സൗദിയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന കടുപ്പിച്ചു, പിടിയിലായവരിൽ 9,280 പ്രവാസികളെ നാടുകടത്തി, പുതിയതായി 16,200 പേരെ അറസ്റ്റ് ചെയ്തെന്ന് ആഭ്യന്തരമന്ത്രാലയം..!!!

സൗദിയിൽ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അനധികൃത താമസക്കാരെ മാത്രമല്ല, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്. എല്ലാം ദിവസങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ഇതിൽ പിടിയിലാകുന്നവരെ സംബന്ധിച്ച കണക്കുകൾ എല്ലാ ആഴ്ച്ചയും ആഭ്യന്തര മന്ത്രാലയം പുറത്തുവിടാറുണ്ട്. ഒരോ തവണ പുറത്തുവിടുന്ന കണക്കുകളിൽ പിടിയിലാകുന്ന പ്രവാസികളുടെ എണ്ണം വളരെ കൂടുതലാണ്. പിടിയായവരെ നാടുകടത്തുകയാണ് ചെയ്യുന്നത്. അത്തരത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ നിയമലംഘകരായ 9,280 വിദേശികളെയാണ് നാടുകടത്തിയത്.
ഒരാഴ്ചക്കിടെ താമസ-തൊഴില്‍നിയമ ലംഘനങ്ങള്‍ നടത്തിയ പതിനാറായിരത്തിലധികം വിദേശികളാണ് അറസ്റ്റിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 16200 വിദേശികളെ അറസ്റ്റ് ചെയ്തെന്ന് സൗദി ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ഇതില്‍ 9865 പേര്‍ താമസ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി സുരക്ഷ നിയമങ്ങള്‍ ലംഘിച്ചതിന് 3610 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 1978 പേരും അറസ്റ്റിലായി. സൗദിയിലേക്ക് നുഴഞ്ഞുകയാറാന്‍ ശ്രമിച്ച 782 പേര്‍ അറസ്റ്റിലായെന്നും മന്ത്രാലയം അറിയിച്ചു.
നുഴഞ്ഞുകയറ്റക്കാരില്‍ ഭൂരിപക്ഷവും യെമനികള്‍ ആണെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ നിയമ ലംഘനങ്ങള്‍ക്ക് 46907 വിദേശികള്‍ ആണ് സൗദി അറേബ്യയില്‍ നിയമനടപടി നേരിടുന്നത്. ഒൻപതിനായിരത്തിലധികം പേരെ നാടുകടത്തി. നിയമ നടപടി നേരിടുന്നവരിൽ 39198 പേർ പുരുഷന്‍മാരാണ്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കും രേഖകള്‍ ഇല്ലാതെ കഴിയുന്നവര്‍ക്കും പിന്തുണയും സഹായവും നല്‍കിയാല്‍ പത്ത് ലക്ഷം സൗദി റിയാല്‍ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നും സൗദി ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
25 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത എട്ട് പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 46,907 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 41,633 നിയമലംഘകരുടെ ഫയലുകൾ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറി.1,795 നിയമ ലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശുപാർശ ചെയ്തു.
https://www.facebook.com/Malayalivartha