ഹോസ്റ്റലില്‍ നിന്നും കലൂര്‍ പള്ളിയിലേക്ക് പോയ മകളെ പിന്നെ ഞങ്ങൾ കണ്ടത് ചേതനയറ്റ ശരീരമായി!! മിഷേല്‍ ഷാജിയുടെ ദുരൂഹമരണം! പോലീസ് ഉദ്യോഗസ്ഥര്‍ തുടക്കം മുതല്‍ ആത്മഹത്യയാക്കി ചിത്രീകരിച്ചു... സിബിഐ അന്വേഷണം നടത്തണമെന്ന് ആവിശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രംഗത്ത്
സിഎ വിദ്യാർഥിനിയായിരുന്ന മിഷേൽ ഷാജി (18) കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബാംഗങ്ങൾ വീണ്ടും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ നേരിൽകണ്ടു നിവേദനം നൽകിയിരുന്നു. സിഎ വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ ഷാജി (18) കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തേക്കുറിച്ചുള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ വീണ്ടും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ നേരില്‍കണ്ട് നിവേദനം നല്‍കിയിരുന്നു. മൂന്നുവര്‍ഷം മുൻപ് സംഭവിച്ച കേസ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകളെത്തുടര്‍ന്ന് തുടക്കം മുതല്‍ ആത്മഹത്യയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് പിതാവ് പിറവം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസ് ആരോപിക്കുന്നത്. ഇപ്പോള്‍ ക്രൈംബാഞ്ച് സംഘവും കേസ് ആത്മഹത്യയാക്കി മാറ്റാനുള്ള നീക്കത്തിനെതിരേ ഒട്ടനവധി തെളിവുകളുണ്ടെന്ന് പിതാവ് ചൂണ്ടിക്കാട്ടുന്നു. 2017 മാര്‍ച്ച് അഞ്ചിന് വൈകുന്നേരമാണ് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍നിന്നു കലൂര്‍ പള്ളിയിലേക്ക് പോയ മിഷേല്‍ ഷാജിയെ കാണാതാകുന്നത്. പള്ളിയില്‍ പ്രാര്‍ഥനയ്ക്കുശേഷം 6.15ന് പുറത്തേക്കിറങ്ങുന്ന സിസി ടിവി ദൃശ്യങ്ങള്‍ പിന്നീട് ലഭിച്ചിരുന്നു. രാത്രിയേറെയായിട്ടും മിഷേല്‍ തിരിച്ചുവരാത്തതിനാല്‍ ഹോസ്റ്റല്‍ അധികൃതര്‍ ഇക്കാര്യം പിറവത്തെ വീട്ടിലേക്ക് വിളിച്ച് അറിയിച്ചു.
തുടര്‍ന്ന് മാതാപിതാക്കള്‍ എറണാകുളത്തെത്തി ഹോസ്റ്റല്‍ അധികൃതരുമായി പോലീസിനെ സമീപിച്ചിരുന്നു. ഇവിടെനിന്നു നീതിപൂര്‍വമായ സമീപനമല്ല തുടക്കം മുതലുണ്ടായത്. മൂന്നു പോലീസ് സ്റ്റേഷനിലാണ് അര്‍ധരാത്രി പരാതി നല്‍കാനായി കയറിയിറങ്ങേണ്ടി വന്നത്. പിറ്റേദിവസം വൈകുന്നേരം കൊച്ചി കായലില്‍നിന്നു മിഷേലിന്റെ മൃതദേഹമാണ് ലഭിച്ചത്. ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ സ്റ്റേഷനിലെ സിഐ അനന്തലാലായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ലോക്കല്‍ പോലീസ് കാര്യമായ അന്വേഷണം നടത്താത്തതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോള്‍ സംഭവം നടന്ന് 10 ദിവസങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണത്തിലെ പാളിച്ചകളേക്കുറിച്ച് പരാതി ഉയര്‍ന്നതോടെയാണ് ക്രൈംബ്രാഞ്ചിന് ചുമതല നല്‍കിയത്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്പി പി.കെ. മധുവും ഡിവൈഎസ്പി പി.കെ. ശശീന്ദ്രനുമുണ്ടായിരുന്നു. അന്വേഷണം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞ് ശ്രീജിത്തിനെ മാറ്റി കെ.എസ്. സുദര്ശന് ചുമതലയേറ്റു. പിന്നീട് ഡിവൈഎസ്പി പി.കെ. ശശീന്ദ്രനേയും ഒഴിവാക്കി ഇതിനു ശേഷം രണ്ടു ഉദ്യോഗസ്ഥര്‍ മാറിവന്ന് ഇപ്പോള്‍ അന്വേഷണ ചുമതല ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിനാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി മകളുടെ കൊലയാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ അലയുകയാണ്. സിബിഐ അന്വേഷണത്തില്‍ മാത്രമാണ് ഇവര്‍ ഇപ്പോള്‍ വിശ്വസിക്കുന്നത് . മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ നിരവധി സംശയങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കഴിഞ്ഞയിടെ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചതും മിഷേല്‍ ഷാജിയുടെ മരണം കൊലപാതകമാണെന്നായിരുന്നു.
