അടുത്ത മാസം ഈ റൂട്ടുകളിൽ സർവീസുകളുണ്ടാകില്ല, താൽക്കാലികമായി സർവീസുകൾ നിർത്തിവെച്ച് സ്പൈസ്ജെറ്റ്

സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് യാത്രക്കാരായ പ്രവാസികളെ വലച്ച് സ്പൈസ്ജെറ്റ്. സൗദിയിൽ നിന്നും സൗദിയിലേക്കുമുള്ള വിമാന സര്‍വീസ് ഒരു മാസത്തേക്ക് റദ്ദാക്കിയതായി അറിയിച്ചു. കോഴിക്കോട്-ജിദ്ദ, ജിദ്ദ-കോഴിക്കോട് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അടുത്ത മാസം രണ്ടു വരെയുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതായി നേരത്തെ എയര്‍ലൈന്‍ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റ് അനുസരിച്ച് നവംബര്‍ മുപ്പത് വരെയുള്ള സര്‍വീസുകളും റദ്ദാക്കിയതായാണ് സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കിയത്.
ഓഫ് സീസണായതിനാൽ എയർഇന്ത്യ എകസ്പ്രസും സർവീസ് വെട്ടിക്കുറച്ചിട്ടുണ്ട്. എയർഇന്ത്യ എകസ്പ്രസ് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ബുധനാഴ്ചയുള്ള അടുത്തമാസത്തെ സർവീസാണ് വെട്ടിക്കുറച്ചത്. നവംബർ മാസത്തിൽ മാത്രമാണ് സർവീസ് നിർത്തിവെച്ചിട്ടുള്ളത്. ടിക്കറ്റ് എടുത്തവർക്ക് ഇത് അടുത്ത ദിവസത്തേക്ക് സൗജന്യമായി മാറ്റാവുന്നതാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇതോടെ കുവൈത്ത്-കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് സർവീസ് ആഴ്ചയിൽ നാലു ദിവസമായി ചുരുങ്ങും. യാത്രക്കാരുടെ കുറവാണ് ബുധനാഴ്ചകളിലെ സർവീസ് വെട്ടിക്കുറക്കാൻ കാരണമെന്നാണ് സൂചന.
ഓഫ് സീസണനായതിനാല്‍ നേരത്തെ അധിക ബാഗേജ് നിരക്കിൽ എയർഇന്ത്യ എക്സ്പ്രസ് വൻ ഇളവും പ്രഖ്യാപിച്ചിരുന്നു. 10 കിലോ അധിക ബാഗേജിന് ഒരു ദിനാര്‍ മാത്രമാണ് വിമാനക്കമ്പനി ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമാണ് ഈ ഓഫറുള്ളത്.ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കില്‍ കുറവ് വരുത്തിയതെന്നാണ് സൂചന.
ജൂലൈയില്‍ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്ന് ദിനാര്‍, 10 കിലോക്ക് ആറു ദിനാര്‍, 15 കിലോയ്ക്ക് 12 ദിനാര്‍ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചിട്ടുള്ളത്. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് നിലവില്‍ 30 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്. തിരികെ 20 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്.
https://www.facebook.com/Malayalivartha