രാത്രി വൈകിയും എത്തിയില്ല, സുഹൃത്തുക്കള്‍ നൽകിയ പരാതിക്ക് പിന്നാലെ റോഡരികില്‍ ആ നടുക്കുന്ന കാഴ്ച്ച, ദുബൈയില്‍ കാണാതായ മലയാളി യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

ദുബൈയില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടുംചാലില്‍ അബ്‍ദുല്‍ സലീമിന്റെയും സുഹറയുടെയും മകന്‍ ഫവാസ് (23) ആണ് മരിച്ചത്. ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിന് സമീപത്തെ റോഡരികില്‍ വാഹനത്തിന് അരികെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം ദുബൈ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. രാത്രി വൈകിയും താമസ സ്ഥലത്ത് ഫവാസ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫവാസിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയേണ്ടതുണ്ട്. പ്രത്യേകിച്ച് റോഡരിലികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അതിനാൽ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നതിലും വ്യക്തവരാനുണ്ട്.
മാത്രമല്ല കഴിഞ്ഞ മാസം സമാനമായ രീതിയിൽ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. മൂന്നര മാസം മുമ്പ് കാണാതായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീശനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് അമല്‍ സതീശിനെ ദുബായില്‍ നിന്ന് കാണാതായത്.
താമസിക്കുന്ന മുറിയില്‍നിന്ന് വൈകീട്ട് പുറത്തു പോയ അമല്‍ പിന്നീട് തിരികെ വന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ ദുബായ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ റാഷിദിയ ഭാഗത്ത് വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. റാഷിദിയയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ചനിലയയിലാണ് അമലിനെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















