ഓണാഘോഷം കഴിഞ്ഞ് മടക്കം, ബഹ്റൈനിൽ മലയാളികളടക്കം സഞ്ചരിച്ച വാഹനം ആപകടത്തിൽപ്പെട്ട് അഞ്ച് മരണം

ബഹ്റൈനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു. ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരും തെലങ്കാന സ്വദേശി സുമൻ രാജണ്ണയുമാണ് മരിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.
റൈനിലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലാണ് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ഉണ്ടായത്. സൽമാബാദ് ൽ നിന്ന് മുഹറഖിലേയ്ക്ക് പോകുകയായിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയാിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്. കാർവെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
മരിച്ചവർ എല്ലാവരും ബഹ്‌റൈനിലെ ഒരു പ്രമുഖ മെഡിക്കൽ സെന്ററിലെ ജീവനക്കാർ ആണെന്നാണ് പ്രാഥമിക വിവരം. മെഡിക്കൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് മടങ്ങുകായിരുന്നു സംഘം. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ. തുടർനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha