പ്രവാസിയായ ഭർത്താവിന്...കുഞ്ഞിനെ ഏൽപ്പിച്ച് കാമുകനൊപ്പം ഭാര്യയുടെ മുങ്ങൽ, കുഞ്ഞിന്റെ പാസ്പോർട്ട് കൈമാറാൻ യുവതി സമ്മതിച്ചതായി റിപ്പോർട്ടുകൾ, പാസ്പോർട്ട് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ രണ്ടര വയസുകാരിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു

ദുബൈയിൽ എത്തി കുഞ്ഞിനെ പ്രവാസിയായ ഭർത്താവിനെ ഏൽപ്പിച്ച് ഭാര്യ കാമുകനൊപ്പം പോയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നാദാപുരം സ്വദേശിനി ആണ് രണ്ടര വയസുള്ള കുഞ്ഞിനേയും ഭർത്താവായ ഷെരീഫിനേയും ഉപേക്ഷിച്ച് ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകമായ ഫയാസ് എന്ന ചെറുപ്പക്കാരനൊപ്പം പോയത്. ദുബൈ വിമാനത്താവളത്തിലുണ്ടായ നാടകീയമായ ഈ സംഭവത്തിന്റെ വീഡിയോ സഹികം ഭർത്താവായ ഷെരീഫ് തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഈ സംഭവത്തിൽ ഇപ്പോൾ നിർണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
കുട്ടിയുടെ പാസ്പോർട്ടുമായി യുവതി പോയതിനാൽ കുട്ടിയെ നാട്ടിൽ എത്തിക്കാനോ, ബാച്ചിലർ മുറിയിൽ കഴിയുന്ന ഷെരീഫിന് കുട്ടിയെ ഒപ്പം താമസിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലുമായിരുന്നു. കുട്ടിയുടെ പാസ്പോർട്ട് കിട്ടാനായി സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി നടത്തിയ ഇടപെടൽ ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്. കുഞ്ഞിന്റെ പാസ്പോർട്ട് കൈമാറാൻ യുവതി സമ്മതിച്ചതായാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് പങ്കുവെച്ചിരുന്നു. ഞാനുൾപ്പെടെയുള്ള ലീഗൽ ടീം വലിയൊരു പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭർതൃമതിയായ നാദാപുരം സ്വദേശിനി, പരിചയക്കാരൻ നൽകിയ വിസയിൽ രണ്ടരവയസ്സുള്ള കുട്ടിയേയും കൊണ്ട് ദുബായിൽ എത്തി കുട്ടിയെ ഭർത്താവിന്റെ കയ്യിൽ ഏല്പിച്ചു പരിചയക്കാരനോടൊപ്പം പോയിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ഇരുവരുടെയും പരിചയം. എന്നായിരുന്നു അദ്ദേഹം ഫെയ്സ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നത്. ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ഗൾഫ് മലയാളികൾ നടത്തിയത്
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. അവൾ ആ കുഞ്ഞിനെ പോലും ഓർത്തില്ലല്ലോ. കുഞ്ഞിനെ ഇനി എന്ത് കാരണവശാലും അവൾക്ക് വിട്ടു കൊടുക്കരുത് തുടങ്ങി വളരെ രൂക്ഷമായ വിമർശനങ്ങളാണ് യുവതിക്ക് നേരെ സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് കാമുകൻ നൽകിയ വിസയിൽ ഗൾഫിലെത്തിയ യുവതി കുഞ്ഞിനെ ഭർത്താവിനെ ഏർപ്പിച്ച് എല്ലാവരുടേയും കൺമുന്നിലൂടെ ദുബൈ വിമാനത്താവളത്തിൽ നിന്ന് യുവാവിനൊപ്പം പോയത്. ഇത് ഫോണിൽ പകർത്തിയ ഭർത്താവായ ഷരീഫ് കുട്ടി തന്റെ കയ്യിൽ സുരക്ഷിതയാണെന്നും, വിഡിയോയിൽ പറയുന്നുണ്ട്. കാമുകനുമായി നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന യാത്ര ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും വീഡിയോയിൽ കാണാം.
രണ്ട് മാസം മുമ്പ് ഭാര്യയുടെ ഉമ്മ തന്നെയാണ് ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് വിളിച്ചു പറഞ്ഞതെന്ന് ഷെരീഫ് പറയുന്നു. കൂടുതൽ സമയവും ഭാര്യ സുഹൃത്തുമായി ഫോണിൽ സംസാരിച്ചിരിക്കും. കുട്ടിയെ ഭാര്യ കുറച്ച് കാലമായി ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു- ഷെരീഫ് ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 4 വർഷമായി. നഴ്‌സിംഗിന് യുവതിയെ പഠിപ്പിച്ചതും ഭർത്താവ് തന്നെയാണ്.
കുഞ്ഞിന് സംസാരത്തിൽ ചെറിയ വിക്കൽ അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ കൺസൾട്ട് ചെയ്തിരുന്നു. കുഞ്ഞ് ഒരുപാട് ആശങ്കയിലായതുകൊണ്ടാണ് അങ്ങനെ ഒരു അവസ്ഥയുണ്ടയുണ്ടായത് എന്ന് ഡോക്ടർ പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് വന്നാലും ഭാര്യ കുഞ്ഞിന്റെ ശ്രദ്ധിക്കാതെ ഫോണിൽ ചാറ്റിൽ മുഴുകി ഇരിക്കുമെന്ന് ഭാര്യയുടെ മാതാവ് ഷെരീഫിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നാട്ടില്‍ ചെന്നപ്പോള്‍ ഭാര്യയുമായും അവരുടെ സുഹൃത്തുമായും സംസാരിച്ചു. തനിക്ക് ഒരു കുഞ്ഞുള്ളതാണെന്നും ഇതില്‍ നിന്നും പിന്മാറണമെന്നും താന്‍ പറഞ്ഞതായും ഷെരീഫ് പറഞ്ഞു. എന്തായാലും കുഞ്ഞിന്റെ പാസ്പോർട്ടെങ്കിലും തിരിച്ചു കിട്ടുമെന്ന ആശ്വാസത്തിലാണ് ഷെരീഫ്.
https://www.facebook.com/Malayalivartha























