യുഎഇയ്ക്ക് പുറമേ സ്വദേശിവത്ക്കരണം കർശനമാക്കി സൗദി അറേബ്യ, ഈ തൊഴിൽ മേഖലയിൽ സൗദിവത്ക്കരണം 35 ശതമാനമായി ഉയർത്താൻ തീരുമാനം, അടുത്ത വർഷം മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ

പ്രവാസികളെ ആശങ്കയിലാക്കി യുഎഇയ്ക്ക് പുറമേ സ്വദേശിവത്ക്കരണം കർശമാക്കിയ ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. പദ്ധതി വൻവിജയമായതോടെ തൊഴിലില്ലാഴ്മ നിരക്കിൽ ഗണ്യമായ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതിലൂടെ സ്വകാര്യമേഖലയിൽ ഒട്ടേറെ സ്വദേശികൾ മികച്ച ശമ്പളം വാങ്ങുന്നതായും റിപോർട്ട് വ്യക്തമാക്കുന്നു. വളരെ കിറുകൃത്യമായി നീക്കങ്ങളാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിൽ സൗദിയുടെ വിജയമെന്ന് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
സൗദി വീണ്ടും സ്വദേശിവത്കരണത്തിലേക്ക് പോകുകയാണ്. ഇത്തവണ ദന്താശുപത്രികളിൽ സൗദിവത്ക്കരണം 35 ശതമാനമായി ഉയർത്താനാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്. അടുത്ത വർഷം 2024 മാർച്ച് 10 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
സൗദിയിൽ വ്യത്യസ്ത പ്രവിശ്യകളിൽ യുവതി, യുവാക്കൾക്കും കൂടുതൽ ഉത്തേജകവും ഉൽപാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാനുള്ള മന്ത്രാലയങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഡെന്റൽ മെഡിസിൻ മേഖലയിൽ സൗദിവൽക്കരണം ഉയർത്തുന്നത്. തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണം ഉയർത്തുക. അവരുടെ പങ്കാളിത്തം ഉയർത്തുന്നതിന് വേണ്ടി പുതിയ തീരുമാനം നടപ്പാക്കുന്നത്.
തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും വിപണിയിൽ ഡെന്റൽ പ്രെഫഷൻ വിഹിതത്തിനും അനുസൃതമായി പുതിയ തീരുമാനം നടപ്പാക്കുന്നതിന് ആരോഗ്യ മന്ത്രാലയം മേൽനോട്ടം വഹിക്കും. സ്വദേശി ജീവനക്കാരെ കൂടുതലായി ജോലിയിലേക്ക് പ്രവേശിപ്പിക്കും. സ്വദേശി ജീവനക്കാരുടെ ശേഷി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വദേശി തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിവധ പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്.
എന്നാൽ മിക്ക ഗൾഫ് രാജ്യങ്ങളിലെ പോലെ തന്നെ സൗദിയിലും വെല്ലുവിളിയായി നിൽക്കുന്നത് തൊഴില്‍ വിപണിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് സ്വദേശി തൊഴിലാളികളെ ലഭിക്കാത്തതാണ്. അതിനും സൗദിയുടെ പക്കൽ പോംവഴിയുണ്ട്. സ്വദേശിവത്ക്കരണം നടപ്പാക്കിയിട്ട് മാത്രം കാര്യമില്ല. ഇതിന് പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികള്‍ സ്വദേശി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം. 50 ജീവനക്കാരില്‍ കൂടുതലുള്ള കമ്പനികള്‍ ഓരോ വര്‍ഷവും അവസാനത്തോടെ പരിശീലന ഡാറ്റ വെളിപ്പെടുത്തണമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍റാജ്ഹി ഉത്തരവിറക്കി.
വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ മന്ത്രാലയം സ്വീകരിക്കും. തൊഴില്‍ വിപണിക്ക് അനുസൃതമായി ജീവനക്കാരുടെ പ്രകടനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുകയും സ്വകാര്യ മേഖലയിലെ പരിശീലനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടിയെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പോര്‍ട്ടലിലൂടെ വിവരങ്ങള്‍ കൈമാറണമെന്ന നിബന്ധന കൊണ്ടുവരുന്നത്.
പരിശീലനം ലഭിച്ചവരുടെ എണ്ണം, പരിശീലനം നല്‍കിയ ആകെ മണിക്കൂറുകള്‍, ട്രെയിനി നമ്പറുകള്‍, പരിശീലന പദ്ധതികള്‍ എന്നി ഉള്‍പ്പെട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടുകളാണ് ഓരോ വര്‍ഷവും അവസാനത്തോടെ സമര്‍പ്പിക്കേണ്ടത്. അടുത്ത വര്‍ഷത്തെ പരിശീലനത്തിനായുള്ള ബജറ്റ് വിഹിതവും പ്രസിദ്ധപ്പെടുത്തണമെന്നാണ് നിബന്ധന.
https://www.facebook.com/Malayalivartha