തേക്ക് കടന്നാലും കണ്ടെത്തി തക്കതായ ശിക്ഷ കൊടുത്തിരിക്കും. അത്തരമൊരു സംഭവമാണ് പുറത്തുവരുന്നത്. കേരളത്തില്‍ കൊലപാതകം നടത്തി മുങ്ങിയ മലയാളിയെ 17 വര്‍ഷത്തിന് ശേഷം സൗദി പൊലീസിന്റെ പിടിയായിരിക്കുകയാണ്.
വയനാട്ടിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിയെ നാട്ടിലേയ്ക്ക് കോണ്ടുപോകാന്‍ കേരള പൊലീസ് സംഘം റിയാദിലെത്തി.2006ലായിരുന്നു കൊലപാതകം നടന്നത്. വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനിയിലെ അബ്ദുല്‍ കരീം (52) നെ പ്രതിയായ മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫ കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ഈ ക്രൂര കൃത്യത്തിന്
ശേഷം പൊലീസിനെ വെട്ടിച്ച് പ്രതി ഗൾഫിലേക്ക് കടക്കുകയായിരുന്നു. കേരള പൊലീസ് പ്രതിയെ പിടികൂടാൻ ഇന്റർ പോളിന്റെ സഹായം തേടിയിരുന്നു. ലഭിക്കുന്ന വിവരമനുസരിച്ച് ഇയാൾ ഖത്തറിൽ ഒളിച്ചുകഴിയുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് പ്രതിയെ പിടികൂടാനായി ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ഉംറ നിർവഹിക്കാനോ മറ്റെോ റോഡ് മാർഗം സൗദി അറേബ്യയിലേക്ക് കടക്കാനെത്തിയ ഇയാളെ സൽവ അതിർത്തി പോസ്റ്റിൽ വെച്ച് സൗദി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന സൽവയിലെ ജയിലിൽ അടയ്ക്കുകയും ചെയ്തു. ഇയാള്‍ അറസ്റ്റിലായ വിവരം സൗദി അധികൃര്‍ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം വഴി കേരള പൊലീസിനെ അറിയിച്ചു. പക്ഷേ നടപടിക്രമങ്ങൾ പൂർത്തിയാക്കാന് മാസങ്ങള്‍ എടുത്തു.
ശേഷം പ്രതിയെ കേരളത്തില്‍ എത്തിക്കാനായി മൂന്നംഗ ക്രൈബ്രാഞ്ച് സംഘത്തെ ഡി.ജി.പി അനിൽകാന്ത് നിയോഗിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ക്രൈംബ്രാഞ്ച് എസ്പി കെ. മോതീൻകുട്ടി, ഇൻസ്‌പെക്ടർ ടി. ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത് പ്രഭാകർ എന്നിവരടങ്ങുന്ന സംഘം ഈ മാസം അഞ്ചിന് റിയാദിലെത്തി. സൗദി അധികൃതരുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ സംഘം പൂർത്തിയാക്കി.
റിയാദ് മലസിലെ ഡിപ്പോർട്ടേഷൻ (തർഹീൽ) സെന്ററിൽ കഴിയുന്ന പ്രതിയുമായി ശനിയാഴ്ച വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കാനാണ് പൊലീസ് സംഘത്തിന്റെ തീരുമാനം. ഞായറാഴ്ച പുലർച്ചെ 7.15ന് പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും.
ദീർഘകാലം വിദേശത്ത് ഒളിച്ചുകഴിഞ്ഞ ഇയാള്‍ ഒരുതവണ നേപ്പാൾ വഴി നാട്ടിൽ എത്തുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്‍തിരുന്നു. ഇത് സംബന്ധിച്ചു അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പിന്നാലെയാണ് ഏതാനും വർഷം മുമ്പ് ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കിയത്. ഇതിനിടെ പ്രതി നാട്ടിലെത്തിയപ്പോൾ കഞ്ചാവ് കേസിലും പ്രതിയായിരുന്നു. ആ കേസിലും പിടികിട്ടാപ്പുള്ളിയാണ്.
https://www.facebook.com/Malayalivartha























