നാട്ടിലേക്ക് പോകാനിരുന്ന ദിവസം കുഴഞ്ഞു വീണു, സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണപ്പെട്ടു

സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകാനിരുന്ന ദിവസം കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണപ്പെട്ടു. തൃശ്ശൂര്‍ പഴുവില്‍ സ്വദേശി അറയിലകത്ത് അബ്ദുറഹ്മാന്റെ മകന്‍ അന്‍ഷാദാണ് ദമ്മാമില്‍വെച്ച് മരണപ്പെട്ടത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. നാല് വർഷമായി സൗദിയിലുള്ള അൻഷാദ് നാട്ടിലേക്ക് പോകാനിരുന്ന ദിവസം റൂമിൽ കുഴഞ്ഞുവീണതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അസുഖ വിവരമറിഞ്ഞ് പിതാവ് നാട്ടില്‍ നിന്നും സൗദിയിലെത്തിയിരുന്നു. നാല് വര്‍ഷമായി ഖത്തീഫില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനായ അന്‍ഷാദിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാതാവ് - ഐഷ. പ്ലസ് വണ്‍ വിദ്യാർഥി അൻസിയ ഏക സഹോദരിയാണ്.
അതേസമയം സൗദിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം കൊല്ലോട് സ്വദേശി കുഴിവിള റോഡരികത്ത് വീട്ടിൽ വനജകുമാർ രഘുവരന്റെ (49) മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‍കരിച്ചത്. ഏഴുവർഷമായിരുന്നു അദ്ദേഹം നാട്ടിൽ പോയിട്ട്.
25 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം അല്‍ ഖുറയാത്തിലെ സനാഇയയില്‍ അലൂമിനിയംം ഫാബ്രിക്കേഷന്‍ വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്നു. സൗദി തലസ്ഥാനമായ റിയാദിൽനിന്ന് 1200 കിലോമീറ്ററകലെ വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിലെ സനാഇയ ഏരിയയിലെ താമസ സ്ഥലത്താണ് വനജകുമാർ രഘുവരന്‍ ഫെബ്രുവരി മൂന്നാം തീയ്യതി മരിച്ചത്.
https://www.facebook.com/Malayalivartha






















