യുഎഇയിൽ താപനില ഇനിയും കുത്തനെ ഉയരും, പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടി 2 തവണ ആ അപായ സൂചന...!
ഗൾഫ് രാജ്യങ്ങളെല്ലാം കടുത്ത വേനലിലേക്ക് കടന്നുകഴിഞ്ഞു. താപനില ഉയരുമെന്ന് കണക്കുകൂട്ടി ഇതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളും നേരത്തെ തന്നെ പല രാജ്യങ്ങളും തുടങ്ങിയിരുന്നു. പുറത്ത് പണിയെടുക്കുന്ന സാധാരണക്കാരയ പ്രവാസികൾക്കാണ് ഇതിന്റെ ബുദ്ധിമൂട്ട് ഏറെയും. അതിനാൽ പുറത്ത് പണിയെടുക്കുന്നതിനുള്ള സമയക്രമം ഉൾപ്പെടെ ഗൾഫ് രാഷ്ട്രങ്ങൾ ഉടൻ പുറപ്പെടുവിക്കും.യുഎഇയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കുറച്ചു ദിവസങ്ങളായി രണ്ട് തവണ 45 ഡിഗ്രി സെൽഷ്യസ് കടന്നു.
വരും ദിവസങ്ങളിൽ ഇത് കൂടിക്കൂടി വരുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച അൽ ദഫ്‌റയിൽ 46 ഡിഗ്രി സെൽഷ്യസ് ഉയർന്നപ്പോൾ, കഴിഞ്ഞ ദിവസം അൽ ഗെവീഫാത്തിൽ 47.1 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടു. 47 ഡിഗ്രിയാണ് ഇപ്പോൾ രേഖപ്പെടുത്തിയതിൽവെച്ച് ഏറ്റവും ഉയർന്ന താപനില.കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ, താപനില 45 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് രേഖപ്പെടുത്തിയത്. എന്നാൽ, തിങ്കളാഴ്ച താപനിലയിൽ കുറവുണ്ടായി.
താപനിലയിൽ 5ºസെൽഷ്യസ് മുതൽ 7ºസെൽഷ്യസ് വരെ കുറവുണ്ടായി. ഇത് ചൊവ്വാഴ്ച വരെ തുടരും. ബുധനാഴ്ച താപനില വീണ്ടും രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അതിന് ശേഷം വീണ്ടും രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുന്നതിനും യുഎഇ സാക്ഷ്യം വഹിക്കും. അടുത്ത രണ്ടു ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു.
പരമാവധി 36 ഡിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്നു. മുൻ ദിവസത്തെ അപേക്ഷിച്ച് ഗണ്യമായ കുറവാണിത്. അതുപോലെ, ദുബായിൽ താപനില കുറയും. മെർക്കുറി 37 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ആഴ്ച അവസാനത്തോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായി നാഷനൽ സെന്റർ ഓഫ് meteorologyലെ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.
അതേസമയം ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ചൂടേറുന്നു. അടുത്ത രണ്ടു ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 45 ഡിഗ്രി വരെ ഉയരും. തെക്ക് - വടക്ക് ബാതിന ഗവർണറേറ്റുകളിലാകും ചൂട് കൂടുതൽ അനുഭവപ്പെടുക. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ മധ്യാഹ്ന വിശ്രമ സമയം നേരത്തേ തന്നെ വേണമെന്നതാണ് പലരും ആവശ്യപ്പെടുന്നത്. മൂന്നു മാസത്തെ മധ്യാഹ്ന വിശ്രമ സമയം ജൂൺ ഒന്നു മുതലാണ് കഴിഞ്ഞ വർഷങ്ങളിൽ ആരംഭിച്ചിരുന്നത്. ഉച്ചക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമ വേളയുണ്ടാകുക.
എന്നാൽ കുവൈത്ത് വേനൽക്കാലത്തിലേക്ക് പ്രവേശിച്ചതായും ഇനിയുള്ള ദിവസങ്ങളിൽ പകൽ സമയങ്ങളിൽ താപനില 40 ഡിഗ്രിയിലേക്ക് ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. മേയ് മാസത്തിൽ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂൺ ആദ്യം മുതൽ ആഗസ്റ്റ് അവസാനം വരെ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടാറ്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്.
https://www.facebook.com/Malayalivartha