മോദിയോട് കളിച്ചാൽ കളി കാര്യമാകും! അടുത്ത 21 ദിവസം നടക്കുന്ന രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന കർഫ്യൂ നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയുടെ ഇച്ഛാ ശക്തിയുടെ അടയാളമായി മാറും
അടുത്ത 21 ദിവസം നടക്കുന്ന രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന കർഫ്യൂ നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയുടെ ഇച്ഛാ ശക്തിയുടെ അടയാളമായി മാറും. ലോകരാജ്യങ്ങൾ മുഴുവൻ 21 ദിവസവും ഇന്ത്യയെ ഉറ്റു നോക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് രാജ്യത്തെ അപമാനിച്ചവർ ഇതോടെ ഇളിഭ്യരായിരിക്കുകയാണ്.
കർഫ്യൂ കാലത്ത് കറങ്ങാൻ ഇറങ്ങിയാൽ അകത്താകുമെന്ന സൂചന കൃത്യമായും പ്രധാനമന്ത്രി നൽകിയിട്ടുണ്ട്. വീടിന്റെ ലക്ഷ്മണരേഖ കടക്കരുതെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം അവഗണിച്ചാൽ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാവുക എന്നത് മാത്രമാണ് ഏക പോംവഴി .
ഓരോ പൗരനും എവിടെയാണോ അവിടെയിരിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞത് അവഗണിച്ചാൽ പിന്നെ ഉണ്ട തിന്നേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. പ്രധാനമന്ത്രിക്ക് പുറമേ മുഖ്യമന്ത്രിയും ഇതേ കർശന നിർദ്ദേശങ്ങൾ തന്നെയാണ് സംസ്ഥാനത്തിന് നൽകിയത്.
കൈകൂപ്പി പറഞ്ഞത് കൊണ്ട് കാര്യമാക്കേണ്ടതില്ലെന്നാണ് ധാരണയെങ്കിൽ അത് പിന്നീട് മനസിലാക്കും. ലോകത്ത് വികസിത രാജ്യങ്ങൾക്ക് പോലും കോവിഡ് നേരിടാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് പ്രധാനമന്ത്രി എത്തിയത്. 21 ദിവസം വീട്ടിൽ കഴിഞ്ഞാൽ നിരവധി കുടുംബങ്ങളെ രാജ്യത്തിന് നഷ്ടപ്പെടുകയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല
ബ്രിട്ടനിൽ ആറര കോടി ജനങ്ങൾ വീട്ടിലാണ്. നിരവധി വിദേശ രാജ്യങ്ങളിൽ ഇതു തന്നെയാണ് അവസ്ഥ. എന്നാൽ കൊമ്പ് കൂടുതലുള്ള മലയാളികൾ കർഫ്യൂ കാലത്ത് മദ്യം വാങ്ങാനിറങ്ങിയ ശേഷം എവിടെ പോയെന്ന ഐ. ജിയുടെ ചോദ്യത്തിന് മുന്നിൽ മദ്യം ഉയർത്തി കാണിച്ച് അദ്ദേഹത്തെ ഇളിഭ്യരാക്കി. ഇത്തരത്തിൽ നിയമത്തിന് നേരേ കൊഞ്ഞനം കുത്താനാണ് ഭാവവെങ്കിൽ പണി കിട്ടും.
രോഗം പെട്ടെന്ന് സമൂഹത്തിൽ വ്യാപിച്ചാൽ നിലവിലെ ആശുപത്രി സൗകര്യങ്ങൾ തികയാതെ വരും. ഇത് അത്യാവശ്യ കിടത്തി ചികിത്സ വേണ്ടിവരുന്ന രോഗികളെ വരെ ബാധിക്കും. രോഗം മൂർച്ഛിച്ചാൽ മരണം ഉറപ്പാണ്. കൊറോണ വൈറസിനെ ഇന്ത്യ കൈകാര്യം ചെയ്യുന്ന രീതി കാണാൻ കാത്തിരിക്കുന്ന ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ ഇന്ത്യയെ നാണം കെടുത്താതിരിക്കാൻ നമുക്ക് പുറത്തിറങ്ങാതിരിക്കാം.
https://www.facebook.com/Malayalivartha