യുഎഇ ആഘോഷ തിമർപ്പിൽ....! ഷെയ്ക്ക് ഹംദാന്റെ മകനൊരുക്കിയ ആ പിറന്നാൾ സമ്മാനം ഞെട്ടിച്ചു, മനസ് നിറയ്ക്കുന്ന ആ വീഡിയോ, ആശംസകളേകി പ്രവാസികളും

യുഎഇയുടെ കരുത്തായ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് കഴിഞ്ഞ ദിവസമാണ് 62 ആം പിറന്നാൾ ആഘോഷിച്ചത്. പൗരന്മാരോടും പ്രവാസികളോടും അനുകമ്പയോടെ പെരുമാറുന്ന ഭരണാധികാരിയാണ് അദ്ദേഹം. അതിനാൽ തന്നെ പൗരൻമാരും പ്രവാസികളും സർക്കാർ സ്ഥാപനങ്ങളും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളുമടക്കം അദ്ദേഹത്തിന് ആശംസകൾ നേർന്നു.
യുഎഇ ജനതയുടെ നേതാവിന് സോഷ്യൽ മീഡിയയിലും ആശംസ പ്രവാഹമായിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രസിഡന്റിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിരുന്നു. വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്. മക്തൂമിന്റെ മകൻ റാഷിദ് ഷെയ്ഖ് മുഹമ്മദിന്റെ ചിത്രത്തിന് നേരെ നടക്കുന്നതും അതിൽ ചുംബിക്കുന്നതുമായ ഇൻസ്റ്റഗ്രാം വിഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
ഷെയ്ഖ് ഹംദാന്റെ ഇരട്ടകുട്ടികളിൽ ഒരാളാണ് റാഷിദ്. വീഡിയോയില്‍ ഷെയ്ഖ് ഹംദാൻ നന്ദി എന്നു പറയുന്നത് കേൾക്കാം. എന്നാൽ കുഞ്ഞ് റാഷിദിനാകട്ടെ ഒരു തവണ ഉമ്മ വച്ച് മതിയായില്ല. അവൻ വീണ്ടും ചിത്രത്തിന് ഉമ്മ വയ്ക്കുന്നത് വീഡിയോയിൽ നമ്മൾക്ക് കാണാൻ സാധിക്കും. പരേതനായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂന്നാമത്തെ മകനാണ് ഷെയ്ഖ് സായിദ്. പിതാവിന്റെയും മാതാവ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്കിന്റെയും നിരീക്ഷണത്തിലാണ് വളര്‍ന്നത്.
പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്ര സേവനങ്ങള്‍ക്കു ശേഷം രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റ ശേഷവും സാധാരണ ജനങ്ങള്‍ക്കിടയില്‍ നിന്ന് അദ്ദേഹം ഒട്ടും മാറിപ്പോയിട്ടില്ലെന്നാണ് അതിനു ശേഷമുള്ള വിവിധ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ പൗരന്‍മാരോടും പ്രവാസികളോടും ഏറെ അനുകമ്പയോടെയും സ്‌നേഹത്തോടെയും വര്‍ത്തിക്കുന്ന രാഷ്ട്രത്തലവന്‍ കൂടിയാണ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.
ഷെയ്ഖ് മുഹമ്മദിന് ആത്മവിശ്വാസത്തോടെ ഹെലികോപ്റ്റര്‍ പറത്താൻ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല. 1979-ല്‍ ഒരു മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം പരിശീലനം ലഭിച്ച ഒരു പൈലറ്റാണ് എന്നതാണ് വസ്തുത. ഹെലികോപ്റ്റര്‍ പറക്കലിനു പുറമേ, പാരാട്രൂപ്പുകളും അദ്ദേഹത്തിന് വഴങ്ങും. മാത്രമല്ല ഒരു ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുന്ന ശീലമാണ് ഷെയ്ഖ് മുഹമ്മദിന്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ദിവസം 18 മണിക്കൂറാണ് അദ്ദേഹം ജോലി ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ വാര്‍ഷിക അവധി ആഴ്ചയില്‍ കവിയാറില്ലെന്നും അദ്ദേഹം ഒരിക്കല്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha






