മിഷേലിനെ കാണാതായതിനു തലേന്നു ക്രോണിന്റെ ഫോണില്‍നിന്നു മിഷേലിന് 57 സന്ദേശങ്ങള്‍ അയയ്ക്കുകയും നാലു തവണ വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.അതേസമയം, മിഷേല്‍ മരിച്ച ശേഷം അയച്ച സന്ദേശങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. മിഷേലും താനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം അയച്ചതാണ് ഈ സന്ദേശങ്ങളെന്നാണു നിഗമനം. നമുക്ക് ഒരുമിച്ചു ജീവിക്കേണ്ടേ, എന്തിന് എന്നെ വേണ്ടെന്നുവച്ചു, എന്തിനാണ് എന്നോടിങ്ങനെ തുടങ്ങിയ വാക്കുകളാണ് ഈ എസ്എംഎസുകളിലുണ്ടായിരുന്നത്. മരണവിവരം അറിഞ്ഞശേഷവും മിഷേലിന്റെ ഫോണിലേക്ക് 12 എസ്എംഎസുകളാണ് ക്രോണിന് അയച്ചത്. എന്നാല്‍, സംഭവദിവസവും തലേന്നുമായി അയച്ച 89 എസ്എംഎസുകള്‍ മായ്ച്ചു കളഞ്ഞതായാണ് സംശയിക്കുന്നത്. ഈ സന്ദേശങ്ങള്‍ ലഭിക്കുന്നതിനായാണ് ക്രൈംബ്രാഞ്ച് ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കു അയച്ചത്.കാണാതായതിന് തലേന്ന് അയച്ച സന്ദേശത്തില്‍, മിഷേലിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. മിഷേലിന്റെ ഫോണിലേക്ക് അവസാനം വന്ന കോള്‍ ക്രോണിന്റെതാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുടെയും കോളുകളുടെയും അടിസ്ഥാനത്തിലാണ് ക്രോണിനെതിരേ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതാവുന്നത്. വൈകുന്നേരം കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിക്കാനായി ഹോസ്റ്റലില്‍ നിന്നിറങ്ങിയ മിഷേല്‍ പള്ളിയില്‍ നിന്നിറങ്ങി ഗോശ്രീ പാലത്തിലേക്കു നടക്കുന്നതു വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. മിഷേല്‍ കായലിലേക്ക് ചാടുന്നതു കണ്ട ആരെയെങ്കിലും കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഏറെ ശ്രമിച്ചെങ്കിലും ഇതുവരെ ദൃക്സാക്ഷികളാരും രംഗത്തുവന്നിട്ടില്ല. മിഷേലിനെ പാലത്തില്‍ കണ്ടതായി വൈപ്പിന്‍ സ്വദേശി അമലും മൊഴി നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിക്കുമ്പോഴാണ് മരണം ആത്മഹത്യയെന്ന് പോലീസ് അ നുമാനിക്കുന്നത്.
https://www.facebook.com/Malayalivartha