ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന് യന്ത്ര തകരാർ, എല്ലാം യാത്രക്കാരേയും വിമാനത്തിൽ നിന്ന് തിരിച്ചിറക്കി, കരിപ്പൂർ - ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു....!

യാത്രക്കാർക്ക് തലവേദയായി മാറിയിരിക്കുകയാണ് എയർ ഇന്ത്യാ എക്സ്പ്രസ്. സാങ്കേതിക തകരാർ, വിമാനം വൈകിപ്പുറപ്പെടൽ എന്നിവയുടെ പേരിൽ ദിനംപ്രതി പഴി കേൾക്കേണ്ട അവസ്ഥയിലാണ് എയർ ഇന്ത്യാ എക്സ്പ്രസ്. അടുത്തിടെയായി ഈ ഒരു സമീപനം തന്നെയാണ് വിമാനക്കമ്പനിയിൽ നിന്നും യാത്രക്കാർക്ക് ഉണ്ടാകുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രശ്നമല്ല. ഇതിൽ അധികൃതർ ഒരു പരിഹാരം കണ്ടെത്താത്തതിനാൽ യാത്രക്കാർ നിരവധി തവണ പ്രതിഷേധം ഉയർത്തിയതാണ്.
എന്നാൽ ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്. ഇപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുകയാണ്. ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ട കരിപ്പൂർ - ദുബായ് എയർ ഇന്ത്യ എക്സ്പ്രസാണ് വൈകുന്നത്. യന്ത്ര തകരാർ കാരണമെന്നാണ് വിമാനം പുറപ്പെടാൻ വൈകുന്നതിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം. രാവിലെ 8.30 യോടെ യാത്രക്കാര വിമാനത്തിൽ കയറ്റിയെങ്കിലും 11 മണിയോടെ എല്ലാം യാത്രക്കാരേയും വിമാനത്തിൽ നിന്ന് തിരിച്ചിറക്കുകയായിരുന്നു.
വിമാനത്താവളത്തിൽ കുട്ടികൾ ഉൾപ്പടെ 180 ഓളം യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. തകരാർ പരിഹരിച്ച ശേഷം ഇതേ വിമാനത്തിൽ യാത്രക്കാരെ തിരുവനന്തപുരത്ത് എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നാണ് വിവരം. ഇവിടെ നിന്ന് ദുബൈലേക്കുള്ള യാത്രയ്ക്ക് വിമാനം സജീകരിച്ചിട്ടുണ്ടോ എന്നുള്ള മറ്റ് വിശദീകരണമൊന്നും തന്നെ എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ കൃത്യമായി നൽകിയിട്ടില്ല.
ഈ ആഴ്ച്ച ഇത് രണ്ടാമത്തെ തവണയാണ് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ സാങ്കേതിക തകരാറിന്റെ പേരിൽ യാത്ര മുടങ്ങുന്നത്.
23ന് യന്ത്രത്തകരാറിനെ തുടർന്ന് കോഴിക്കോട് നിന്ന് ദുബൈയിലേക്ക് രാവിലെ 8.30ന് പുറപ്പടേണ്ടിയിരുന്ന ഇതേ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. മുഴുവൻ യാത്രക്കാരുടെയും എമിഗ്രേഷൻ പൂർത്തിയാക്കിയ ശേഷം ബോർഡിങ്ങിന് പ്രവേശിക്കാനുള്ള അറിയിപ്പ് കിട്ടിയ ശേഷമാണ് വിമാനത്തിന് യന്ത്രത്തകരാറുള്ളതായി യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചത്.
എയർപോർട്ട് റൺവേ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ അടച്ചിടുന്നതിനാൽ ആറുമണിക്ക് ശേഷം ഇതേ വിമാനത്തിന്റെ തകരാർ പരിഹരിച്ച് അതിൽ കയറ്റി വിടുകയോ വൈകുന്നേരം ഏഴിനുള്ള വിമാനത്തിൽ ദുബൈയിലേക്ക് കയറ്റി വിടുകയോ ചെയ്യുമെന്ന് ഡെപ്യൂട്ടി മാനേജർ നേരിട്ടെത്തി യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
യു.എ.ഇയിൽ വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ നിരവധി സ്ത്രീകളും കുട്ടികളുമാണ് വിമാനത്തിൽ പുറപ്പെടാനുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha