ബഹുമാനപ്പെട്ട വയനാട് എം പി അങ്ങ് എവിടെയാണ് സാർ? പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ പ്രധാനിയാണോ കോൺഗ്രസ് അഖിലേന്ത്യാ നേതാവ് രാഹുൽ ഗാന്ധി? രാഹുൽ ഗാന്ധി എവിടെയാണെന്ന് അദ്ദേഹത്തിന്റെ അടുപ്പകാർക്ക് പോലുമറിയില്ല
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ പ്രധാനിയാണോ കോൺഗ്രസ് അഖിലേന്ത്യാ നേതാവ് രാഹുൽ ഗാന്ധി? വാരാണസിയിൽ നിന്നും എംപിയായ നരേന്ദ്രമോദി വാരാണസിയിലെ ജനങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്തിയപ്പോൾ വയനാട് എം പിയായ രാഹുൽ ഗാന്ധി എവിടെയാണെന്ന് അദ്ദേഹത്തിന്റെ അടുപ്പകാർക്ക് പോലുമറിയില്ല
കോവിഡ് എന്ന വാക്കിലെ കോ എന്ന് കേട്ടപ്പോൾ തന്നെ സ്ഥലംവിട്ട മറ്റൊരാൾ തിരുവനന്തപുരം എം.പി. ഡോ. ശശി തരൂരാണ്. കോവിഡ് പോയ് മറയും വരെ താൻ ഡൽഹിയിൽ താമസിക്കുമെന്നാണ് ശശിതരൂർ ടിറ്ററിലൂടെ അറിയിച്ചത്. തിരുവനന്തപുരം നിവാസികളിൽ 80 ശതമാനം പേർ ട്വിറ്റർ എന്ന വാക്ക് പോലും കേട്ടിട്ടുള്ളവരല്ല.
നരേന്ദ്രമോദിയും പിണറായി വിജയനും നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് കുതിക്കുമ്പോൾ കോൺഗ്രസ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷമായത് ഇത്തരം നേതാക്കൾ ഉള്ളത് കൊണ്ടാണെന്ന് കോൺഗ്രസുകാർ പോലും പറയുന്നു. സംയമനവും നിശ്ചയദാര്‍ഢ്യവും ബോധ്യവും വേണമെന്നു വാരാണസിയിലെ ജനങ്ങളോട് പറഞ്ഞ പ്രധാനമന്ത്രി കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഹെല്‍പ്‌ഡെസ്‌ക് നമ്പറും പ്രഖ്യാപിച്ചു.
ഇതുപോലൊരു അവസരത്തില്‍ എം.പിയെന്ന നിലയില്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവേണ്ടതാണെന്നും ഡെല്‍ഹിയില്‍ തിരക്കിട്ട കാര്യങ്ങള്‍ നടക്കുന്നതുകൊണ്ടാണ് ഇതു സാധ്യമാകാത്തതെന്നും വാരണാസിയിലെ ജനങ്ങളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരക്കിനിടയിലും വാരണാസിയിലെ കാര്യങ്ങള്‍ സഹപ്രവര്‍ത്തകരില്‍നിന്നു ചോദിച്ചറിയുന്നുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാൽ രാഹുൽ ഗാന്ധി ഇതിനൊന്നും മിനക്കെട്ടിട്ടില്ല. പാർലെമെന്റ് സമ്മേളനത്തിന് ശേഷം നാട്ടിലെത്തിയ എം പി മാർ ക്വാറന്റയിനിൽ കഴിയുമ്പോഴും മണ്ഡലത്തിലെ കാര്യങ്ങൾ നോക്കാൻ അവരുടെ ജീവനക്കാർ എം.പി. ഓഫീസുകളിലുണ്ട്.
കൊറോണ വൈറസിനെതിരെ പോരാടാന്‍ രാജ്യത്തിനു കരുത്തു പകരുന്നതിനായി ശൈലപുത്രി ദേവിയോടു പ്രാര്‍ഥിച്ചതിനു വാരണാസിയിലെ ജനങ്ങളോടു പ്രധാനമന്ത്രി നന്ദി അറിയിച്ചു. അദ്ദേഹം പറഞ്ഞു: 'ചിലപ്പോള്‍ ജനങ്ങള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കില്ല. അതാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്.' വസ്തുതകള്‍ മനസ്സിലാക്കണമെന്നും അതേസമയം, ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. കൊറോണ വൈറസിനു ധനികരെന്നും ദരിദ്രരെന്നുമുള്ള വേര്‍തിരിവില്ലെന്നും അത് ആരെയും ഒഴിച്ചുനിര്‍ത്തില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കാബൂളിലെ ഗുരുദ്വാരയില്‍ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.
കൊറോണ വൈറസിനെ സംബന്ധിച്ച ശരിയായ വസ്തുതകള്‍ അറിയിക്കുന്നതിനായി വാട്‌സാപ്പുമായി ചേര്‍ന്നു ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇംഗ്ലീഷിലോ ഹിന്ദിയിലോ നമസ്‌തേ എന്ന സന്ദേശം 9013151515 എന്ന നമ്പറിലേക്ക് അയച്ചാല്‍ ഈ സേവനം ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാഭാരതയുദ്ധം ജയിച്ചത് 18 ദിവസംകൊണ്ടാണെന്നും കൊറോണ വൈറസിനെതിരായ യുദ്ധം ജയിക്കാന്‍ ഇന്ത്യക്ക് 21 ദിവസം വേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ വിദഗ്ധര്‍ എവിടെയെങ്കിലും മോശമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നതു കാണുന്നപക്ഷം അങ്ങനെ ചെയ്യുന്നവരോട് അവര്‍ ചെയ്യുന്നതു തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കിക്കാന്‍ മുന്‍കയ്യെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ആശുപത്രികളില്‍ വെളുത്ത യൂണിഫോമുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ നമുക്കിന്നു ദൈവത്തെ പോലെയാണെന്നും അവര്‍ നമ്മെ രോഗത്തില്‍നിന്നു രക്ഷിക്കുന്നു എന്നും അവര്‍ സ്വന്തം ജീവിതം അപകടത്തില്‍ പെടുത്താന്‍ തയ്യാറായാണു നമ്മെ രക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. രാഹുൽ ഗാന്ധിക്കും വേണമെങ്കിൽ തന്റെ ജനതയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാമായിരുന്നു. നരേന്ദ്രമോദിയുടെ ജോലിയുടെ പത്തു ശതമാനം പോലുമില്ലാത്തയാളാണ് രാഹുൽ ഗാന്ധി. എന്നിട്ടും അദ്ദേഹം തന്റെ മണ്ഡലത്തെ തിരിഞ്ഞു നോക്കുന്നില്ലെന്ന് പറഞ്ഞാൽ അത് വിചിത്രം തന്നെയാണ്.
https://www.facebook.com/Malayalivartha