എല്ലാം ഉടൻ അവസാനിക്കും.! കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം, മിനിമം വേതനം വർധിപ്പിക്കാൻ സാധ്യത

പ്രവാസികൾക്ക് വലിയ തിരിച്ചടിയെന്നോണമാണ് ഗൾഫ് രാഷ്ട്രങ്ങളുടെ ചില നടപടികൾ. അത്തരത്തിൽ കുവൈത്ത് ഭരണകൂടത്തിന്റെ അടുത്തിയടെയായുള്ള നീക്കങ്ങൾ സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തലവേദയാണ് ഉണ്ടാക്കുന്നത്. നിയമാനുസൃതമല്ലാതെ ലൈസന്‍സ് നേടിയവരെ കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ ഏകദേശം എട്ട് ലക്ഷത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണുള്ളത്. ഇതില്‍ നിയമവിരുദ്ധമായി ലൈസന്‍സ് നേടിയെന്ന് പരിശോധിച്ചു കണ്ടെത്തി റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചത്.
എന്നാൽ ഇപ്പോൾ അതിന് പിന്നാലെ കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ ചട്ടങ്ങൾ തയ്യാറാക്കിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുവൈത്തിൽ രണ്ടു വർഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാർ ശമ്പളവും ബിരുദവുമുള്ള പ്രവാസികൾക്കാണ് രാജ്യത്ത് ഡ്രൈവിങ് ലൈസൻസിനു അപേക്ഷിക്കാൻ അനുമതി. എന്നാൽ മിനിമം വേതനം ഉയർത്തുന്നതോടെ പലരുടേയും അവസരം നഷ്ടപ്പെടും. രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ചട്ടങ്ങൾ ട്രാഫിക് വിഭാഗത്തിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയത്. സർക്കാർ രൂപീകരണത്തിന് ശേഷം പുതിയ നിർദ്ദേശങ്ങൾ അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു.
ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നതാണ് പുതിയ വ്യവസ്ഥയിൽ പ്രധാനമായി പറയുന്നത്. ചില പ്രത്യേക തൊഴിലുകൾക്ക് മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കൂ എന്നും ചട്ടത്തിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.അതുപോലെ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചനകൾ.
അതിനിടെ രാജ്യത്ത് ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്കെതിരായ നടപടി തുടരുകയാണ്. ഡ്രൈവിംഗ് ലൈസന്‍സിന് അര്‍ഹമായ ജോലി തസ്തികയില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കുകയും പിന്നീട് ജോലി മാറുകയും ചെയ്ത പ്രവാസികളെ കേന്ദ്രീകരിച്ച് പരിശോധന പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പ്രവാസികളുടെ ലൈസൻസുകൾ റദ്ദാക്കി കഴിഞ്ഞു. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്തുള്ള യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസുകൾ സ്വമേധയാ റദ്ദാക്കപ്പെടും. ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ ഇത്തരക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















