ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ, ഞെട്ടിപ്പിക്കുന്ന നടപടിയെന്ന് ഇന്ത്യ, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം

ഖത്തറിൽ തടവിലായ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചു. തടവിൽ കഴിയുകയായിരുന്നു മുൻ ഇന്ത്യൻ നാവികർക്കാണ് വധശിക്ഷ വിധിച്ചത്. ഇവർ മുപ്പത് വയസിന് മുകളിലുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം. എല്ലാവരും ഖത്തറിൽ ഒരു വർഷമായി ജയിലിൽ കഴിയുകയാണ്. എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നോ ചുമത്തിയിരിക്കുന്ന വകുപ്പുകൾ എതെന്നോ ഖത്തർ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്നാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.
ഇത് സബന്ധിച്ച് ഖത്തറിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവർ ഖത്തറിൽ അറസ്റ്റിൽ ആയത്. ഇവർ അൽ ദഹ്റ എന്ന ഒരു കമ്പനിയിൽ ജോലി ചെയ്യാനാണ് ഖത്തറിൽ എത്തിയത്. ഖത്തർ നാവികസേനയ്ക്ക് പരിശീലനവും ഒപ്പം മറ്റ് അനുബന്ധ ഉപകരണങ്ങൾ ഒക്കെ നൽകുന്ന ഒരു കമ്പനിയാണിത്. എന്നാൽ എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല.
എന്തൊക്കെയാണ് ഇവർക്ക് മേൽ ചുമത്തിയ വകുപ്പുകൾ എന്നത് സംബന്ധിച്ച് ഒരു വിവരവും പുറത്തുവന്നില്ല .പലതരത്തിലുള്ള റിപ്പോർട്ടുകൾ ആ സമയത്ത് പുറത്തുവന്നത്. എന്നാലും ഖത്തർ ഔദ്യോഗികമായി ഇവർ ചെയ്ത കുറ്റം എന്താണെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. മോചനം അവശ്യപ്പെട്ട് ഇവർ ചില ഇന്ത്യൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു. വിചാരണ വളരെ രഹസ്യം ആയിട്ടാണ് നടന്നത് അതുകൊണ്ട് ഇന്ത്യക്ക് ഇക്കാര്യത്തിൽ ഇടപെടാൻ പരിധിയുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഖത്തർ ഭരണകൂടവും ഇന്ത്യൻ സർക്കാരും തമ്മിൽ ഈ കാര്യത്തിൽ ചർച്ചകളൊക്കെ നടന്നിരുന്നു.
ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബവുമായി സംസാരിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളും മറ്റും ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയട് ഇടപെടൽ അവശ്യപ്പെട്ടിരുന്നു. ഖത്തർ അമീറിനും ഇവരെ മോചിപ്പിക്കണമെന്ന് അവശ്യപ്പെട്ട് ഇവരുടെ കുടുബാംഗങ്ങൾ നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ എല്ലാംവരെയും ഞെട്ടിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ ഇന്ത്യക്കാർക്ക് കൂട്ടവധശിക്ഷ ഖത്തർ വിധിച്ചത്.
https://www.facebook.com/Malayalivartha