ഹജ്ജ് സീസണില്‍ ഹജ്ജ് ചെയ്യാനോ ഉംറ ചെയ്യാനോ അനുവാദമില്ല, ഈ വിസയിലുള്ളവർക്ക് സൗദിയുടെ കടുത്ത വിലക്ക്
ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് മുന്നറിയിപ്പുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഈ വിസയിലുള്ളവർക്ക് ഹജ്ജ് സീസണില്‍ ഹജ്ജ് ചെയ്യാനോ ഉംറ ചെയ്യാനോ അനുവാദമില്ലെന്നാണ് മന്ത്രാലയം വിശദമാക്കിയിരിക്കുന്നത്. അതിനാൽ നിയമങ്ങള്‍ പാലിക്കാന്‍ വിനോദസഞ്ചാരികളോടും സന്ദര്‍ശകരോടും മന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുകയാണ്. 90 ദിവസത്തെ ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് ഉംറ ചെയ്യാന്‍ മാത്രമേ അനുമതിയുള്ളു. പക്ഷേ ഹജ്ജ് സീസണില്‍ ഉംറക്കും അനുമതിയുണ്ടാവില്ല.
രാജ്യത്തെ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ടൂറിസ്റ്റ് വിസയിലുള്ളവരെ ഹജ്ജ് ചെയ്യുന്നതില്‍ നിന്ന് തടയുന്നുണ്ട്. കൂടാതെ ഹജ്ജ് സീസണില്‍ ഉംറ ചെയ്യുന്നതില്‍ നിന്നുകൂടി തടയുന്നുണ്ട്. നിയമങ്ങള്‍ ലംഘിക്കാതിരിക്കാന്‍ സന്ദര്‍ശന വിസയുടെ കാലാവധി കഴിയുന്നതോടെ രാജ്യം വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. വിശുദ്ധ ഹജ്ജ് ജൂണ്‍ 26 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഹജ്ജിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചാലായിരിക്കും ഹജ്ജ് കര്‍മ്മത്തിന്റെ ദിവസങ്ങള്‍ കണക്കാക്കുക.
അതേസമയം ഈ മാസം 21ന് മുന്‍പ് ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ നിന്നും തിരികെ പോകണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ഹജജ് തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങും മുന്‍പ് ഉംറ തീര്‍ത്ഥാടകരെ സൗദിയില്‍നിന്നും തിരിച്ചയക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.നിശ്ചിത സമയത്തിനുള്ളില്‍ സൗദിയില്‍ നിന്നും തിരികെ പോകത്തവകരെ അനധികൃത താമസക്കാരായി കണക്കാക്കും.
ഈ വര്‍ഷത്തെ ഹജജ് തീര്‍ഥാടന സീസണിനായുള്ള തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. സാധാരണയായി ഹജജ് തീര്‍ത്ഥാടകര്‍ എത്തുന്നതിനുമുമ്പ് ഉംറ തീര്‍ഥാടകര്‍ മടങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പതിവുണ്ട്. വിദേശ ഉംറ തീര്‍ഥാടകര്‍ യഥാസമയം തിരികെ പോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അതാത് ഉംറ സേവന കമ്പനികളുടെ ബാധ്യതയാണ്.
https://www.facebook.com/Malayalivartha